ന്യൂഡൽഹി: ചുമതലകളിൽ നിന്നു നാലു മാസമായി വിട്ടുനിൽക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മന്ത്രിമാരും ലഫ്. ഗവർണറുടെ ഒൗദ്യോഗിക വസതിയിൽ നടത്തുന്ന കുത്തിയിരിപ്പ് സമരം തുടരുന്നു. സമരം മൂന്നാം ദിവസത്തിലേക്കു കടന്നിട്ടും ഒൗദ്യോഗിക വസതിയുടെ സന്ദർശക മുറിയിൽ ഇരിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരുമായി ചർച്ച നടത്താൻ ലഫ്. ഗവർണർ അനിൽ ബൈജാൽ തയാറായിട്ടില്ല.
ലഫ്. ഗവർണർ നടപടിയെടുക്കാത്തതു ചൂണ്ടിക്കാട്ടി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. മുഖ്യമന്ത്രിയുടെയും മന്ത്രിയുടെയും സമരത്തിനു പിന്തുണ അറിയിച്ച് ഐപ് എംഎൽഎമാർ ഇന്നലെ രാജ് നിവാസിലേക്ക് മാർച്ച് നടത്തി. ബിജെപിയിൽ നിന്ന് അകന്നു നിൽക്കുന്ന മുതിർന്ന നേതാവ് യശ്വന്ത് സിൻഹ, ആപ്പിനു പിന്തുണയുമായി മാർച്ചിൽ പങ്കെടുത്തതും ശ്രദ്ധേയമായി. അതേസമയം, സംസ്ഥാനത്ത് ജലക്ഷാമം രൂക്ഷമായപ്പോഴും നടപടിയെടുക്കാതെ മുഖ്യമന്ത്രിയും സംഘവും നാടകം കളിക്കുകയാണെന്ന് ആരോപിച്ചു ബിജെപി, മുഖ്യമന്ത്രിയുടെ ഓഫീസ് ഉപരോധിച്ചു.
പൊതുസേവനം നിഷേധിക്കപ്പെട്ട ഡൽഹിക്കാർക്കു വേണ്ടിയുള്ള തന്റെ സർജിക്കൽ സ്ട്രൈക്കാണിതെന്നാണ് സമരത്തെ കുറിച്ച് ഇന്നലെ അരവിന്ദ് കേജരിവാൾ ട്വീറ്റ് ചെയ്തത്. ധർണ നടത്തുന്ന മുഖ്യമന്ത്രിയും മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്താൻ രണ്ടു രാത്രി പിന്നിട്ടിട്ടും ലഫ്. ഗവർണർ തയാറാകാത്തതിനെ തുടർന്നാണ് ഉപമുഖ്യമന്ത്രി നിരാഹാര സമരം തുടങ്ങിയത്. മന്ത്രിമാരിൽ ഒരാളായ സത്യേന്ദ്ര ജെയിൻ ചൊവ്വാഴ്ച തന്നെ നിരാഹാര സമരം തുടങ്ങിയിരുന്നു. ആവശ്യങ്ങൾ നേടിയെടുക്കുന്നതു വരെ സമരം തുടരുമെന്നു വിട്ടുവീഴ്ചയ്ക്കില്ലെന്നും ആപ്പ് നേതാക്കൾ അറിയിച്ചു.
അതേസമയം, ജലവിതരണം കാര്യക്ഷമമാക്കാതെ സമരത്തിൽ നിന്നു പിന്മാറില്ലെന്ന് കേജരിവാളിന്റെ ഓഫീസ് ഉപരോധിച്ച പ്രതിപക്ഷ നേതാവ് വിജേന്ദർ ഗുപ്തയും പറഞ്ഞു.
ലഫ്. ഗവർണർ നടപടിയെടുക്കാത്തതു ചൂണ്ടിക്കാട്ടി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. മുഖ്യമന്ത്രിയുടെയും മന്ത്രിയുടെയും സമരത്തിനു പിന്തുണ അറിയിച്ച് ഐപ് എംഎൽഎമാർ ഇന്നലെ രാജ് നിവാസിലേക്ക് മാർച്ച് നടത്തി. ബിജെപിയിൽ നിന്ന് അകന്നു നിൽക്കുന്ന മുതിർന്ന നേതാവ് യശ്വന്ത് സിൻഹ, ആപ്പിനു പിന്തുണയുമായി മാർച്ചിൽ പങ്കെടുത്തതും ശ്രദ്ധേയമായി. അതേസമയം, സംസ്ഥാനത്ത് ജലക്ഷാമം രൂക്ഷമായപ്പോഴും നടപടിയെടുക്കാതെ മുഖ്യമന്ത്രിയും സംഘവും നാടകം കളിക്കുകയാണെന്ന് ആരോപിച്ചു ബിജെപി, മുഖ്യമന്ത്രിയുടെ ഓഫീസ് ഉപരോധിച്ചു.
പൊതുസേവനം നിഷേധിക്കപ്പെട്ട ഡൽഹിക്കാർക്കു വേണ്ടിയുള്ള തന്റെ സർജിക്കൽ സ്ട്രൈക്കാണിതെന്നാണ് സമരത്തെ കുറിച്ച് ഇന്നലെ അരവിന്ദ് കേജരിവാൾ ട്വീറ്റ് ചെയ്തത്. ധർണ നടത്തുന്ന മുഖ്യമന്ത്രിയും മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്താൻ രണ്ടു രാത്രി പിന്നിട്ടിട്ടും ലഫ്. ഗവർണർ തയാറാകാത്തതിനെ തുടർന്നാണ് ഉപമുഖ്യമന്ത്രി നിരാഹാര സമരം തുടങ്ങിയത്. മന്ത്രിമാരിൽ ഒരാളായ സത്യേന്ദ്ര ജെയിൻ ചൊവ്വാഴ്ച തന്നെ നിരാഹാര സമരം തുടങ്ങിയിരുന്നു. ആവശ്യങ്ങൾ നേടിയെടുക്കുന്നതു വരെ സമരം തുടരുമെന്നു വിട്ടുവീഴ്ചയ്ക്കില്ലെന്നും ആപ്പ് നേതാക്കൾ അറിയിച്ചു.
അതേസമയം, ജലവിതരണം കാര്യക്ഷമമാക്കാതെ സമരത്തിൽ നിന്നു പിന്മാറില്ലെന്ന് കേജരിവാളിന്റെ ഓഫീസ് ഉപരോധിച്ച പ്രതിപക്ഷ നേതാവ് വിജേന്ദർ ഗുപ്തയും പറഞ്ഞു.