ന്യൂഡൽഹി: പൊതുമേഖല ബാങ്കുകളുടെ നിയന്ത്രണത്തിന് റിസർവ് ബാങ്കിന് കൂടുതൽ അധികാരം വേണമെന്ന് റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേൽ. സാന്പത്തിക കാര്യങ്ങൾക്കുള്ള പാർലമെന്ററി സമിതിക്കു മുന്നിലാണ് റിസർവ് ബാങ്ക് ഗവർണർ ഇക്കാര്യം വ്യക്തമാക്കിയത്.
നീരവ് മോദി ഉൾപ്പെട്ട പണമിടപാട് വിഷയങ്ങളും വായ്പ തട്ടിപ്പുകളെക്കുറിച്ചും സമിതിയിലെ എംപിമാർ ഉർജിത് പട്ടേലിനോട് ചോദ്യങ്ങൾ ചോദിച്ചു. മുൻമന്ത്രിയും കോണ്ഗ്രസ് നേതാവുമായ എം. വീരപ്പ മൊയ്ലിയുടെ അധ്യക്ഷതയിലുള്ള സാന്പത്തികകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിക്കു മുന്പാകെ ഹാജരായ പട്ടേലിനോട് പഞ്ചാബ് നാഷണൽ ബാങ്ക് സാന്പത്തിക ക്രമക്കേട്, ബാങ്കുകളിൽ ഏറിവരുന്ന കിട്ടാക്കടം, നോട്ടുനിരോധനത്തിനു ശേഷം തിരിച്ചുവന്ന പണത്തിന്റെ കണക്ക് എന്നീ വിഷയങ്ങളിലാണ് വിശദീകരണം തേടിയത്.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അടക്കം വിവിധ രാഷ്ട്രീയപ്പാർട്ടികളിൽ നിന്നുള്ളവരടങ്ങിയ പാനലാണ് ഗവർണറുടെ വിശദീകരണങ്ങൾ കേട്ടത്. നോട്ടുനിരോധനം കഴിഞ്ഞു നാളിത്രയായിട്ടും തിരിച്ചെത്തിയ പണത്തിന്റെ കണക്കുകൾ റിസർവ് ബാങ്ക് കൃത്യമായി പുറത്തുവിട്ടിട്ടില്ല. പാനലിനു മുന്നിൽ ഗവർണർ ഈ കണക്കുകൾ വെളിപ്പെടുത്തണമെന്നും സമിതി യോഗം ചേരുന്നതിന് മുൻപ് കോണ്ഗ്രസ് എംപി ദിനേഷ് ത്രിവേദി പറഞ്ഞു.
പഞ്ചാബ് നാഷണൽ ബാങ്കുമായി ബന്ധപ്പെട്ട 13,000 കോടി രൂപയുടെ ക്രമക്കേടിനെക്കുറിച്ചും പട്ടേൽ ചോദ്യങ്ങൾ നേരിട്ടു. വ്യവസായി നീരവ് മോദി ബാങ്കിനെ കബളിപ്പിച്ച് പണം തട്ടിയ വിഷയത്തിൽ വലിയ വിവാദങ്ങൾ ഉയർന്നിരുന്നു. ഇത്ര വലിയ അഴിമതി എങ്ങിനെ ശ്രദ്ധയിൽപ്പെടാതെ പോയെന്ന് കമ്മറ്റി ആരാഞ്ഞു. റിസർവ് ബാങ്കിന്റെ നിരീക്ഷണസംവിധാനത്തിലുണ്ടായ വീഴ്ചയാണിതെന്ന അഭിപ്രായം കമ്മറ്റിയിലെ അംഗങ്ങൾ നേരത്തെ മുന്നോട്ടു വച്ചിരുന്നു. ബാങ്കിംഗ് മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാമെന്ന് ഗവർണർ സമിതിക്കു മുന്നിൽ ഉറപ്പു നൽകി.
പഞ്ചാബ് നാഷണൽ ബാങ്കിന്റെ വിഷയത്തിൽ ബാങ്കിനെ നിയന്ത്രിക്കുന്നതിൽ റിസർവ് ബാങ്കിന്റെ അധികാരങ്ങൾക്കു പരിമിതിയുണ്ടെന്നാണു ഉർജിത് പട്ടേൽ പറഞ്ഞത്. ഇതോടൊപ്പമാണ് പൊതു മേഖല ബാങ്കുകളെ നിയന്ത്രിക്കാൻ റിസർവ് ബാങ്കിന് കൂടുതൽ അധികാരം ആവശ്യമാണെന്ന് ഗവർണർ വ്യക്തമാക്കിയത്.
ഓരോ ബാങ്കിന്റെയും ഓരോ ബ്രാഞ്ചുകളെയും നിരീക്ഷിച്ച് പ്രവർത്തനങ്ങൾ വിലയിരുത്താൻ സാധ്യമല്ലെന്നാണ് നീരവ് മോദിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ റിസർവ് ബാങ്ക് ഗവർണർ മറുപടി പറഞ്ഞത്. എടിഎമ്മുകളിൽ പണമില്ലാത്ത അവസ്ഥയെക്കുറിച്ചും എംപിമാർ ചോദ്യം ചെയ്തു. എല്ലാത്തരം പ്രതിസന്ധികളെയും മറികടക്കാൻ ആവശ്യമായി നടപടികൾ എടുക്കുന്നുണ്ടെന്നായിരുന്നു ഉർജിത് പട്ടേലിന്റെ മറുപടി.
നീരവ് മോദി ഉൾപ്പെട്ട പണമിടപാട് വിഷയങ്ങളും വായ്പ തട്ടിപ്പുകളെക്കുറിച്ചും സമിതിയിലെ എംപിമാർ ഉർജിത് പട്ടേലിനോട് ചോദ്യങ്ങൾ ചോദിച്ചു. മുൻമന്ത്രിയും കോണ്ഗ്രസ് നേതാവുമായ എം. വീരപ്പ മൊയ്ലിയുടെ അധ്യക്ഷതയിലുള്ള സാന്പത്തികകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിക്കു മുന്പാകെ ഹാജരായ പട്ടേലിനോട് പഞ്ചാബ് നാഷണൽ ബാങ്ക് സാന്പത്തിക ക്രമക്കേട്, ബാങ്കുകളിൽ ഏറിവരുന്ന കിട്ടാക്കടം, നോട്ടുനിരോധനത്തിനു ശേഷം തിരിച്ചുവന്ന പണത്തിന്റെ കണക്ക് എന്നീ വിഷയങ്ങളിലാണ് വിശദീകരണം തേടിയത്.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അടക്കം വിവിധ രാഷ്ട്രീയപ്പാർട്ടികളിൽ നിന്നുള്ളവരടങ്ങിയ പാനലാണ് ഗവർണറുടെ വിശദീകരണങ്ങൾ കേട്ടത്. നോട്ടുനിരോധനം കഴിഞ്ഞു നാളിത്രയായിട്ടും തിരിച്ചെത്തിയ പണത്തിന്റെ കണക്കുകൾ റിസർവ് ബാങ്ക് കൃത്യമായി പുറത്തുവിട്ടിട്ടില്ല. പാനലിനു മുന്നിൽ ഗവർണർ ഈ കണക്കുകൾ വെളിപ്പെടുത്തണമെന്നും സമിതി യോഗം ചേരുന്നതിന് മുൻപ് കോണ്ഗ്രസ് എംപി ദിനേഷ് ത്രിവേദി പറഞ്ഞു.
പഞ്ചാബ് നാഷണൽ ബാങ്കുമായി ബന്ധപ്പെട്ട 13,000 കോടി രൂപയുടെ ക്രമക്കേടിനെക്കുറിച്ചും പട്ടേൽ ചോദ്യങ്ങൾ നേരിട്ടു. വ്യവസായി നീരവ് മോദി ബാങ്കിനെ കബളിപ്പിച്ച് പണം തട്ടിയ വിഷയത്തിൽ വലിയ വിവാദങ്ങൾ ഉയർന്നിരുന്നു. ഇത്ര വലിയ അഴിമതി എങ്ങിനെ ശ്രദ്ധയിൽപ്പെടാതെ പോയെന്ന് കമ്മറ്റി ആരാഞ്ഞു. റിസർവ് ബാങ്കിന്റെ നിരീക്ഷണസംവിധാനത്തിലുണ്ടായ വീഴ്ചയാണിതെന്ന അഭിപ്രായം കമ്മറ്റിയിലെ അംഗങ്ങൾ നേരത്തെ മുന്നോട്ടു വച്ചിരുന്നു. ബാങ്കിംഗ് മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാമെന്ന് ഗവർണർ സമിതിക്കു മുന്നിൽ ഉറപ്പു നൽകി.
പഞ്ചാബ് നാഷണൽ ബാങ്കിന്റെ വിഷയത്തിൽ ബാങ്കിനെ നിയന്ത്രിക്കുന്നതിൽ റിസർവ് ബാങ്കിന്റെ അധികാരങ്ങൾക്കു പരിമിതിയുണ്ടെന്നാണു ഉർജിത് പട്ടേൽ പറഞ്ഞത്. ഇതോടൊപ്പമാണ് പൊതു മേഖല ബാങ്കുകളെ നിയന്ത്രിക്കാൻ റിസർവ് ബാങ്കിന് കൂടുതൽ അധികാരം ആവശ്യമാണെന്ന് ഗവർണർ വ്യക്തമാക്കിയത്.
ഓരോ ബാങ്കിന്റെയും ഓരോ ബ്രാഞ്ചുകളെയും നിരീക്ഷിച്ച് പ്രവർത്തനങ്ങൾ വിലയിരുത്താൻ സാധ്യമല്ലെന്നാണ് നീരവ് മോദിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ റിസർവ് ബാങ്ക് ഗവർണർ മറുപടി പറഞ്ഞത്. എടിഎമ്മുകളിൽ പണമില്ലാത്ത അവസ്ഥയെക്കുറിച്ചും എംപിമാർ ചോദ്യം ചെയ്തു. എല്ലാത്തരം പ്രതിസന്ധികളെയും മറികടക്കാൻ ആവശ്യമായി നടപടികൾ എടുക്കുന്നുണ്ടെന്നായിരുന്നു ഉർജിത് പട്ടേലിന്റെ മറുപടി.