ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ആരോഗ്യ നില ആശങ്കയില്ലാത്ത അവസ്ഥയിൽ തുടരുന്നു എന്ന് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) അധികൃതർ അറിയിച്ചു. അദ്ദേഹം ചികിത്സകളോടും മരുന്നുകളോടും പ്രതികരിക്കുന്നുണ്ട്. എന്നാൽ, അണുബാധ പൂർണമായും സുഖപ്പെടുന്നതു വരെ വാജ്പേയി ആശുപത്രിയിൽ തുടരുമെന്നു മെഡിക്കൽ ബു ള്ളറ്റിനിൽ പറയുന്നു.
മൂത്രാശയത്തിൽ അണുബാധയുണ്ടായതിനെത്തുടർന്ന് തിങ്കളാഴ്ചയാണ് വാജ്പേയിയെ എയിംസിൽ പ്രവേശിപ്പിച്ചത്. എയിംസ് ഡയറക്ടർ ഡോ. രണ്‍ദീപ് ഗുലേരിയയുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമാണ് ചികിത്സ നടത്തുന്നത്. നെഫ്രോളജിസ്റ്റ് ഡോ. സൗമിത ബാഗ്ചി, കാർഡിയാക് സർജൻ ഡോ. എസ്.കെ. ചൗധരി, ഗാസ്ട്രോ എൻട്രോളജിസ്റ്റ് ഡോ. പ്രമോദ് ഗാർഗ് എന്നിവരാണ് സംഘത്തിലുള്ളത്.
മൂത്രാശയത്തിൽ അണുബാധയുണ്ടായതിനെത്തുടർന്ന് തിങ്കളാഴ്ചയാണ് വാജ്പേയിയെ എയിംസിൽ പ്രവേശിപ്പിച്ചത്. എയിംസ് ഡയറക്ടർ ഡോ. രണ്‍ദീപ് ഗുലേരിയയുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമാണ് ചികിത്സ നടത്തുന്നത്. നെഫ്രോളജിസ്റ്റ് ഡോ. സൗമിത ബാഗ്ചി, കാർഡിയാക് സർജൻ ഡോ. എസ്.കെ. ചൗധരി, ഗാസ്ട്രോ എൻട്രോളജിസ്റ്റ് ഡോ. പ്രമോദ് ഗാർഗ് എന്നിവരാണ് സംഘത്തിലുള്ളത്.