ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും സന്പന്നമായ രാഷ്ട്രീയ പാർട്ടികളിൽ ഒന്നായ ബിജെപിയുടെ വരുമാനം മുൻ വർഷത്തെ അപേക്ഷിച്ച് 81 ശതമാനം വർധിച്ചതായി റിപ്പോർട്ട്. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനു നൽകിയ കണക്കുകളിലാണ് ഈ വർധനവ് രേഖപ്പെടുത്തിയിട്ടുള്ളത്. മറ്റ് രാഷ്ട്രീയ പാർട്ടികളെ അപേക്ഷിച്ച് ഇരട്ടിയോളം വർധനവ് ഉണ്ടായിട്ടുണ്ടെന്നും ഓണ്‍ലൈൻ മാധ്യമമായ ദ വയർ റിപ്പോർട്ട് ചെയ്യുന്നു. മാനദണ്ഡപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിർദേശമുണ്ടായിട്ടും ബിജെപി, പാർട്ടിയിൽ ധനകാര്യം കൈകാര്യം ചെയ്യുന്ന ആളിനെ (ട്രഷറർ) കുറിച്ചുള്ള വിശദീകരണം നൽകാറില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
2016-17 കാലത്തെ കണക്കുകളായി ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനു നൽകിയ സത്യവാങ്മൂലത്തിൽ 1034 കോടി രൂപ വരുമാനമുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾക്കുള്ള മൊത്തം വരുമാനത്തിന്റെ 66.34 ശതമാനമുണ്ടാകുമിത്. കോണ്‍ഗ്രസ് 225.36 കോടി രൂപ (14.45 ശതമാനം), ബിഎസ്പി 173.58 കോടി രൂപ (11.13 ശതമാനം), സിപിഎം 100.25 കോടി (6.43 ശതമാനം), എൻസിപി 17.235 കോടി (1.11 ശതമാനം), തൃണമൂൽ കോണ്‍ഗ്രസ് 6.39 കോടി (0.41 ശതമാനം), സിപിഐ 2.079 കോടി (0.13 ശതമാനം) എന്നിങ്ങനെ വാർഷിക വരുമാനത്തിന്റെ കണക്കുകൾ ഹാജരാക്കിയിട്ടുണ്ട്.
ട്രഷറർ ആരാണെന്നു തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്നത് മാനദണ്ഡങ്ങൾ പ്രകാരം നിർബന്ധമാണെങ്കിലും ബിജെപി ഇക്കാര്യം പാലിക്കാറില്ല. 2016-17 കാലത്ത് ബിജെപി സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഫോർ ട്രഷറർ എന്ന പേരിൽ വ്യക്തമല്ലാത്ത ഒരു ഒപ്പ് മാത്രമാണ് നൽകിയതെന്നും രേഖകൾ സഹിതം ഓണ്‍ലൈൻ മാധ്യമം വെളിപ്പെടുത്തുന്നു.
2016-17 കാലത്തെ കണക്കുകളായി ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനു നൽകിയ സത്യവാങ്മൂലത്തിൽ 1034 കോടി രൂപ വരുമാനമുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾക്കുള്ള മൊത്തം വരുമാനത്തിന്റെ 66.34 ശതമാനമുണ്ടാകുമിത്. കോണ്‍ഗ്രസ് 225.36 കോടി രൂപ (14.45 ശതമാനം), ബിഎസ്പി 173.58 കോടി രൂപ (11.13 ശതമാനം), സിപിഎം 100.25 കോടി (6.43 ശതമാനം), എൻസിപി 17.235 കോടി (1.11 ശതമാനം), തൃണമൂൽ കോണ്‍ഗ്രസ് 6.39 കോടി (0.41 ശതമാനം), സിപിഐ 2.079 കോടി (0.13 ശതമാനം) എന്നിങ്ങനെ വാർഷിക വരുമാനത്തിന്റെ കണക്കുകൾ ഹാജരാക്കിയിട്ടുണ്ട്.
ട്രഷറർ ആരാണെന്നു തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്നത് മാനദണ്ഡങ്ങൾ പ്രകാരം നിർബന്ധമാണെങ്കിലും ബിജെപി ഇക്കാര്യം പാലിക്കാറില്ല. 2016-17 കാലത്ത് ബിജെപി സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഫോർ ട്രഷറർ എന്ന പേരിൽ വ്യക്തമല്ലാത്ത ഒരു ഒപ്പ് മാത്രമാണ് നൽകിയതെന്നും രേഖകൾ സഹിതം ഓണ്‍ലൈൻ മാധ്യമം വെളിപ്പെടുത്തുന്നു.