ന്യൂഡൽഹി: ഡൽഹി സർക്കാരിലെ ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മന്ത്രിമാരും ലഫ്. ഗവർണർ അനിൽ ബൈജാലിന്റെ ഒൗദ്യോഗിക വസതിയിൽ നടത്തുന്ന കുത്തിയിരിപ്പ് സമരം തുടരുന്നു. ലഫ്. ഗവർണറുടെ തീരുമാനത്തിൽ പ്രതിഷേധിച്ചു രാജ് നിവാസിന്റെ സന്ദർശകമുറിയിൽ കുത്തിയിരിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും 24 മണിക്കൂർ പിന്നിട്ടിട്ടും പുറത്തിറങ്ങിയിട്ടില്ല. അതേസമയം, കേജരിവാളും മന്ത്രിമാരും ജനാധിപത്യത്തെ പരിഹസിക്കുകയാണെന്ന് ആരോപിച്ച ബിജെപി, സമരം നാടകമാണെന്നും കുറ്റപ്പെടുത്തി.
ഡൽഹി ചീഫ് സെക്രട്ടറി അംശു പ്രകാശിനെ ആം ആദ്മി പാർട്ടി നേതാക്കൾ മർദിച്ചതിൽ പ്രതിഷേധിച്ചാണ് സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥർ ചുമതലകളിൽനിന്നു നാലു മാസമായി വിട്ടുനിൽക്കുന്നത്. മുഖ്യമന്ത്രി കേജരിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രിമാരായ സത്യേന്ദ്ര ജെയിൻ, ഗോപാൽ റായി എന്നിവരാണ് രാജ് നിവാസിൽ കുത്തിയിരുപ്പ് സമരം നടത്തുന്നത്.
ഡൽഹി ചീഫ് സെക്രട്ടറി അംശു പ്രകാശിനെ ആം ആദ്മി പാർട്ടി നേതാക്കൾ മർദിച്ചതിൽ പ്രതിഷേധിച്ചാണ് സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥർ ചുമതലകളിൽനിന്നു നാലു മാസമായി വിട്ടുനിൽക്കുന്നത്. മുഖ്യമന്ത്രി കേജരിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രിമാരായ സത്യേന്ദ്ര ജെയിൻ, ഗോപാൽ റായി എന്നിവരാണ് രാജ് നിവാസിൽ കുത്തിയിരുപ്പ് സമരം നടത്തുന്നത്.