ബംഗളൂരു: മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട കേസിൽ ഒരാളെക്കൂടി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഗൗരിയെ വെടിവച്ചയാളെന്നു സംശയിക്കുന്ന വിജയപുര സ്വദേശി പരശുറാം വാഗ്മറെ(26) ആണ് സിന്ധാഗിയിൽനിന്ന് അറസ്റ്റിലായത്ബംഗളൂരു സിറ്റി സിവിൽ കോടതിയിൽ ഹാജരാക്കിയ പരശുമാറിനെ ചോദ്യം ചെയ്യുന്നതിനായി 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.
ഗൗരി ലങ്കേഷിനെ വധിച്ച കേസിൽ അറസ്റ്റിലാകുന്ന ആറാമത്തെയാളാണ് പരശുറാം വാഗ്മറെ. ഹിന്ദു യുവ സേന നേതാവ് കെ.ടി. നവീൻകുമാർ, അമോൽ കാലെ, മനോഹർ ഇഡ്വെ, സുജീത്കുമാർ, അമിത് ദേഗ്വെകർ എന്നിവരാണു നേരത്തെ അറസ്റ്റിലായത്. കാലെയും ദേഗ്വെകറും മഹാരാഷ്ട്രക്കാരാണ്. മറ്റു മൂന്നു പേരും കർണാടക സ്വദേശികളാണ്. നവീൻകുമാറാണ് ആദ്യം അറസ്റ്റിലായത്.
ഗൗരി ലങ്കേഷിനെ വധിച്ച കേസിൽ അറസ്റ്റിലാകുന്ന ആറാമത്തെയാളാണ് പരശുറാം വാഗ്മറെ. ഹിന്ദു യുവ സേന നേതാവ് കെ.ടി. നവീൻകുമാർ, അമോൽ കാലെ, മനോഹർ ഇഡ്വെ, സുജീത്കുമാർ, അമിത് ദേഗ്വെകർ എന്നിവരാണു നേരത്തെ അറസ്റ്റിലായത്. കാലെയും ദേഗ്വെകറും മഹാരാഷ്ട്രക്കാരാണ്. മറ്റു മൂന്നു പേരും കർണാടക സ്വദേശികളാണ്. നവീൻകുമാറാണ് ആദ്യം അറസ്റ്റിലായത്.