ചെന്നൈ: തനിക്കെതിരേ നടപടിയെടുക്കാൻ ധൈര്യമുണ്ടോ എന്നു വെല്ലുവിളിച്ച വനിതാ എംഎൽഎയെ വാഗ്വാദത്തിനൊടുവിൽ സ്പീക്കർ പി. ധനപാൽ പുറത്താക്കി. കോൺഗ്രസ് അംഗം എസ്. വിജയധരണിയെയാണ് സ്പീക്കറുടെ നിർദേശപ്രകാരം വാച്ച് ആൻഡ് വാർഡ് പുറത്താക്കിയത്.
വിജയധരണി ഇതാദ്യമായല്ല സഭയിൽ മോശമായി പെരുമാറുന്നതെന്നും മുന്നറിയിപ്പു നല്കിയിരുന്നതാണെന്നും സ്പീക്കർ പറഞ്ഞു. അതേസമയം, വിജയധരണിയെ പുറത്താക്കിയ സ്പീക്കറുടെ നടപടി ശരിയായില്ലെന്നു കോൺഗ്രസ് നിയമസഭാകക്ഷി നേതാവ് കെ.ആർ. രാമസ്വാമി സഭയിൽ ഉന്നയിച്ചപ്പോൾ വിഷയം വഴിതിരിച്ചുവിടരുതെന്നു സ്പീക്കർ പറഞ്ഞു.
തന്റെ നിയമസഭാമണ്ഡലം ഉൾപ്പെടുന്ന കന്യാകുമാരി ജില്ലയെക്കുറിച്ചു ചിലതു പറയാനുണ്ടെന്ന് പറഞ്ഞ് എഴുന്നേറ്റ വിജയധരണിയെ രാവിലെ 9.40നു നോട്ടീസ് നല്കാത്തതിനാൽ അനുവദിക്കാനാവില്ലെന്നു സ്പീക്കർ നിലപാടെടുത്തു. എന്നാൽ, വിഷയം താൻ അവതരിപ്പിക്കുമെന്നും നടപടിയെടുക്കാൻ ധൈര്യമുണ്ടോ എന്നും വിജയധരണി ചോദിച്ചു. ഇതാണു സ്പീക്കറെ പ്രകോപിപ്പിച്ചത്.
വിജയധരണി ഇതാദ്യമായല്ല സഭയിൽ മോശമായി പെരുമാറുന്നതെന്നും മുന്നറിയിപ്പു നല്കിയിരുന്നതാണെന്നും സ്പീക്കർ പറഞ്ഞു. അതേസമയം, വിജയധരണിയെ പുറത്താക്കിയ സ്പീക്കറുടെ നടപടി ശരിയായില്ലെന്നു കോൺഗ്രസ് നിയമസഭാകക്ഷി നേതാവ് കെ.ആർ. രാമസ്വാമി സഭയിൽ ഉന്നയിച്ചപ്പോൾ വിഷയം വഴിതിരിച്ചുവിടരുതെന്നു സ്പീക്കർ പറഞ്ഞു.
തന്റെ നിയമസഭാമണ്ഡലം ഉൾപ്പെടുന്ന കന്യാകുമാരി ജില്ലയെക്കുറിച്ചു ചിലതു പറയാനുണ്ടെന്ന് പറഞ്ഞ് എഴുന്നേറ്റ വിജയധരണിയെ രാവിലെ 9.40നു നോട്ടീസ് നല്കാത്തതിനാൽ അനുവദിക്കാനാവില്ലെന്നു സ്പീക്കർ നിലപാടെടുത്തു. എന്നാൽ, വിഷയം താൻ അവതരിപ്പിക്കുമെന്നും നടപടിയെടുക്കാൻ ധൈര്യമുണ്ടോ എന്നും വിജയധരണി ചോദിച്ചു. ഇതാണു സ്പീക്കറെ പ്രകോപിപ്പിച്ചത്.