മധുര: തമിഴ്നാട്ടിലെ മധുര നഗരത്തിൽ പട്ടാപ്പകൽ രാഷ്ട്രീയനേതാവിനെ നാലംഗ സംഘം വെട്ടി കൊലപ്പെടുത്തി. ടി.ടി.വി. ദിനകരന്റെ പാർട്ടിയായ അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവ് മുനിയസ്വാമി(40) ആണു കൊല്ലപ്പെട്ടത്.
തമിഴ്നാട് സിവിൽ സപ്ലൈസ് കോർപറേഷന്റെ ന്യായ വില ഷോപ്പ് ജീവനക്കാരനായ മുനിയസ്വാമിയെ രണ്ടു മോട്ടോർ സൈക്കിളുകളിലെത്തിയ സംഘം വലിച്ചിറക്കി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. നൂറുകണക്കിന് ആളുകൾ നോക്കിനിൽക്കേയായിരുന്നു കൊലപാതകം. പോലീസെത്തി മുനിയസ്വാമിയുടെ മൃതദേഹം ഗവ. രാജാജി ആശുപത്രിയിലേക്കു മാറ്റി.
മധുര കോർപറേഷൻ ഈസ്റ്റ് സോണൽ ചെയർമാന്മാരായ വി.കെ. ഗുരുസ്വാമി(ഡിഎംകെ), രാജപാണ്ടി(അണ്ണാ ഡിഎംകെ) എന്നിവർ തമ്മിലുള്ള കുടിപ്പകയാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പോലീസിന്റെ പ്രാഥമിക നിഗനം.
രാജപാണ്ടിയുടെ അനുയായിയാണു മുനിയസ്വാമി. ഈയിടെയാണ് ഇയാൾ അമ്മ മക്കൾ മുന്നേറ്റ കഴകത്തിൽ ചേർന്നു. ഗുരുസ്വാമിയും രാജപാണ്ടിയും തമ്മിലുള്ള കുടിപ്പക മൂലം കഴിഞ്ഞ 15 വർഷത്തിനിടെ ഒരു ഡസനിലേറെ പേർ കൊല്ലപ്പെട്ടു.
തമിഴ്നാട് സിവിൽ സപ്ലൈസ് കോർപറേഷന്റെ ന്യായ വില ഷോപ്പ് ജീവനക്കാരനായ മുനിയസ്വാമിയെ രണ്ടു മോട്ടോർ സൈക്കിളുകളിലെത്തിയ സംഘം വലിച്ചിറക്കി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. നൂറുകണക്കിന് ആളുകൾ നോക്കിനിൽക്കേയായിരുന്നു കൊലപാതകം. പോലീസെത്തി മുനിയസ്വാമിയുടെ മൃതദേഹം ഗവ. രാജാജി ആശുപത്രിയിലേക്കു മാറ്റി.
മധുര കോർപറേഷൻ ഈസ്റ്റ് സോണൽ ചെയർമാന്മാരായ വി.കെ. ഗുരുസ്വാമി(ഡിഎംകെ), രാജപാണ്ടി(അണ്ണാ ഡിഎംകെ) എന്നിവർ തമ്മിലുള്ള കുടിപ്പകയാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പോലീസിന്റെ പ്രാഥമിക നിഗനം.
രാജപാണ്ടിയുടെ അനുയായിയാണു മുനിയസ്വാമി. ഈയിടെയാണ് ഇയാൾ അമ്മ മക്കൾ മുന്നേറ്റ കഴകത്തിൽ ചേർന്നു. ഗുരുസ്വാമിയും രാജപാണ്ടിയും തമ്മിലുള്ള കുടിപ്പക മൂലം കഴിഞ്ഞ 15 വർഷത്തിനിടെ ഒരു ഡസനിലേറെ പേർ കൊല്ലപ്പെട്ടു.