സിംഗപ്പൂർ: ലോകം ഉറ്റുനോക്കുന്ന കിം-ട്രംപ് ഉച്ചകോടി ചൊവ്വാഴ്ച സിംഗപ്പൂരിലെ സെന്റോസ ദ്വീപിലെ കപ്പെല്ലാ ഹോട്ടലിൽ രാവിലെ ഒന്പതിന് ആരംഭിക്കും. ഇരുനേതാക്കളും ഇന്നലെത്തന്നെ സിംഗപ്പൂരിൽ എത്തി. അന്തർദേശീയ സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ട ഉത്തരകൊറിയയുടെ നേതാവും അധികാരത്തിലിരിക്കുന്ന യുഎസ് പ്രസിഡന്റും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച റിപ്പോർട്ട് ചെയ്യാൻ മൂവായിരത്തോളം മാധ്യമപ്രവർത്തകരാണ് സിംഗപ്പൂരിൽ എത്തിയിട്ടുള്ളത്.
കാനഡയിൽനിന്നു പ്രസിഡന്റ് ട്രംപുമായുള്ള എയർഫോഴ്സ് വൺ വിമാനം സിംഗപ്പൂരിലെ സൈനിക വിമാനത്താവളത്തിലിറങ്ങി.
ഇതിനു മണിക്കൂറുകൾക്കുമുന്പ് എത്തിയ ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയൻ ലൂങുമായി കൂടിക്കാഴ്ച നടത്തി. ലോകം ഉറ്റുനോക്കുന്ന ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ തയാറായതിന് ലീക്ക് കിം നന്ദി പറഞ്ഞു. കൊറിയൻ മേഖലയുടെ സന്പൂർണ ആണവ നിരായുധീകരണം സംബന്ധിച്ച് ഉച്ചകോടിയിൽ ധാരണ ഉണ്ടാകുമെന്നാണു പ്രതീക്ഷ. ഉദ്ദേശിച്ച ലക്ഷ്യം നേടാനായില്ലെങ്കിൽ ഇടയ്ക്കുവച്ച് ചർച്ച നിർത്തിപ്പോരുമെന്നു നേരത്തേ ട്രംപ് പറഞ്ഞിരുന്നു.
കാനഡയിൽനിന്നു പ്രസിഡന്റ് ട്രംപുമായുള്ള എയർഫോഴ്സ് വൺ വിമാനം സിംഗപ്പൂരിലെ സൈനിക വിമാനത്താവളത്തിലിറങ്ങി.
ഇതിനു മണിക്കൂറുകൾക്കുമുന്പ് എത്തിയ ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയൻ ലൂങുമായി കൂടിക്കാഴ്ച നടത്തി. ലോകം ഉറ്റുനോക്കുന്ന ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ തയാറായതിന് ലീക്ക് കിം നന്ദി പറഞ്ഞു. കൊറിയൻ മേഖലയുടെ സന്പൂർണ ആണവ നിരായുധീകരണം സംബന്ധിച്ച് ഉച്ചകോടിയിൽ ധാരണ ഉണ്ടാകുമെന്നാണു പ്രതീക്ഷ. ഉദ്ദേശിച്ച ലക്ഷ്യം നേടാനായില്ലെങ്കിൽ ഇടയ്ക്കുവച്ച് ചർച്ച നിർത്തിപ്പോരുമെന്നു നേരത്തേ ട്രംപ് പറഞ്ഞിരുന്നു.