മാൽബി(ക്യൂബക്ക്): ജി-7 ഉച്ചകോടിക്ക് ആതിഥ്യം വഹിച്ച കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ വിമർശിച്ച് യുഎസ് പ്രസിഡന്റ് ട്രംപിന്റെ ട്വീറ്റ്. ട്രൂഡോ ദുർബലനാണെന്നും സത്യസന്ധനല്ലെന്നും ക്യൂബക്കിൽനിന്നു സിംഗപ്പൂരിലേക്കുള്ള മാർഗമധ്യേ എയർഫോഴ്സ് വണ്ണിൽ നിന്നയച്ച ട്വീറ്റിൽ ട്രംപ് കുറ്റപ്പെടുത്തി.ജി-7 ഗ്രൂപ്പ് അംഗീകരിച്ച കമ്യൂണിക്കേയ്ക്കു നേരത്തെ നൽകിയ പിന്തുണ പിൻവലിക്കുകയാണെന്നും ട്രംപ് പറഞ്ഞു.
സിംഗപ്പൂർ ഉച്ചകോടിക്കായി ട്രംപ് പുറപ്പെട്ടശേഷം കനേഡിയൻ പ്രധാനമന്ത്രി നടത്തിയ പത്രസമ്മേളനത്തിലെ പരാമർശങ്ങളാണു ട്രംപിന്റെ രോഷം ആളിക്കത്തിച്ചത്. കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിക്കു യുഎസ് ചുമത്തിയ തീരുവ അന്യായമാണെന്നും ഇതു വകവച്ചുകൊടുക്കില്ലെന്നും ട്രൂഡോ പത്രസമ്മേളനത്തിൽ പറഞ്ഞു.
അലുമിനിയത്തിനും ഉരുക്കിനും തീരുവ വർധിപ്പിച്ച യുഎസ് നടപടിക്കു ബദൽ നടപടികൾ അടുത്തമാസം പ്രഖ്യാപിക്കും. കാനഡക്കാർ മര്യാദക്കാരാണ് എന്നുവച്ച് അവർക്കെതിരേ എന്തുമാകാമെന്നു കരുതേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
ട്രംപിന്റെ നടപടിയെ ഫ്രാൻസ് രൂക്ഷമായി വിമർശിച്ചു. ജി-7 കമ്യൂണിക്കേയിൽ ഉറച്ചു നിൽക്കുമെന്നു ഫ്രഞ്ച് പ്രസിഡന്റിന്റെ ഓഫീസ് പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കി.
അന്തർദേശീയ സഹകരണം സംബന്ധിച്ച കാര്യങ്ങൾ പെട്ടെന്നുള്ള രോഷപ്രകടനത്തിന്റെ അടിസ്ഥാനത്തിലാവരുതെന്നും പ്രസ്താവനയിൽ ഒാർമിപ്പിച്ചു. ട്രംപുമായുള്ള സ്വകാര്യ സംഭാഷണത്തിലും പൊതുവേദിയിലും പറഞ്ഞകാര്യം ആവർത്തിക്കുക മാത്രമേ താൻ ചെയ്തിട്ടുള്ളുവെന്നായിരുന്നു ട്രംപിന്റെ ട്വീറ്റിനോടുള്ള ട്രൂഡോയുടെ പ്രതികരണം.
ട്രൂഡോ പിന്നിൽനിന്നു കുത്തിയെന്ന്
വാഷിംഗ്ടൺഡിസി: അമേരിക്കൻ വാണിജ്യനയത്തെക്കുറിച്ചു തെറ്റായ പരാമർശം നടത്തിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പിന്നിൽ നിന്നു കുത്തിയിരിക്കുകയാണെന്ന് വൈറ്റ് ഹൗസ് ഉപദേഷ്ടാവ്. പ്രസിഡന്റ് ട്രംപിനെ ഇടിച്ചുതാഴ്ത്തുന്ന നടപടിയാണിതെന്ന് നാഷണൽ ഇക്കണോമിക്സ് കൗൺസിൽ ഡയറക്ടർ ലാറി കുഡ്ലോ പറഞ്ഞു. ഇറക്കുമതി തീരുവയുടെ പേരിൽ ട്രൂഡോ അമേരിക്കയെ കുറ്റപ്പെടുത്തിയിരിക്കുകയാണ്. അവരും വൻ തീരുവ ചുമത്തുന്നുണ്ടെന്നതാണു വസ്തുത-സിഎൻഎൻ പരിപാടിയിൽ കുഡ്ലോ ചൂണ്ടിക്കാട്ടി. ട്രൂഡോയുടെ പരാമർശമാണ് ജി-7 സംയുക്ത പ്രസ്താവനയ്ക്കുള്ള പിന്തുണ പിൻവലിക്കൻ ട്രംപിനെ പ്രേരിപ്പിച്ചത്.
സിംഗപ്പൂർ ഉച്ചകോടിക്കായി ട്രംപ് പുറപ്പെട്ടശേഷം കനേഡിയൻ പ്രധാനമന്ത്രി നടത്തിയ പത്രസമ്മേളനത്തിലെ പരാമർശങ്ങളാണു ട്രംപിന്റെ രോഷം ആളിക്കത്തിച്ചത്. കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിക്കു യുഎസ് ചുമത്തിയ തീരുവ അന്യായമാണെന്നും ഇതു വകവച്ചുകൊടുക്കില്ലെന്നും ട്രൂഡോ പത്രസമ്മേളനത്തിൽ പറഞ്ഞു.
അലുമിനിയത്തിനും ഉരുക്കിനും തീരുവ വർധിപ്പിച്ച യുഎസ് നടപടിക്കു ബദൽ നടപടികൾ അടുത്തമാസം പ്രഖ്യാപിക്കും. കാനഡക്കാർ മര്യാദക്കാരാണ് എന്നുവച്ച് അവർക്കെതിരേ എന്തുമാകാമെന്നു കരുതേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
ട്രംപിന്റെ നടപടിയെ ഫ്രാൻസ് രൂക്ഷമായി വിമർശിച്ചു. ജി-7 കമ്യൂണിക്കേയിൽ ഉറച്ചു നിൽക്കുമെന്നു ഫ്രഞ്ച് പ്രസിഡന്റിന്റെ ഓഫീസ് പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കി.
അന്തർദേശീയ സഹകരണം സംബന്ധിച്ച കാര്യങ്ങൾ പെട്ടെന്നുള്ള രോഷപ്രകടനത്തിന്റെ അടിസ്ഥാനത്തിലാവരുതെന്നും പ്രസ്താവനയിൽ ഒാർമിപ്പിച്ചു. ട്രംപുമായുള്ള സ്വകാര്യ സംഭാഷണത്തിലും പൊതുവേദിയിലും പറഞ്ഞകാര്യം ആവർത്തിക്കുക മാത്രമേ താൻ ചെയ്തിട്ടുള്ളുവെന്നായിരുന്നു ട്രംപിന്റെ ട്വീറ്റിനോടുള്ള ട്രൂഡോയുടെ പ്രതികരണം.
ട്രൂഡോ പിന്നിൽനിന്നു കുത്തിയെന്ന്
വാഷിംഗ്ടൺഡിസി: അമേരിക്കൻ വാണിജ്യനയത്തെക്കുറിച്ചു തെറ്റായ പരാമർശം നടത്തിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പിന്നിൽ നിന്നു കുത്തിയിരിക്കുകയാണെന്ന് വൈറ്റ് ഹൗസ് ഉപദേഷ്ടാവ്. പ്രസിഡന്റ് ട്രംപിനെ ഇടിച്ചുതാഴ്ത്തുന്ന നടപടിയാണിതെന്ന് നാഷണൽ ഇക്കണോമിക്സ് കൗൺസിൽ ഡയറക്ടർ ലാറി കുഡ്ലോ പറഞ്ഞു. ഇറക്കുമതി തീരുവയുടെ പേരിൽ ട്രൂഡോ അമേരിക്കയെ കുറ്റപ്പെടുത്തിയിരിക്കുകയാണ്. അവരും വൻ തീരുവ ചുമത്തുന്നുണ്ടെന്നതാണു വസ്തുത-സിഎൻഎൻ പരിപാടിയിൽ കുഡ്ലോ ചൂണ്ടിക്കാട്ടി. ട്രൂഡോയുടെ പരാമർശമാണ് ജി-7 സംയുക്ത പ്രസ്താവനയ്ക്കുള്ള പിന്തുണ പിൻവലിക്കൻ ട്രംപിനെ പ്രേരിപ്പിച്ചത്.