ക്വിംഗ്ഡോ: യുഎസ് പ്രസിഡന്റ് ട്രംപുമായി ആസന്നഭാവിയിൽ കൂടിക്കാഴ്ചയ്ക്കു തയാറാണെന്നു റഷ്യൻ പ്രസിഡന്റ് പുടിൻ. റഷ്യയെ തിരിച്ചെടുക്കാൻ ജി-7 ഗ്രൂപ്പിനോട് ട്രംപ് ആവശ്യപ്പെട്ടെന്ന വാർത്തയെക്കുറിച്ച് ചൈനയിലെ ക്വിംഗ്ഡോയിൽ റിപ്പോർട്ടർമാരോടു പ്രതികരിക്കുകയായിരുന്നു പുടിൻ. ഉച്ചകോടിക്കുള്ള വേദിയായി വിയന്നയെ പരിഗണിക്കാമെന്ന് പുടിൻ അഭിപ്രായപ്പെട്ടു. ഇത്തരമൊരു ഉച്ചകോടി പ്രയോജനപ്രദമാവുമെന്നു നേരത്തെ ട്രംപ് പറഞ്ഞിട്ടുണ്ട്. ഇതിനോടു ഞാനും യോജിക്കുന്നു- പുടിൻ പറഞ്ഞു.
ഇതേസമയം ജി-7ൽ തിരിച്ചെടുക്കണമെന്ന ട്രംപിന്റെ നിർദേശത്തോടു പുടിൻ തണുത്ത മട്ടിലാണു പ്രതികരിച്ചത്. ജി-എട്ട് ക്ലബിൽ നിന്നു ഞങ്ങൾ സ്വമേധയാ പുറത്തുപോയതല്ല. റഷ്യയിലെ സമ്മേളനത്തിനു വരാൻ അവർ വിസമ്മതിക്കുകയായിരുന്നു. എല്ലാവരും ഇനിയാണെങ്കിലും മോസ്കോയിൽ എത്തുന്നതിനെ സ്വാഗതം ചെയ്യുന്നു- പുടിൻ വ്യക്തമാക്കി.
ഇതേസമയം ജി-7ൽ തിരിച്ചെടുക്കണമെന്ന ട്രംപിന്റെ നിർദേശത്തോടു പുടിൻ തണുത്ത മട്ടിലാണു പ്രതികരിച്ചത്. ജി-എട്ട് ക്ലബിൽ നിന്നു ഞങ്ങൾ സ്വമേധയാ പുറത്തുപോയതല്ല. റഷ്യയിലെ സമ്മേളനത്തിനു വരാൻ അവർ വിസമ്മതിക്കുകയായിരുന്നു. എല്ലാവരും ഇനിയാണെങ്കിലും മോസ്കോയിൽ എത്തുന്നതിനെ സ്വാഗതം ചെയ്യുന്നു- പുടിൻ വ്യക്തമാക്കി.