ന്യൂഡൽഹി: ഭവന നിർമാണമേഖലയ്ക്കു വലിയ കുതിപ്പ് നല്കുന്ന മൂന്നു തീരുമാനങ്ങൾ. മുൻഗണനാ മേഖലയിൽപ്പെട്ട (പ്രയോറിറ്റി സെക്ടർ) ഭവനവായ്പകളുടെ പരമാവധി തുക വർധിപ്പിച്ച റിസർവ് ബാങ്ക് തീരുമാനമാണ് ഒന്ന്. പാപ്പർ കോഡ് പ്രകാരം കന്പനികൾക്കെതിരേ നടപടി തുടങ്ങുന്പോൾ പാർപ്പിടം വാങ്ങിയവരെ ബാങ്കുകൾക്കു തുല്യമായി പരിഗണിച്ച് ഐബിസി (ഇൻസോൾവൻസി ആൻഡ് ബാങ്ക് റപ്റ്റ്സി കോഡ്) യിൽ ഭേദഗതി വരുത്തി ഓർഡിനൻസിറക്കിയത് അടുത്ത കാര്യം.
നഷ്ടത്തിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ പക്കലുള്ള ഭൂമി ദരിദ്രരുടെ ഭവന നിർമാണത്തിനു നല്കാൻ കേന്ദ്ര കാബിനറ്റ് തീരുമാനിച്ചതു മൂന്നാമത്തെ കാര്യം. മുൻഗണനാമേഖലയിലെ ഭവനവായ്പാ പരിധി 10 ലക്ഷത്തിലേറെ ജനസംഖ്യയുള്ള മെട്രോ നഗരങ്ങളിൽ 28 ലക്ഷം രൂപയിൽനിന്ന് 35 ലക്ഷമാക്കി. മറ്റിടങ്ങളിൽ 20 ലക്ഷത്തിൽനിന്ന് 25 ലക്ഷമാക്കി.
പാർപ്പിടം വാങ്ങിയവരെ ബാങ്കുകൾക്കൊപ്പം പരിഗണിച്ചാൽ ഹൗസിംഗ് കന്പനികൾ പാർപ്പിടം നല്കാതെ പൂട്ടിപ്പോയാൽ കൊടുത്ത തുക തിരിച്ചുകിട്ടാൻ വഴിയൊരുങ്ങും.
നഷ്ടത്തിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ പക്കലുള്ള ഭൂമി ദരിദ്രരുടെ ഭവന നിർമാണത്തിനു നല്കാൻ കേന്ദ്ര കാബിനറ്റ് തീരുമാനിച്ചതു മൂന്നാമത്തെ കാര്യം. മുൻഗണനാമേഖലയിലെ ഭവനവായ്പാ പരിധി 10 ലക്ഷത്തിലേറെ ജനസംഖ്യയുള്ള മെട്രോ നഗരങ്ങളിൽ 28 ലക്ഷം രൂപയിൽനിന്ന് 35 ലക്ഷമാക്കി. മറ്റിടങ്ങളിൽ 20 ലക്ഷത്തിൽനിന്ന് 25 ലക്ഷമാക്കി.
പാർപ്പിടം വാങ്ങിയവരെ ബാങ്കുകൾക്കൊപ്പം പരിഗണിച്ചാൽ ഹൗസിംഗ് കന്പനികൾ പാർപ്പിടം നല്കാതെ പൂട്ടിപ്പോയാൽ കൊടുത്ത തുക തിരിച്ചുകിട്ടാൻ വഴിയൊരുങ്ങും.