ന്യൂഡൽഹി: ആർഎസ്എസ് ചടങ്ങിൽ പങ്കെടുക്കാനുള്ള മുൻ രാഷ്ട്രപതി പ്രണാബ് മുഖർജിയുടെ തീരുമാനത്തിനെതിരേ മകളും കോൺഗ്രസ് നേതാവുമായ ശർമിഷ്ഠ മുഖർജി രംഗത്തെത്തി. ആർഎസ്എസിനും ബിജെപിക്കും കഥകൾ മെനയാൻ പ്രണാബ് അവസരമൊരുക്കിയിരിക്കുകയാണെന്നു ശർമിഷ്ഠ ട്വീറ്റ് ചെയ്തു. പ്രണാബിന്റെ പ്രസംഗം എല്ലാവരും മറക്കും. ദൃശ്യങ്ങൾ നിലനിൽക്കും. അതാണ് ആർഎസ്എസ് ആഗ്രഹിക്കുന്നത്. ബിജെപിയുടെ കുതന്ത്ര വിഭാഗം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് പ്രണാബിന് ഇപ്പോൾ മനസിലായിക്കാണുമെന്നു പ്രതീക്ഷിക്കാം-ശർമിഷ്ഠ വ്യക്തമാക്കി.
താൻ ബിജെപിയിൽ ചേരുമെന്ന വാർത്തകൾ ശർമിഷ്ഠ നിഷേധിച്ചു. കോൺഗ്രസ് വിടേണ്ടിവന്നാൽ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് അവർ പറഞ്ഞു. ഡൽഹിയിലാണു ശർമിഷ്ഠയുടെ പ്രവർത്തനം. 2015ൽ ഡൽഹിയിൽ ഗ്രേറ്റർ കൈലാഷ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നെങ്കിലും മൂന്നാം സ്ഥാനത്തായി.
പ്രണാബ് മുഖർജിയുടെ മകൻ അഭിജിത് മുഖർജി ബംഗാളിലെ ജംഗിപ്പുരിൽനിന്നുള്ള കോൺഗ്രസ് എംപിയാണ്. പ്രണാബ് മുഖർജിയുടെ മണ്ഡലമായിരുന്നു ഇത്.
താൻ ബിജെപിയിൽ ചേരുമെന്ന വാർത്തകൾ ശർമിഷ്ഠ നിഷേധിച്ചു. കോൺഗ്രസ് വിടേണ്ടിവന്നാൽ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് അവർ പറഞ്ഞു. ഡൽഹിയിലാണു ശർമിഷ്ഠയുടെ പ്രവർത്തനം. 2015ൽ ഡൽഹിയിൽ ഗ്രേറ്റർ കൈലാഷ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നെങ്കിലും മൂന്നാം സ്ഥാനത്തായി.
പ്രണാബ് മുഖർജിയുടെ മകൻ അഭിജിത് മുഖർജി ബംഗാളിലെ ജംഗിപ്പുരിൽനിന്നുള്ള കോൺഗ്രസ് എംപിയാണ്. പ്രണാബ് മുഖർജിയുടെ മണ്ഡലമായിരുന്നു ഇത്.