മന്ദ്സോർ (മധ്യപ്രദേശ്): കർഷകർക്കായി ശബ്ദമുയർത്തി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മധ്യപ്രദേശിൽ. കോൺഗ്രസ് അധികാരത്തിലെത്തിയാൽ പത്തുദിവസത്തിനുള്ളിൽ കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്നാണു കോൺഗ്രസ് അധ്യക്ഷന്റെ വാഗ്ദാനം. കാർഷികമേഖലയിലെ പ്രതിസന്ധിക്കുകാരണം കേന്ദ്ര-സംസ്ഥാനസർക്കാരുകളുടെ നയങ്ങളാണെന്നു കുറ്റപ്പെടുത്തുകയും ചെയ്തു.
"കമൽ നാഥും (മധ്യപ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്) ജ്യോതിരാദിത്യ സിന്ധ്യയും (സംസ്ഥാന തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ചെയർമാൻ) ഇവിടെയുണ്ട്. ഞാൻ കർഷകർക്ക് ഉറപ്പു നൽകുന്നു. കാർഷികകടങ്ങൾ പത്തുദിവസത്തിനകം എഴുതിത്തള്ളും, പതിനൊന്നാംദിവസത്തിലേക്കു പോവുകയില്ല’ -മന്ദ്സോറിലെ പിപ്ലിയ മണ്ഡിയിൽ പൊതുയോഗത്തിൽ രാഹുൽ പറഞ്ഞു. കാർഷികപ്രക്ഷോഭത്തിനിടെ ആറ് കർഷകർ പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടതിന്റെ ഒന്നാംവാർഷികത്തോടനുബന്ധിച്ചായിരുന്നു പൊതുയോഗം.
"കമൽ നാഥും (മധ്യപ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്) ജ്യോതിരാദിത്യ സിന്ധ്യയും (സംസ്ഥാന തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ചെയർമാൻ) ഇവിടെയുണ്ട്. ഞാൻ കർഷകർക്ക് ഉറപ്പു നൽകുന്നു. കാർഷികകടങ്ങൾ പത്തുദിവസത്തിനകം എഴുതിത്തള്ളും, പതിനൊന്നാംദിവസത്തിലേക്കു പോവുകയില്ല’ -മന്ദ്സോറിലെ പിപ്ലിയ മണ്ഡിയിൽ പൊതുയോഗത്തിൽ രാഹുൽ പറഞ്ഞു. കാർഷികപ്രക്ഷോഭത്തിനിടെ ആറ് കർഷകർ പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടതിന്റെ ഒന്നാംവാർഷികത്തോടനുബന്ധിച്ചായിരുന്നു പൊതുയോഗം.