ന്യൂഡൽഹി: രാഷ്ട്രപതിഭവൻ ഇഫ്താർ വിരുന്ന് ഉപേക്ഷിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നിർദേശ പ്രകാരമാണ് വിരുന്ന് ഉപേക്ഷിച്ചത്. മതേതര മൂല്യങ്ങളെ മുൻനിർത്തി ഇഫ്താർ വിരുന്ന് ഉപേക്ഷിക്കുകയാണെന്നു രാഷ്ട്രപതി ഭവൻ അറിയിച്ചു.നികുതിപ്പണം ഉപയോഗിച്ച് ഒരു മതത്തിന്റെയും ആഘോഷങ്ങൾ വേണ്ടെന്ന് രാഷ്ട്രപതി തീരുമാനിച്ചതായി പ്രസ് സെക്രട്ടറി അശോക് മാലിക് പറഞ്ഞു.
നിരവധി വർഷങ്ങളായി രാഷ്ട്രപതിഭവൻ ഇഫ്താർ വിരുന്നൊരുക്കിയിരുന്നു. എന്നാൽ എ.പി.ജെ. അബ്ദുൾ കലാം രാഷ്ട്രപതിയായിരുന്ന 2002-2007 കാലത്ത് ഇഫ്താർ വിരുന്ന് ഇല്ലായിരുന്നു. ഇഫ്താർ വിരുന്നൊരുക്കാനുള്ള തുക അനാഥാലയങ്ങൾക്കു സംഭാവന ചെയ്യാൻ കലാം നിർദേശിച്ചിരുന്നു. പ്രതിഭാ പാട്ടീൽ രാഷ്ട്രപതിയായതോടെ ഇഫ്താർ വിരുന്ന് വീണ്ടും ആരംഭിച്ചു. പ്രണാബ് മുഖർജിയുടെ കാലത്തും ഇഫ്താർ വിരുന്ന് തുടർന്നു.
നിരവധി വർഷങ്ങളായി രാഷ്ട്രപതിഭവൻ ഇഫ്താർ വിരുന്നൊരുക്കിയിരുന്നു. എന്നാൽ എ.പി.ജെ. അബ്ദുൾ കലാം രാഷ്ട്രപതിയായിരുന്ന 2002-2007 കാലത്ത് ഇഫ്താർ വിരുന്ന് ഇല്ലായിരുന്നു. ഇഫ്താർ വിരുന്നൊരുക്കാനുള്ള തുക അനാഥാലയങ്ങൾക്കു സംഭാവന ചെയ്യാൻ കലാം നിർദേശിച്ചിരുന്നു. പ്രതിഭാ പാട്ടീൽ രാഷ്ട്രപതിയായതോടെ ഇഫ്താർ വിരുന്ന് വീണ്ടും ആരംഭിച്ചു. പ്രണാബ് മുഖർജിയുടെ കാലത്തും ഇഫ്താർ വിരുന്ന് തുടർന്നു.