ഭുവനേശ്വർ: അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഒഡീഷയിൽ കോണ്‍ഗ്രസിന് ആത്മവിശ്വാസവും കരുത്തുമേകി വിവിധ പാർട്ടികളിൽനിന്നുള്ള നേതാക്കളുടെ പ്രവാഹം. പലകാലങ്ങളിലായി കോൺഗ്രസിൽനിന്നു വിട്ടുപോയി ഭരണകക്ഷിയായ ബിജെഡിയിലും ബിജെപിയിലും തൃണമൂൽ കോണ്ഗ്രസിലുമൊക്കെയായി ചേക്കേറിയ നേതാക്കളാണ് മാതൃസംഘടനയിലേക്ക് മടങ്ങുന്നത്.
തൃണമൂൽ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ ആര്യകുമാർ ജ്ഞാനേന്ദ്രയും പാർട്ടിയുടെ 22 അംഗ സംസ്ഥാന സമിതിയംഗങ്ങളും ഇന്നലെ കോണ്‍ഗ്രസിൽ ചേർന്നു. മുൻ എംഎൽഎമാരായ കാർതികേശ്വർ പാത്ര, ഹാൽദാർ കാർസീ, സരസ്വതി ഹെംബ്രാം, അശോക് സാമാൽ, സരോജ് പട്നായിക് തുടങ്ങിയവരും കോണ്‍ഗ്രസിൽ ചേർന്ന പ്രമുഖരിൽ ഉൾപ്പെടുന്നു. ഇതിനുപുറമേ, ഭരണകക്ഷിയായ ബിജെഡിയിലെയും ബിജെപിയിലെയും ഏതാനും നേതാക്കളും ഭുവനേശ്വറിലെ കോണ്‍ഗ്രസ് ഭവനിൽ സംഘടിപ്പിച്ച "മഹാമിശ്രൺപർവ’ ചടങ്ങിൽ പാർട്ടിയിൽ ചേർന്നു.
ഒഡീഷയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ജിതേന്ദ്ര സിംഗ്, സംസ്ഥാന കോണ്‍ഗ്രസധ്യക്ഷൻ നിരഞ്ജൻ പട്നായിക് എന്നിവർ നേതാക്കളെ പാർട്ടിയിലേക്ക് സ്വീകരിച്ചു.
കഴിഞ്ഞ വർഷം ഏപ്രിലിൽ നിരഞ്ജൻ പട്നായിക് കോണ്‍ഗ്രസ് അധ്യക്ഷനായതിനെത്തുടർന്ന് സംസ്ഥാനത്ത് കോണ്‍ഗ്രസിന് നവോന്മേഷം കൈവന്നിരിക്കുകയാണ്. അടുത്ത വർഷം മേയിൽ നടക്കുന്ന ലോക്സഭാതെരഞ്ഞെടുപ്പിനൊപ്പം ഒഡീഷയിൽ നിയമസഭാതെരഞ്ഞെടുപ്പ് നടന്നേക്കും. ഇതിനുമുന്നോടിയായി പാർട്ടിയെ ശക്തിപ്പെടുത്താനും പ്രവർത്തകരെ കർമനിരതരാക്കുന്നതിനുമായി ശക്തമായ അണിയറ പ്രവർത്തനത്തിലാണ് കോൺഗ്രസ്. ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് കഴിഞ്ഞ നാലിന് സംസ്ഥാനവ്യാപകമായി പ്രഖ്യാപിച്ച ആറു മണിക്കൂർ വാഹനബന്ദ് വൻവിജയമായിരുന്നു.
കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന ഒഡീഷയിൽ നേതാക്കൾ തമ്മിലുള്ള പടലപിണക്കംമൂലമാണ് പാർട്ടിയുടെ കരുത്ത് കുറഞ്ഞത്. നിലവിൽ സംസ്ഥാനത്തുടനീളം പാർട്ടിക്ക് ശക്തമായ വേരോട്ടമുണ്ട്.
തൃണമൂൽ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ ആര്യകുമാർ ജ്ഞാനേന്ദ്രയും പാർട്ടിയുടെ 22 അംഗ സംസ്ഥാന സമിതിയംഗങ്ങളും ഇന്നലെ കോണ്‍ഗ്രസിൽ ചേർന്നു. മുൻ എംഎൽഎമാരായ കാർതികേശ്വർ പാത്ര, ഹാൽദാർ കാർസീ, സരസ്വതി ഹെംബ്രാം, അശോക് സാമാൽ, സരോജ് പട്നായിക് തുടങ്ങിയവരും കോണ്‍ഗ്രസിൽ ചേർന്ന പ്രമുഖരിൽ ഉൾപ്പെടുന്നു. ഇതിനുപുറമേ, ഭരണകക്ഷിയായ ബിജെഡിയിലെയും ബിജെപിയിലെയും ഏതാനും നേതാക്കളും ഭുവനേശ്വറിലെ കോണ്‍ഗ്രസ് ഭവനിൽ സംഘടിപ്പിച്ച "മഹാമിശ്രൺപർവ’ ചടങ്ങിൽ പാർട്ടിയിൽ ചേർന്നു.
ഒഡീഷയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ജിതേന്ദ്ര സിംഗ്, സംസ്ഥാന കോണ്‍ഗ്രസധ്യക്ഷൻ നിരഞ്ജൻ പട്നായിക് എന്നിവർ നേതാക്കളെ പാർട്ടിയിലേക്ക് സ്വീകരിച്ചു.
കഴിഞ്ഞ വർഷം ഏപ്രിലിൽ നിരഞ്ജൻ പട്നായിക് കോണ്‍ഗ്രസ് അധ്യക്ഷനായതിനെത്തുടർന്ന് സംസ്ഥാനത്ത് കോണ്‍ഗ്രസിന് നവോന്മേഷം കൈവന്നിരിക്കുകയാണ്. അടുത്ത വർഷം മേയിൽ നടക്കുന്ന ലോക്സഭാതെരഞ്ഞെടുപ്പിനൊപ്പം ഒഡീഷയിൽ നിയമസഭാതെരഞ്ഞെടുപ്പ് നടന്നേക്കും. ഇതിനുമുന്നോടിയായി പാർട്ടിയെ ശക്തിപ്പെടുത്താനും പ്രവർത്തകരെ കർമനിരതരാക്കുന്നതിനുമായി ശക്തമായ അണിയറ പ്രവർത്തനത്തിലാണ് കോൺഗ്രസ്. ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് കഴിഞ്ഞ നാലിന് സംസ്ഥാനവ്യാപകമായി പ്രഖ്യാപിച്ച ആറു മണിക്കൂർ വാഹനബന്ദ് വൻവിജയമായിരുന്നു.
കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന ഒഡീഷയിൽ നേതാക്കൾ തമ്മിലുള്ള പടലപിണക്കംമൂലമാണ് പാർട്ടിയുടെ കരുത്ത് കുറഞ്ഞത്. നിലവിൽ സംസ്ഥാനത്തുടനീളം പാർട്ടിക്ക് ശക്തമായ വേരോട്ടമുണ്ട്.