ചെന്നൈ: അനധികൃത സ്വത്തുസന്പാദന കേസിൽ മുൻ തമിഴ്നാട് മന്ത്രിയും അണ്ണാ ഡിഎംകെ നേതാവുമായ വി. സത്യമൂർത്തിയെ മദ്രാസ് ഹൈക്കോടതി അഞ്ചു വർഷം തടവിനു ശിക്ഷിച്ചു. സത്യമൂർത്തിയെ കുറ്റവിമുക്തനാക്കിയ കീഴ്ക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി. സത്യമൂർത്തിയുടെ ഭാര്യയെ രണ്ടു വർഷം തടവിനു ശിക്ഷിച്ചു. ഇരുവരും അഞ്ചു ലക്ഷം രൂപ വീതം പിഴയൊടുക്കണം.