ലക്നോ: ക്ഷേത്രങ്ങളും റെയിൽവേ സ്റ്റേഷനുകളും ആക്രമിക്കുമെന്നു ലഷ്കർ ഇ തൊയ്ബ തലവന്റെ പേരിലുള്ള കത്ത് ലഭിച്ചതിനെത്തുടർന്ന് ഉത്തർപ്രദേശ് അതീവ ജാഗ്രതയിൽ. മഥുരയിലെ കൃഷ്ണജന്മഭൂമി ക്ഷേത്രം, വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രം എന്നിവയ്ക്കുപുറമേ സഹാരൻപുർ, ഹർപുർ റെയിൽവേ സ്റ്റേഷനുകൾ ചാന്പലാക്കുമെന്നാണു കഴിഞ്ഞ 29 നു റെയിൽവേ അധികൃതർക്ക് ലഭിച്ച കത്തിലെ ഭീഷണി. ലഷ്കർ ഇ ത്വയ്ബ കമാൻഡർ മൗലാന അന്പു ഷെയ്ക്ക് എന്നയാളുടെ പേരിലാണ് കത്ത്. എന്നാൽ, ഇത്തരമൊരു ഭീകരനെക്കുറിച്ച് രഹസ്യാന്വേഷണ ഏജൻസികൾക്കു വിവരമൊന്നുമില്ല.
കത്തിനു പിന്നിൽ സാമൂഹ്യവിരുദ്ധരാകാമെന്ന സംശയവും ഉയർന്നിട്ടുണ്ട്. കഴിഞ്ഞ 29 നാണു ഫിറോസ്പുരിലെ റെയിൽവേ ഓഫീസിൽ കത്ത് ലഭിച്ചത്. ഇതേത്തുടർന്നാണു സുരക്ഷ ശക്തമാക്കിയത്.
അയൽസംസ്ഥാനങ്ങളായ ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളും അതീവജാഗ്രതയിലാണെന്ന് യുപി എഡിജിപി അനന്ദ് കുമാർ പറഞ്ഞു. ഈമാസം എട്ടിനും പത്തിനും ഇടയിൽ സ്ഫോടനം നടത്തുമെന്നാണു കത്തിലെ ഭീഷണി.
കത്തിനു പിന്നിൽ സാമൂഹ്യവിരുദ്ധരാകാമെന്ന സംശയവും ഉയർന്നിട്ടുണ്ട്. കഴിഞ്ഞ 29 നാണു ഫിറോസ്പുരിലെ റെയിൽവേ ഓഫീസിൽ കത്ത് ലഭിച്ചത്. ഇതേത്തുടർന്നാണു സുരക്ഷ ശക്തമാക്കിയത്.
അയൽസംസ്ഥാനങ്ങളായ ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളും അതീവജാഗ്രതയിലാണെന്ന് യുപി എഡിജിപി അനന്ദ് കുമാർ പറഞ്ഞു. ഈമാസം എട്ടിനും പത്തിനും ഇടയിൽ സ്ഫോടനം നടത്തുമെന്നാണു കത്തിലെ ഭീഷണി.