സിംഗപ്പൂർ: ലോകം ഉറ്റുനോക്കുന്ന കിം-ട്രംപ് കൂടിക്കാഴ്ച സിംഗപ്പൂരിലെ സെന്റോസ ദ്വീപിലെ കപ്പെല്ലാ ഹോട്ടലിൽ 12നു ചൊവ്വാഴ്ച രാവിലെ ഒന്പതുമുതൽ 12 വരെയായിരിക്കുമെന്ന് യുഎസ് അറിയിച്ചു.
ഉച്ചകോടിയുടെ വേദിയായി തെരഞ്ഞെടുത്ത സെന്റോസ ദ്വീപിനു കറുത്തിരുണ്ട ഒരു ചരിത്രമുണ്ട്. കടൽക്കൊള്ളക്കാരുടെ ക്രൂരതയ്ക്കും ജാപ്പനീസ് പട്ടാളക്കാർ നടത്തിയ കൂട്ടക്കൊലയ്ക്കും സാക്ഷിയായ ഈ ദ്വീപ് അക്ഷരാർഥത്തിൽ ഒരു മരണദ്വീപ് ആയിരുന്നു.
സിംഗപ്പൂരിന്റെ തെക്കൻ തീരത്തുള്ള സെന്റോസ ദ്വീപ് പക്ഷേ ഇന്ന് ലോകത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമാണ്. മനോഹരമായ കടൽത്തീരങ്ങൾ, പഞ്ചനക്ഷത്ര ഹോട്ടലുകൾ, രുചിക്കു പേരുകേട്ട റസ്റ്ററന്റുകൾ, ചൂതാട്ടകേന്ദ്രം എന്നിവയെല്ലാമുള്ള സ്ഥലം. പക്ഷേ, അതിനു മുന്പത്തെ ദ്വീപിന്റെ ചരിത്രം കൊള്ളയുടെയും കൂട്ടക്കൊലയുടേതുമാണ്.
സിംഗപ്പൂർ ബ്രിട്ടീഷ് കോളനിയായിരിക്കേ കടൽക്കൊള്ളക്കാരുടെ ഒളിസങ്കേതമായിരുന്നു ഈ ദ്വീപ്. ബ്രിട്ടനിൽനിന്ന് ജപ്പാൻ സിംഗപ്പൂർ പിടിച്ചെടുത്തശേഷം ദ്വീപിന്റെ കുപ്രസിദ്ധി വർധിച്ചു. എതിരാളികളെ വെടിവച്ചുകൊല്ലാനുള്ള സ്ഥലമായി ജാപ്പനീസ് പട്ടാളക്കാർ ദ്വീപിനെ ഉപയോഗിച്ചതുമൂലം ചാവുനിലം എന്ന ദുഷ്പേരു വീണു. കിം-ട്രംപ് ഉച്ചകോടി നടക്കുന്ന കാപ്പെല്ല ഹോട്ടലിൽനിന്നു നോക്കിയാൽ പട്ടാളം ഒരുക്കിയ ചാവുനിലം കാണാം. മലേഷ്യയിൽനിന്നു സ്വാതന്ത്ര്യം നേടി സിംഗപ്പൂർ സ്വതന്ത്രരാജ്യമായതിനുശേഷമാണ് ദ്വീപിന് സെന്റോസ എന്ന പേരു നല്കുന്നത്. സമാധാനവും ശാന്തിയും എന്നാണ് ഈ വാക്കിനർഥം.
സെന്റോസ ദ്വീപും കാപ്പെല്ല ഹോട്ടലും ഉച്ചകോടിക്കായി തെരഞ്ഞെടുത്തത് സുരക്ഷാ കാരണങ്ങളാലാണ്. ഉയരമുള്ള കെട്ടിടങ്ങളൊന്നും ഈ പഞ്ചനക്ഷത്ര ഹോട്ടലിനടുത്തില്ല. മുപ്പത് ഏക്കറിൽ ആധുനികവും കൊളോണിയലുമായ കെട്ടിടങ്ങൾ ഉൾക്കൊള്ളുന്ന ഹോട്ടൽ രൂപപകല്പന ചെയ്തത് ബ്രിട്ടീഷ് വാസ്തുശാസ്ത്രവിദഗ്ധൻ സർ നോർമൻ ഫോസ്റ്ററാണ്. മൂന്നു ബെഡ്റൂമുകളുള്ള കൊളോണിയൽ മാതൃകയിലുള്ള ഒരു വില്ലയ്ക്ക് ദിവസം 6,000 ഡോളറാണ് വാടക. ശതകോടീശ്വരന്മാരായ കെവീ കുടുംബമാണ് ഹോട്ടലിന്റെ ഉടമസ്ഥർ.
പട്രോളിംഗിന് എഫ്-16 യുദ്ധവിമാനങ്ങൾ
ചൊവ്വാഴ്ച സിംഗപ്പൂർ സമയം രാവിലെ ഒന്പതു മുതൽ 12 വരെയാണ് ട്രംപ്-കിം കൂടിക്കാഴ്ച. വൻ സുരക്ഷയാണ് ആതിഥേയത്വം വഹിക്കുന്ന സിംഗപ്പൂർ സർക്കാർ ഒരുക്കിയത്.
ജൂൺ 11 തിങ്കളാഴ്ച മുതൽ 13 ബുധൻവരെ വ്യോമഗതാഗതത്തിനു നിയന്ത്രണം ഏർപ്പെടുത്തി.
ചാംഗി വിമാനത്താവളത്തിൽ എത്തുന്ന എല്ലാ ഫ്ലൈറ്റുകളും വേഗം കുറയ്ക്കണം. റൺവേ ഉപയോഗിക്കുന്നതിലും ചില നിയന്ത്രണങ്ങളുണ്ട്. ഉച്ചകോടി നടക്കുന്ന പ്രദേശത്തും മറ്റും സുരക്ഷയ്ക്കായി ഗൂർഖാ സൈനികരെ നിയോഗിച്ചിട്ടുണ്ട്.
കിമ്മിന്റെയും ട്രംപിന്റെയും സുരക്ഷയ്ക്കായി അതത് രാജ്യങ്ങളിൽനിന്നുള്ള സൈനികർക്കു പുറമേ സിംഗപ്പൂർ സൈനികരുമുണ്ട്. എഫ്-16 യുദ്ധവിമാനങ്ങളും അപ്പാഷെ ഹെലികോപ്റ്ററുകളും ആകാശത്തു പട്രോളിംഗ് നടത്തും.
സെന്റോസ ദ്വീപിനു പുറമേ എംബസികൾ സ്ഥിതി ചെയ്യുന്ന മേഖലയും ഷാംഗ്രില ഹോട്ടൽ പരിസരവും പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചു. ഉച്ചകോടി റിപ്പോർട്ടു ചെയ്യാൻ 3000 മാധ്യമ പ്രവർത്തകർ എത്തും.
ഉച്ചകോടിയുടെ വേദിയായി തെരഞ്ഞെടുത്ത സെന്റോസ ദ്വീപിനു കറുത്തിരുണ്ട ഒരു ചരിത്രമുണ്ട്. കടൽക്കൊള്ളക്കാരുടെ ക്രൂരതയ്ക്കും ജാപ്പനീസ് പട്ടാളക്കാർ നടത്തിയ കൂട്ടക്കൊലയ്ക്കും സാക്ഷിയായ ഈ ദ്വീപ് അക്ഷരാർഥത്തിൽ ഒരു മരണദ്വീപ് ആയിരുന്നു.
സിംഗപ്പൂരിന്റെ തെക്കൻ തീരത്തുള്ള സെന്റോസ ദ്വീപ് പക്ഷേ ഇന്ന് ലോകത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമാണ്. മനോഹരമായ കടൽത്തീരങ്ങൾ, പഞ്ചനക്ഷത്ര ഹോട്ടലുകൾ, രുചിക്കു പേരുകേട്ട റസ്റ്ററന്റുകൾ, ചൂതാട്ടകേന്ദ്രം എന്നിവയെല്ലാമുള്ള സ്ഥലം. പക്ഷേ, അതിനു മുന്പത്തെ ദ്വീപിന്റെ ചരിത്രം കൊള്ളയുടെയും കൂട്ടക്കൊലയുടേതുമാണ്.
സിംഗപ്പൂർ ബ്രിട്ടീഷ് കോളനിയായിരിക്കേ കടൽക്കൊള്ളക്കാരുടെ ഒളിസങ്കേതമായിരുന്നു ഈ ദ്വീപ്. ബ്രിട്ടനിൽനിന്ന് ജപ്പാൻ സിംഗപ്പൂർ പിടിച്ചെടുത്തശേഷം ദ്വീപിന്റെ കുപ്രസിദ്ധി വർധിച്ചു. എതിരാളികളെ വെടിവച്ചുകൊല്ലാനുള്ള സ്ഥലമായി ജാപ്പനീസ് പട്ടാളക്കാർ ദ്വീപിനെ ഉപയോഗിച്ചതുമൂലം ചാവുനിലം എന്ന ദുഷ്പേരു വീണു. കിം-ട്രംപ് ഉച്ചകോടി നടക്കുന്ന കാപ്പെല്ല ഹോട്ടലിൽനിന്നു നോക്കിയാൽ പട്ടാളം ഒരുക്കിയ ചാവുനിലം കാണാം. മലേഷ്യയിൽനിന്നു സ്വാതന്ത്ര്യം നേടി സിംഗപ്പൂർ സ്വതന്ത്രരാജ്യമായതിനുശേഷമാണ് ദ്വീപിന് സെന്റോസ എന്ന പേരു നല്കുന്നത്. സമാധാനവും ശാന്തിയും എന്നാണ് ഈ വാക്കിനർഥം.
സെന്റോസ ദ്വീപും കാപ്പെല്ല ഹോട്ടലും ഉച്ചകോടിക്കായി തെരഞ്ഞെടുത്തത് സുരക്ഷാ കാരണങ്ങളാലാണ്. ഉയരമുള്ള കെട്ടിടങ്ങളൊന്നും ഈ പഞ്ചനക്ഷത്ര ഹോട്ടലിനടുത്തില്ല. മുപ്പത് ഏക്കറിൽ ആധുനികവും കൊളോണിയലുമായ കെട്ടിടങ്ങൾ ഉൾക്കൊള്ളുന്ന ഹോട്ടൽ രൂപപകല്പന ചെയ്തത് ബ്രിട്ടീഷ് വാസ്തുശാസ്ത്രവിദഗ്ധൻ സർ നോർമൻ ഫോസ്റ്ററാണ്. മൂന്നു ബെഡ്റൂമുകളുള്ള കൊളോണിയൽ മാതൃകയിലുള്ള ഒരു വില്ലയ്ക്ക് ദിവസം 6,000 ഡോളറാണ് വാടക. ശതകോടീശ്വരന്മാരായ കെവീ കുടുംബമാണ് ഹോട്ടലിന്റെ ഉടമസ്ഥർ.
പട്രോളിംഗിന് എഫ്-16 യുദ്ധവിമാനങ്ങൾ
ചൊവ്വാഴ്ച സിംഗപ്പൂർ സമയം രാവിലെ ഒന്പതു മുതൽ 12 വരെയാണ് ട്രംപ്-കിം കൂടിക്കാഴ്ച. വൻ സുരക്ഷയാണ് ആതിഥേയത്വം വഹിക്കുന്ന സിംഗപ്പൂർ സർക്കാർ ഒരുക്കിയത്.
ജൂൺ 11 തിങ്കളാഴ്ച മുതൽ 13 ബുധൻവരെ വ്യോമഗതാഗതത്തിനു നിയന്ത്രണം ഏർപ്പെടുത്തി.
ചാംഗി വിമാനത്താവളത്തിൽ എത്തുന്ന എല്ലാ ഫ്ലൈറ്റുകളും വേഗം കുറയ്ക്കണം. റൺവേ ഉപയോഗിക്കുന്നതിലും ചില നിയന്ത്രണങ്ങളുണ്ട്. ഉച്ചകോടി നടക്കുന്ന പ്രദേശത്തും മറ്റും സുരക്ഷയ്ക്കായി ഗൂർഖാ സൈനികരെ നിയോഗിച്ചിട്ടുണ്ട്.
കിമ്മിന്റെയും ട്രംപിന്റെയും സുരക്ഷയ്ക്കായി അതത് രാജ്യങ്ങളിൽനിന്നുള്ള സൈനികർക്കു പുറമേ സിംഗപ്പൂർ സൈനികരുമുണ്ട്. എഫ്-16 യുദ്ധവിമാനങ്ങളും അപ്പാഷെ ഹെലികോപ്റ്ററുകളും ആകാശത്തു പട്രോളിംഗ് നടത്തും.
സെന്റോസ ദ്വീപിനു പുറമേ എംബസികൾ സ്ഥിതി ചെയ്യുന്ന മേഖലയും ഷാംഗ്രില ഹോട്ടൽ പരിസരവും പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചു. ഉച്ചകോടി റിപ്പോർട്ടു ചെയ്യാൻ 3000 മാധ്യമ പ്രവർത്തകർ എത്തും.