പാരീസ്: ഇറാനുമായി വ്യാപാരം നടത്തുന്ന യൂറോപ്യൻ കന്പനികളെ സാന്പത്തിക ശിക്ഷാനടപടികളിൽനിന്ന് ഒഴിവാക്കണമെന്നു ഫ്രാൻസ്, ബ്രിട്ടൻ, ജർമനി എന്നീ രാജ്യങ്ങളും യൂറോപ്യൻ യൂണിയനും അമേരിക്കയോട് അഭ്യർഥിച്ചു.
ഇറാനുമായുള്ള ആണവക്കരാറിൽനിന്ന് ഏകപക്ഷീയമായി പിന്മാറിയ അമേരിക്ക ഇറാന് എതിരേ കർക്കശ നടപടികൾക്കു തയാറെടുക്കുകയാണ്. ഉപരോധം ലംഘിച്ച് ഇറാനുമായി വ്യാപാരം നടത്തുന്ന കന്പനികളെയും ശിക്ഷിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി.
ഈ സാഹചര്യത്തിലാണ് യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവൻ മുൻചിൻ , സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ എന്നിവർക്ക് യുറോപ്യൻ രാജ്യങ്ങൾ ഒഴിവു തേടി കത്തയച്ചത്. ആണവക്കരാർ പ്രാബല്യത്തിലായതിനെത്തുടർന്ന് യൂറോപ്യൻ കന്പനികൾ ഇറാനിൽ നിക്ഷേപം നടത്തിയിരുന്നു. കരാറിൽനിന്ന് ഏകപക്ഷീയമായി പിന്മാറുകയും ഉപരോധം പുനസ്ഥാപിക്കുകയും കൂടുതൽ കർശന നടപടികൾ എടുക്കുകയും ചെയ്യുന്ന അമേരിക്കയുടെ നിലപാട് യൂറോപ്യൻ കന്പനികളെ ദോഷകരമായി ബാധിക്കും. അമേരിക്ക തങ്ങൾക്ക് ഒഴിവു നൽകാത്തപക്ഷം ഇറാനിൽ തുടർന്നും പ്രവർത്തിക്കുക ഏറെ ബുദ്ധിമുട്ടാവുമെന്നു ഫ്രഞ്ച് കന്പനി ടോട്ടലും നെതർലൻഡ്സിലെ പ്രമുഖ കന്പനി മെർസ്കും ചൂണ്ടിക്കാട്ടി
ഇറാനുമായുള്ള ആണവക്കരാറിൽനിന്ന് ഏകപക്ഷീയമായി പിന്മാറിയ അമേരിക്ക ഇറാന് എതിരേ കർക്കശ നടപടികൾക്കു തയാറെടുക്കുകയാണ്. ഉപരോധം ലംഘിച്ച് ഇറാനുമായി വ്യാപാരം നടത്തുന്ന കന്പനികളെയും ശിക്ഷിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി.
ഈ സാഹചര്യത്തിലാണ് യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവൻ മുൻചിൻ , സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ എന്നിവർക്ക് യുറോപ്യൻ രാജ്യങ്ങൾ ഒഴിവു തേടി കത്തയച്ചത്. ആണവക്കരാർ പ്രാബല്യത്തിലായതിനെത്തുടർന്ന് യൂറോപ്യൻ കന്പനികൾ ഇറാനിൽ നിക്ഷേപം നടത്തിയിരുന്നു. കരാറിൽനിന്ന് ഏകപക്ഷീയമായി പിന്മാറുകയും ഉപരോധം പുനസ്ഥാപിക്കുകയും കൂടുതൽ കർശന നടപടികൾ എടുക്കുകയും ചെയ്യുന്ന അമേരിക്കയുടെ നിലപാട് യൂറോപ്യൻ കന്പനികളെ ദോഷകരമായി ബാധിക്കും. അമേരിക്ക തങ്ങൾക്ക് ഒഴിവു നൽകാത്തപക്ഷം ഇറാനിൽ തുടർന്നും പ്രവർത്തിക്കുക ഏറെ ബുദ്ധിമുട്ടാവുമെന്നു ഫ്രഞ്ച് കന്പനി ടോട്ടലും നെതർലൻഡ്സിലെ പ്രമുഖ കന്പനി മെർസ്കും ചൂണ്ടിക്കാട്ടി