റോം: പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റിയുടെ റെക്ടർ സ്ഥാനത്ത് ആദ്യമായി ഒരു അല്മായൻ. വിഞ്ചെൻസോ ബുവോനോമോയാണ് ഈ പദവി ഏറ്റെടുക്കുന്നത്. സിവിൽ നിയമത്തിലും കാനൻ നിയമത്തിലും ബിരുദങ്ങളുള്ള ഇദ്ദേഹം അന്താരാഷ്ട്ര നിയമത്തിൽ സ്പെഷലിസ്റ്റാണ്. വിവിധ യൂറോപ്യൻ, യുഎൻ കമ്മിറ്റികളിൽ വത്തിക്കാന്റെ പ്രതിനിധിയാണു രണ്ടു കുട്ടികളുടെ പിതാവായ ഈ അൻപത്തേഴുകാരൻ.
ആർച്ച്ബിഷപ് എന്റികോ ഡൽ കൊവോളോ വിരമിച്ച ഒഴിവിലാണ് ബുവോനോമോയുടെ നിയമനം. 1773-ൽ ആരംഭിച്ച ലാറ്ററൻ യൂണിവേഴ്സിറ്റിക്കു പൊന്തിഫിക്കൽ യൂണിവേഴ്സിറ്റി പദവി ലഭിച്ചത് 1959-ൽ ജോൺ ഇരുപത്തിമൂന്നാമന്റെ കാലത്താണ്. ഇതിനോടനുബന്ധിച്ചാണ് ജോൺ പോൾ സെക്കൻഡ് തിയളോജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാര്യേജ് ആൻഡ് ഫാമിലി സയൻസസ്.
ആർച്ച്ബിഷപ് എന്റികോ ഡൽ കൊവോളോ വിരമിച്ച ഒഴിവിലാണ് ബുവോനോമോയുടെ നിയമനം. 1773-ൽ ആരംഭിച്ച ലാറ്ററൻ യൂണിവേഴ്സിറ്റിക്കു പൊന്തിഫിക്കൽ യൂണിവേഴ്സിറ്റി പദവി ലഭിച്ചത് 1959-ൽ ജോൺ ഇരുപത്തിമൂന്നാമന്റെ കാലത്താണ്. ഇതിനോടനുബന്ധിച്ചാണ് ജോൺ പോൾ സെക്കൻഡ് തിയളോജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാര്യേജ് ആൻഡ് ഫാമിലി സയൻസസ്.