ന്യൂഡൽഹി/തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ്, രാജ്യസഭാ സ്ഥാനാർഥി എന്നീ സ്ഥാനങ്ങൾ സംബന്ധിച്ച് സംസ്ഥാന നേതാക്കളുമായി കോൺഗ്രസ് ഹൈക്കമാൻഡ് തലത്തിൽ നടത്തുന്ന ചർച്ചകൾ ഇന്നു തുടങ്ങും. ഇതിനായി കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർ ഇന്ന് ഡൽഹിയിലെത്തും. മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും ചർച്ചകൾക്കായി ഡൽഹിയിൽ എത്തുന്നുണ്ട്.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി എന്നിവർ അടക്കമുള്ള നേതാക്കൾ കേരള വിഷയത്തിൽ പ്രാഥമിക ചർച്ചകൾ ആരംഭിച്ചു. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്കു മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. സുധാകരൻ, പ്രഫ. കെ.വി. തോമസ്, കൊടിക്കുന്നിൽ സുരേഷ് എന്നിവരുടെ പേരുകളാണ് ഉയർന്നിരിക്കുന്നത്.
യുഡിഎഫ് കണ്‍വീനർ സ്ഥാനത്തേക്കു കെ. മുരളീധരന്റെ പേരും സജീവമായി ഉയർന്നിട്ടുണ്ട്. എന്നിരുന്നാലും അന്തിമ തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടേതാവും എന്നാണ് സൂചന. വിദേശത്തു നിന്നു തിങ്കളാഴ്ച മടങ്ങിയെത്തിയ രാഹുൽ നാളെ സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തുമെന്നും നേതാക്കൾ പറയുന്നു.
രാജ്യസഭാ സ്ഥാനാർഥി ആരെന്ന കാര്യത്തിലാവും ഇന്നു തുടങ്ങുന്ന ചർച്ചകളിലെ പ്രധാന വിഷയം. രാജ്യസഭാ ഉപാധ്യക്ഷനായിരുന്ന പ്രഫ. പി.ജെ. കുര്യനെ വീണ്ടും സ്ഥാനാർഥിയായി പരിഗണിക്കുന്നതിനെതിരേ സംസ്ഥാനത്തുനിന്നുള്ള യുവനേതാക്കൾ എതിർപ്പുയർത്തിയത് ഹൈക്കമാൻഡിനെ സമ്മർദത്തിലാക്കിയിട്ടുണ്ട്.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി എന്നിവർ അടക്കമുള്ള നേതാക്കൾ കേരള വിഷയത്തിൽ പ്രാഥമിക ചർച്ചകൾ ആരംഭിച്ചു. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്കു മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. സുധാകരൻ, പ്രഫ. കെ.വി. തോമസ്, കൊടിക്കുന്നിൽ സുരേഷ് എന്നിവരുടെ പേരുകളാണ് ഉയർന്നിരിക്കുന്നത്.
യുഡിഎഫ് കണ്‍വീനർ സ്ഥാനത്തേക്കു കെ. മുരളീധരന്റെ പേരും സജീവമായി ഉയർന്നിട്ടുണ്ട്. എന്നിരുന്നാലും അന്തിമ തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടേതാവും എന്നാണ് സൂചന. വിദേശത്തു നിന്നു തിങ്കളാഴ്ച മടങ്ങിയെത്തിയ രാഹുൽ നാളെ സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തുമെന്നും നേതാക്കൾ പറയുന്നു.
രാജ്യസഭാ സ്ഥാനാർഥി ആരെന്ന കാര്യത്തിലാവും ഇന്നു തുടങ്ങുന്ന ചർച്ചകളിലെ പ്രധാന വിഷയം. രാജ്യസഭാ ഉപാധ്യക്ഷനായിരുന്ന പ്രഫ. പി.ജെ. കുര്യനെ വീണ്ടും സ്ഥാനാർഥിയായി പരിഗണിക്കുന്നതിനെതിരേ സംസ്ഥാനത്തുനിന്നുള്ള യുവനേതാക്കൾ എതിർപ്പുയർത്തിയത് ഹൈക്കമാൻഡിനെ സമ്മർദത്തിലാക്കിയിട്ടുണ്ട്.