ബംഗളൂരു: എച്ച്.ഡി.കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കർണാടകയിലെ കോണ്‍ഗ്രസ്-ജെഡി-എസ് മന്ത്രിസഭ ഇന്നു വികസിപ്പിക്കും. രാജ്ഭവനിൽ ഇന്ന് ഉച്ചകഴിഞ്ഞ് 2.12നാണ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ.
ഇരു പാർട്ടികളും തമ്മിൽ നടന്ന നിരവധി ചർച്ചകൾക്കൊടുവിലാണ് മന്ത്രിസഭാ വികസനത്തിനും വകുപ്പുവിഭജനത്തിനും കളമൊരുങ്ങിയിരിക്കുന്നത്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമുൾപ്പെടെ 34 മന്ത്രിമാരായിരിക്കും മന്ത്രിസഭയിലുണ്ടാകുക. ഇതിൽ കോണ്‍ഗ്രസിന് ഉപമുഖ്യമന്ത്രിയുൾപ്പെടെ 22 സ്ഥാനങ്ങളും ജെഡിഎസിന് മുഖ്യമന്ത്രിയെക്കൂടാതെ 11 സ്ഥാനങ്ങളും ലഭിക്കും.
കോണ്‍ഗ്രസിൽനിന്ന് 17 പേരായിരിക്കും ഇന്നു സത്യപ്രതിജ്ഞ ചെയ്യുകയെന്നാണ് വിവരം. വിമതനീക്കം തടയാനാണ് ഈ നടപടി. ജെഡിഎസിൽനിന്ന് ഒൻപത് പേർ മാത്രമേ മന്ത്രിമാരായി ഇന്നു സത്യപ്രതിജ്ഞ ചെയ്യൂവെന്നും റിപ്പോർട്ടുകളുണ്ട്.
ഇരു പാർട്ടികളും തമ്മിൽ നടന്ന നിരവധി ചർച്ചകൾക്കൊടുവിലാണ് മന്ത്രിസഭാ വികസനത്തിനും വകുപ്പുവിഭജനത്തിനും കളമൊരുങ്ങിയിരിക്കുന്നത്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമുൾപ്പെടെ 34 മന്ത്രിമാരായിരിക്കും മന്ത്രിസഭയിലുണ്ടാകുക. ഇതിൽ കോണ്‍ഗ്രസിന് ഉപമുഖ്യമന്ത്രിയുൾപ്പെടെ 22 സ്ഥാനങ്ങളും ജെഡിഎസിന് മുഖ്യമന്ത്രിയെക്കൂടാതെ 11 സ്ഥാനങ്ങളും ലഭിക്കും.
കോണ്‍ഗ്രസിൽനിന്ന് 17 പേരായിരിക്കും ഇന്നു സത്യപ്രതിജ്ഞ ചെയ്യുകയെന്നാണ് വിവരം. വിമതനീക്കം തടയാനാണ് ഈ നടപടി. ജെഡിഎസിൽനിന്ന് ഒൻപത് പേർ മാത്രമേ മന്ത്രിമാരായി ഇന്നു സത്യപ്രതിജ്ഞ ചെയ്യൂവെന്നും റിപ്പോർട്ടുകളുണ്ട്.