ടെഹ്റാൻ: യുറേനിയം സന്പുഷ്ടീകരണശേഷി വർധിപ്പിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനം ആരംഭിക്കുകയാണെന്ന് അന്തർദേശീയ ആണവോർ്ജ ഏജൻസിയെ ഇറാൻ ഔദ്യോഗികമായി അറിയിച്ചു. ഇതിനായി നറ്റാൻസിലെ ആണവനിലയത്തിൽ കൂടുതൽ സെൻട്രിഫ്യൂജ് യന്ത്രങ്ങൾ സ്ഥാപിക്കും. ഇറാനുമായി യുഎസ് ഉൾപ്പെടെയുള്ള ആറു രാജ്യങ്ങൾ ഉണ്ടാക്കിയ ആണവക്കരാറിൽനിന്ന് മേയ് മാസത്തിൽ അമേരിക്ക ഏകപക്ഷീയമായി പിന്മാറിയിരുന്നു.
ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ചൈന, റഷ്യ എന്നിവയാണു കരാറിൽ ഒപ്പിട്ട മറ്റു രാജ്യങ്ങൾ. അമേരിക്ക മാത്രമേ പിന്മാറിയുള്ളുവെന്നും മറ്റു രാജ്യങ്ങളുമായുള്ള ചർച്ചകൾ തുടരുമെന്നും ഇറാൻ ആണവ ഏജൻസി മേധാവി സലേഹി പറഞ്ഞു. ആണവക്കരാറിലെ വ്യവസ്ഥകൾ ലംഘിക്കാതെയാണു കൂടുതൽ സെൻട്രിഫ്യൂജുകൾ സ്ഥാപിക്കുന്നതെന്നും സലേഹി പറഞ്ഞു . അണ്വായുധ നിർമാണത്തിനുതകുന്ന ഗ്രേഡിലുള്ള യുറേനിയം ഉത്പാദിപ്പിക്കാനുള്ള നീക്കവുമായി ഇറാൻ മുന്നോട്ടു പോയാൽ ഇറാനെതിരേ സൈനിക നടപടി വേണ്ടിവരുമെന്ന് ഇസ്രയേൽ മുന്നറിയിപ്പു നൽകി.
ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ചൈന, റഷ്യ എന്നിവയാണു കരാറിൽ ഒപ്പിട്ട മറ്റു രാജ്യങ്ങൾ. അമേരിക്ക മാത്രമേ പിന്മാറിയുള്ളുവെന്നും മറ്റു രാജ്യങ്ങളുമായുള്ള ചർച്ചകൾ തുടരുമെന്നും ഇറാൻ ആണവ ഏജൻസി മേധാവി സലേഹി പറഞ്ഞു. ആണവക്കരാറിലെ വ്യവസ്ഥകൾ ലംഘിക്കാതെയാണു കൂടുതൽ സെൻട്രിഫ്യൂജുകൾ സ്ഥാപിക്കുന്നതെന്നും സലേഹി പറഞ്ഞു . അണ്വായുധ നിർമാണത്തിനുതകുന്ന ഗ്രേഡിലുള്ള യുറേനിയം ഉത്പാദിപ്പിക്കാനുള്ള നീക്കവുമായി ഇറാൻ മുന്നോട്ടു പോയാൽ ഇറാനെതിരേ സൈനിക നടപടി വേണ്ടിവരുമെന്ന് ഇസ്രയേൽ മുന്നറിയിപ്പു നൽകി.