+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ്വാട്ടിമാലയിൽ അഗ്നിപർവതം പൊട്ടി, 38 മരണം

ഗ്വാട്ടിമാലസിറ്റി: മധ്യ അമേരിക്കൻ രാജ്യമായ ഗ്വാട്ടിമാലയിലെ ഫ്യൂഗോ അഗ്നിപർവത സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 38 ആയി. മുന്നൂറുപേർക്ക
ഗ്വാട്ടിമാലയിൽ അഗ്നിപർവതം പൊട്ടി, 38 മരണം
ഗ്വാട്ടിമാലസിറ്റി: മധ്യ അമേരിക്കൻ രാജ്യമായ ഗ്വാട്ടിമാലയിലെ ഫ്യൂഗോ അഗ്നിപർവത സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 38 ആയി. മുന്നൂറുപേർക്കു പരിക്കേറ്റു. 47പേരെ കാണാതായി. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു. തലസ്ഥാനമായ ഗ്വാട്ടിമാലസിറ്റിയിൽ നിന്ന് 40 കിലോമീറ്റർ തെക്കുപടിഞ്ഞാറുള്ള അഗ്നിപർവതം ഞായറാഴ്ചയാണു തീതുപ്പിയത്. ചാരവും പാറക്കല്ലുകളും കിലോമീറ്ററുകൾ ദൂരേക്കു തെറിച്ചു.

ഗ്വാട്ടിമാല സിറ്റിയിലെ അന്തർദേശീയ വിമാനത്താവളം അടച്ചു.ചാരത്തിൽ മൂടിയ റൺവേ ശുചീകരിക്കാൻ സൈന്യത്തെ നിയോഗിച്ചിട്ടുണ്ട്.പ്രസിഡന്‍റ് ജിമ്മി മൊറാലസ് രാജ്യത്തു മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

അഗ്നിപർവത പ്രാന്തത്തിലുള്ള പല സെറ്റിൽമെന്‍റുകളിലെയും വീടുകൾ ലാവയിൽ മുങ്ങി. എൽ റോഡിയോ പട്ടണത്തിലെ വീടുകളും റോഡുകളും ലാവാ പ്രവാഹത്തിൽ തകർന്നു.സാൻ മിഗുവൽ ലോസ് ലോട്ടസ്, അലോട്ടെംഗോ തുടങ്ങിയ പട്ടണങ്ങളും ദുരന്തത്തിനിരയായി. മൂവായിരത്തോളം പേരെ ഒഴിപ്പിച്ചു മാറ്റിയെന്നും രക്ഷാപ്രവർത്തനത്തിനു സൈന്യത്തെയും പോലീസിനെയും നിയോഗിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഇതിനിടെ ഇന്നലെ ഗ്വാട്ടി മാലൻ തീരത്ത് റിക്ടർ സ്കെ യിലിൽ 5.2 തീവ്രത രേഖപ്പെടു ത്തിയ ഭൂകന്പവും ഉണ്ടായി.

ലാറ്റിൻ അമേരിക്കയിലെ സജീവമായ അഗ്നിപർവതങ്ങളിലൊന്നാണ് ഫ്യൂഗോ. 1974ലും ഇതു പൊട്ടിയെങ്കിലും ജീവഹാനിയുണ്ടായില്ല. ഈവർഷം ഫെബ്രുവരിയിൽ തീതുപ്പിയെങ്കിലും രണ്ടുകിലോമീറ്റർ ഉയരത്തിൽ ചാരം വമിച്ചതല്ലാതെ കാര്യമായ നാശനഷ്ടം ഉണ്ടായില്ല. ഞായറാഴ്ചയുണ്ടായ സ്ഫോടനം 1902നുശേഷം ഗ്വാട്ടിമാലയിലുണ്ടായ ഏറ്റവും വലിയ സ്ഫോടനമാണ്. 1902ൽ സാന്‍റാ മരിയ അഗ്നിപർവതം പൊട്ടി ആയിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടു.