പ്രിട്ടോറിയ: ബഹുസ്വരതയും രാജ്യാന്തര വ്യാപാരവുമുൾപ്പെടെ നിയമവാഴ്ചയിൽ അധിഷ്ഠിതമായ ലോകക്രമം കടുത്ത എതിർപ്പിനെ നേരിടുകയാണെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. കള്ളപ്പണം വെളുപ്പിക്കൽ, ഭീകരർക്കുള്ള സാന്പത്തികസഹായം, തീവ്രവാദം എന്നിവയ്ക്കെതിരേ സംയുക്തനടപടികൾ സ്വീകരിച്ച് ഇതിനെ ചെറുക്കണമെന്നും അവർ പറഞ്ഞു.
ഇന്ത്യക്കു പുറമേ ബ്രസീലും റഷ്യയും ചൈനയും ദക്ഷിണാഫ്രിക്കയും അംഗങ്ങളായ ബ്രിക്സ് രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിതല ചർച്ചയിൽ സംസാരിക്കുകയായിരുന്നു സുഷമ സ്വരാജ്. ജോഹാനസ്ബർഗിൽ അടുത്തമാസം നടക്കുന്ന ബ്രിക്സ് രാജ്യങ്ങളുടെ വാർഷികയോഗം സംബന്ധിച്ച തീരുമാനിക്കുന്നതിനാണു വിദേശകാര്യമന്ത്രിതല കൂടിക്കാഴ്ച.
ബ്രിക്സ് രാജ്യങ്ങൾ തമ്മിൽ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകൾക്കാണ് ഊന്നൽനൽകിയതെന്നു സുഷമ സ്വരാജ് പറഞ്ഞു. ആഗോളവളർച്ചാനിരക്ക് മെച്ചപ്പെടുന്നതിന്റെ സൂചനകൾ കാണിക്കുന്നുണ്ടെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ അതു തുടരണം. ആഗോളവത്കരണത്തിന്റെ ഗുണഫലങ്ങൾ എല്ലാ വിഭാഗങ്ങളിലും എത്തിക്കുക എന്നതു വലിയ വെല്ലുവിളിയാണെന്നും സുഷമ പറഞ്ഞു. ചൈനയുടെ വാംഗ് യി, ദക്ഷിണാഫ്രിക്കയുടെ ലിൻഡ്വി സിസുല, ബ്രസീലിലെ മാർകോസ് ബിസേറ അബോട്ട്, റഷ്യയുടെ സെർജി ലാവ്റോവ് എന്നിവരാണു ചർച്ചയിൽ പങ്കെടുത്തു.
ഇന്ത്യക്കു പുറമേ ബ്രസീലും റഷ്യയും ചൈനയും ദക്ഷിണാഫ്രിക്കയും അംഗങ്ങളായ ബ്രിക്സ് രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിതല ചർച്ചയിൽ സംസാരിക്കുകയായിരുന്നു സുഷമ സ്വരാജ്. ജോഹാനസ്ബർഗിൽ അടുത്തമാസം നടക്കുന്ന ബ്രിക്സ് രാജ്യങ്ങളുടെ വാർഷികയോഗം സംബന്ധിച്ച തീരുമാനിക്കുന്നതിനാണു വിദേശകാര്യമന്ത്രിതല കൂടിക്കാഴ്ച.
ബ്രിക്സ് രാജ്യങ്ങൾ തമ്മിൽ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകൾക്കാണ് ഊന്നൽനൽകിയതെന്നു സുഷമ സ്വരാജ് പറഞ്ഞു. ആഗോളവളർച്ചാനിരക്ക് മെച്ചപ്പെടുന്നതിന്റെ സൂചനകൾ കാണിക്കുന്നുണ്ടെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ അതു തുടരണം. ആഗോളവത്കരണത്തിന്റെ ഗുണഫലങ്ങൾ എല്ലാ വിഭാഗങ്ങളിലും എത്തിക്കുക എന്നതു വലിയ വെല്ലുവിളിയാണെന്നും സുഷമ പറഞ്ഞു. ചൈനയുടെ വാംഗ് യി, ദക്ഷിണാഫ്രിക്കയുടെ ലിൻഡ്വി സിസുല, ബ്രസീലിലെ മാർകോസ് ബിസേറ അബോട്ട്, റഷ്യയുടെ സെർജി ലാവ്റോവ് എന്നിവരാണു ചർച്ചയിൽ പങ്കെടുത്തു.