മനാഗ്വ: നിക്കരാഗ്വയിലെ രാഷ്ട്രീയ ചലനങ്ങളിൽ വലിയ പങ്ക് വഹിച്ച കർദിനാൾ മിഹ്വേൽ ഒബാൻഡോ ഇ ബ്രാവോ(92) അന്തരിച്ചു. 1970കളിൽ അനസ്താസിയോ സൊമോസയുടെ ഏകാധിപത്യ വാഴ്ചയ്ക്കെതിരേ ഇടതുപക്ഷ സാൻഡീനിസ്റ്റാകൾ നയിച്ച പോരാട്ടത്തെ അന്ന് മനാഗ്വ ആർച്ച് ബിഷപ്പായിരുന്ന ഇദ്ദേഹം പിന്തുണച്ചു.
സാൻഡീനിസ്റ്റാകളും സർക്കാരുമായുള്ള പല ചർച്ചകളുടെയും ഇടനിലക്കാരനായും പ്രവർത്തിച്ചു. 1979 ജൂലൈയിൽ സൊമോസ ഭരണം വിട്ടശേഷം വന്ന സാൻഡീനിസ്റ്റാകളുടെ സർവാധിപത്യ പ്രവണതകളെയും മാർക്സിയൻ കടുംപിടുത്തങ്ങളെയും കർദിനാൾ വിമർശിച്ചു. ഡാനിയൽ ഒർട്ടേഗയുടെ സാൻഡീനിസ്റ്റാ ഭരണത്തിനെതിരേ പ്രവർത്തിച്ച വിഭാഗങ്ങൾക്കു കർദിനാൾ പിന്തുണ നല്കി. 1989-ൽ ഒർട്ടേഗയും എതിരാളികളും തമ്മിലുള്ള സമാധാനസന്ധിക്കും മധ്യസ്ഥത വഹിച്ചതു കർദിനാൾ ഒബാൻഡോയാണ്. 1985-ലാണ് ആർച്ച് ബിഷപ് ഒബാൻഡോ കർദിനാളായി ഉയർത്തപ്പെട്ടത്.
സാൻഡീനിസ്റ്റാകളും സർക്കാരുമായുള്ള പല ചർച്ചകളുടെയും ഇടനിലക്കാരനായും പ്രവർത്തിച്ചു. 1979 ജൂലൈയിൽ സൊമോസ ഭരണം വിട്ടശേഷം വന്ന സാൻഡീനിസ്റ്റാകളുടെ സർവാധിപത്യ പ്രവണതകളെയും മാർക്സിയൻ കടുംപിടുത്തങ്ങളെയും കർദിനാൾ വിമർശിച്ചു. ഡാനിയൽ ഒർട്ടേഗയുടെ സാൻഡീനിസ്റ്റാ ഭരണത്തിനെതിരേ പ്രവർത്തിച്ച വിഭാഗങ്ങൾക്കു കർദിനാൾ പിന്തുണ നല്കി. 1989-ൽ ഒർട്ടേഗയും എതിരാളികളും തമ്മിലുള്ള സമാധാനസന്ധിക്കും മധ്യസ്ഥത വഹിച്ചതു കർദിനാൾ ഒബാൻഡോയാണ്. 1985-ലാണ് ആർച്ച് ബിഷപ് ഒബാൻഡോ കർദിനാളായി ഉയർത്തപ്പെട്ടത്.