സിയൂൾ: ഉത്തരകൊറിയൻ സൈന്യത്തിലെ മുതിർന്ന മൂന്ന് ഓഫീസർമാരെ കിം ജോംഗ് ഉൻ നീക്കം ചെയ്തു. ഇവർക്കു പകരം താരതമ്യേന പ്രായം കുറഞ്ഞ മൂന്നു പേരെ നിയമിച്ചെന്ന് യോൺഹാപ് വാർത്താ ഏജൻസി അറിയിച്ചു. നിർദിഷ്ട സിംഗപ്പൂർ ഉച്ചകോടി ആസന്നമായ അവസരത്തിൽ നടന്ന അഴിച്ചുപണി ഏറെ അഭ്യുഹങ്ങൾക്കിടയാക്കിയിട്ടുണ്ട്.
സൈന്യത്തിൽ കലാപമോ അട്ടിമറിയോ ഉണ്ടാവുന്നതു തടയുകയാണു ലക്ഷ്യമെന്ന് വിശ്വസിക്കപ്പെടുന്നു. ദക്ഷിണകൊറിയയും അമേരിക്കയുമായി സൗഹാർദത്തിനുള്ള കിമ്മിന്റെ നീക്കത്തിൽ സൈന്യത്തിലെ ചില മുതിർന്ന കമാൻഡർമാർക്ക് അതൃപ്തിയുള്ളതായും വാർത്ത പ്രചരിക്കുന്നുണ്ട്. പ്രതിരോധ മേധാവി പാക് യോംഗ് സിക്, ചീഫ് ഓഫ് കൊറിയൻ പീപ്പിൾസ് ആർമി റിമ്യോംഗ് സു, ഡയറക്ടർ ഓഫ് പീപ്പിൾസ് ആർമി പോളിറ്റ്ബ്യൂറോ കിം ജോംഗ് ഗാക് എന്നിവർക്കാണു സ്ഥാനചലനമെന്ന് യോൺഹാപ് പറഞ്ഞു. പുതിയ പ്രതിരോധ മേധാവിയായി നിയമിക്കപ്പെട്ട നോ ക്വാംഗ് ചോൾ നിലവിൽ പീപ്പിൾസ് ആർമി ഫസ്റ്റ് വൈസ് മിനിസ്റ്ററാണ്. ഉത്തരകൊറിയൻ സൈന്യത്തിലെ അഴിച്ചുപണിയെക്കുറിച്ചു പ്രതികരിക്കാൻ വൈറ്റ്ഹൗസും സിഐഎയും തയാറായില്ല.
സൈന്യത്തിൽ കലാപമോ അട്ടിമറിയോ ഉണ്ടാവുന്നതു തടയുകയാണു ലക്ഷ്യമെന്ന് വിശ്വസിക്കപ്പെടുന്നു. ദക്ഷിണകൊറിയയും അമേരിക്കയുമായി സൗഹാർദത്തിനുള്ള കിമ്മിന്റെ നീക്കത്തിൽ സൈന്യത്തിലെ ചില മുതിർന്ന കമാൻഡർമാർക്ക് അതൃപ്തിയുള്ളതായും വാർത്ത പ്രചരിക്കുന്നുണ്ട്. പ്രതിരോധ മേധാവി പാക് യോംഗ് സിക്, ചീഫ് ഓഫ് കൊറിയൻ പീപ്പിൾസ് ആർമി റിമ്യോംഗ് സു, ഡയറക്ടർ ഓഫ് പീപ്പിൾസ് ആർമി പോളിറ്റ്ബ്യൂറോ കിം ജോംഗ് ഗാക് എന്നിവർക്കാണു സ്ഥാനചലനമെന്ന് യോൺഹാപ് പറഞ്ഞു. പുതിയ പ്രതിരോധ മേധാവിയായി നിയമിക്കപ്പെട്ട നോ ക്വാംഗ് ചോൾ നിലവിൽ പീപ്പിൾസ് ആർമി ഫസ്റ്റ് വൈസ് മിനിസ്റ്ററാണ്. ഉത്തരകൊറിയൻ സൈന്യത്തിലെ അഴിച്ചുപണിയെക്കുറിച്ചു പ്രതികരിക്കാൻ വൈറ്റ്ഹൗസും സിഐഎയും തയാറായില്ല.