വാഷിംഗ്ടൺഡിസി: ഈമാസം 12ന് സിംഗപ്പൂരിൽ കിം-ട്രംപ് ഉച്ചകോടിക്ക് എത്തുന്ന ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ ചെലവ് ആരുവഹിക്കുമെന്നറിയാതെ യുഎസ് അധികൃതർ. വാഷിംഗ്ടണ് പോസ്റ്റ് ആണ് ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവിട്ടത്. കിമ്മിന്റെ സിംഗപ്പൂരിലേക്കുള്ള യാത്രച്ചെലവ്, താമസിക്കുന്ന ഹോട്ടലിലെ വാടക തുടങ്ങിയവ ആരടയ്ക്കുമെന്നതാണ് യുഎസ് അധികൃതർക്കു ആശങ്കയാകുന്നത്.
തങ്ങളുടെ സാന്പത്തിക സ്ഥിതി തീർത്തുംമോശമായതിനാൽ കിമ്മിന്റെ ചെലവുകൂടി അമേരിക്ക വഹിക്കണമെന്നാണ് ഉത്തരകൊറിയയുടെ നിലപാട്. എന്നാൽ, തങ്ങൾ അതിഥേയത്വം വഹിക്കുന്ന പരിപാടിയല്ലാത്തതിനാൽ ചെലവേറ്റെടുക്കേണ്ടതില്ലെന്നാണ് അമേരിക്കയുടെ പക്ഷം. ഉച്ചകോടിക്കു അതിഥേയത്വം വഹിക്കുന്ന സിംഗപ്പൂരിനോട് കിമ്മിന്റെ ചെലവ് ഏറ്റെടുക്കാൻ അമേരിക്കൻ അധികൃതർ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
സിംഗപ്പുരിലെ മുന്തിയ ആഡംബര ഹോട്ടലുകളിലൊന്നായ ഫുള്ളർടണിൽ താമസമൊരുക്കണമെന്നാണ് കിം ആവശ്യപ്പെട്ടിരിക്കുന്നത്. ഇവിടുത്തെ പ്രസിഡൻഷൽ സൂട്ടിന്റെ ഒരു ദിവസത്തെ വാടകതന്നെ 6000 യുഎസ് ഡോളറിലധികമാണ്. ഷാൻഗ്രിലെ എന്ന ഫൈവ് സ്റ്റാർ ഹോട്ടലിൽ ആണ് ട്രംപിനു താമസസൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.
ഉച്ചകോടിയുമായി ബന്ധപ്പെട്ടുള്ള കിമ്മിന്റെ ചെലവുകൾ ഏറ്റെടുക്കാൻ ആണവ നിർവ്യാപനത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഒരു അന്താരാഷ്ട്ര സംഘടന സന്നദ്ധതയറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.
തങ്ങളുടെ സാന്പത്തിക സ്ഥിതി തീർത്തുംമോശമായതിനാൽ കിമ്മിന്റെ ചെലവുകൂടി അമേരിക്ക വഹിക്കണമെന്നാണ് ഉത്തരകൊറിയയുടെ നിലപാട്. എന്നാൽ, തങ്ങൾ അതിഥേയത്വം വഹിക്കുന്ന പരിപാടിയല്ലാത്തതിനാൽ ചെലവേറ്റെടുക്കേണ്ടതില്ലെന്നാണ് അമേരിക്കയുടെ പക്ഷം. ഉച്ചകോടിക്കു അതിഥേയത്വം വഹിക്കുന്ന സിംഗപ്പൂരിനോട് കിമ്മിന്റെ ചെലവ് ഏറ്റെടുക്കാൻ അമേരിക്കൻ അധികൃതർ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
സിംഗപ്പുരിലെ മുന്തിയ ആഡംബര ഹോട്ടലുകളിലൊന്നായ ഫുള്ളർടണിൽ താമസമൊരുക്കണമെന്നാണ് കിം ആവശ്യപ്പെട്ടിരിക്കുന്നത്. ഇവിടുത്തെ പ്രസിഡൻഷൽ സൂട്ടിന്റെ ഒരു ദിവസത്തെ വാടകതന്നെ 6000 യുഎസ് ഡോളറിലധികമാണ്. ഷാൻഗ്രിലെ എന്ന ഫൈവ് സ്റ്റാർ ഹോട്ടലിൽ ആണ് ട്രംപിനു താമസസൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.
ഉച്ചകോടിയുമായി ബന്ധപ്പെട്ടുള്ള കിമ്മിന്റെ ചെലവുകൾ ഏറ്റെടുക്കാൻ ആണവ നിർവ്യാപനത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഒരു അന്താരാഷ്ട്ര സംഘടന സന്നദ്ധതയറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.