ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ. ആറു ദേശീയ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച സംഭാവനയെക്കുറിച്ച് വിവരാവകാശ പ്രകാരം ആവശ്യമുന്നയിച്ചപ്പോഴാണ് തെരഞ്ഞെടുപ്പു കമ്മീഷൻ രാഷ്ട്രീയ കക്ഷികൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നു വ്യക്തമാക്കിയത്. 2013ൽ ഈ ദേശീയ പാർട്ടികൾ സുതാര്യത നിയമത്തിന്റെ പരിധിയിൽ പെടുത്തിയ കേന്ദ്ര വിവരാവകാശ കമ്മീഷന്റെ നടപടിക്കു വിരുദ്ധമാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടി.
സംഭാവനകളെക്കുറിച്ചുള്ള വിവരങ്ങൾ തെരഞ്ഞെടുപ്പു കമ്മീഷന്റെ പക്കലില്ല. അതു രാഷ്ട്രീയ പാർട്ടികളുമായി നേരിട്ടു ബന്ധപ്പെട്ട വിഷയമാണ്. പാർട്ടികൾ വിവരാവകാശ നിയമത്തിന്റെ പരിധിക്കു പുറത്താണെന്നുമാണ് തെരഞ്ഞെടുപ്പു കമ്മീഷൻ പറഞ്ഞത്. തെരഞ്ഞെടുപ്പു ബോണ്ടുകൾ വഴി സമാഹരിച്ച സംഭാവന സംബന്ധിച്ച വിവരങ്ങൾ രാഷ്ട്രീയ കക്ഷികൽ ഈ വർഷം സെപ്റ്റംബർ 30ന് മുൻപായി തെരഞ്ഞെടുപ്പു കമ്മീഷനിൽ സമർപ്പിക്കേണ്ട താണെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ വ്യക്തമാക്കി.
പൂനെയിൽ നിന്നുള്ള വിവരാവകാശ പ്രവർത്തകനായ വിഹാർ ധുർവേ ആണ് ബിജെപി, കോണ്ഗ്രസ്, എൻസിപി, സിപിഐ, സിപിഎം സമാജ് വാദി, ബിഎസ്പി തുടങ്ങിയ രാഷ്ട്രീയ പാർട്ടികൾക്കു ലഭിച്ച സംഭാവനകൾ സംബന്ധിച്ച വിവരങ്ങൾ ആവശ്യപ്പെട്ടത്.
രാജ്യത്ത് ആറു ദേശീയ കക്ഷികളും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് 2013 ജൂണ് മൂന്നിന് തെരഞ്ഞെടുപ്പു കമ്മീഷനും നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. ഇതിനെ ചോദ്യം ചെയ്ത് ആരും ഉയർന്ന കോടതികളിൽ പോയിരുന്നില്ല. എന്നാൽ, രാഷ്ട്രീയ കക്ഷികളാരും തന്നെ വിവരാവകാശ പ്രകാരമുള്ള അന്വേഷണങ്ങൾക്കു നേരിട്ടു മറുപടി നൽകിയിരുന്നുമില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ചില വിവരാവകാശ പ്രവർത്തകർ സുപ്രീംകോടതിയെ സമീപിച്ചു എങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല.ആറു ദേശീയ പാർട്ടികളെയും പബ്ലിക് അഥോറിറ്റി ആയി കേന്ദ്ര വിവരാകാശ കമ്മീഷൻ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇതിനു വിരുദ്ധമായി തെരഞ്ഞെടുപ്പു കമ്മീഷനു പ്രവർത്തിക്കാൻ സാധ്യതയില്ല. ഇതു സംബന്ധിച്ച വിവരാവകാശ കമ്മീഷന്റെ ഉത്തരവ് സുപ്രീംകോടതിയോ ഹൈക്കോടതിയോ റദ്ദാക്കുന്നത് വരെ ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ തെരഞ്ഞെടുപ്പു കമ്മീഷനു തീരുമാനമെടുക്കാൻ കഴിയില്ലെന്നും ചീഫ് ഇൻഫർമേഷൻ കമ്മീഷണർ എ.എൻ തിവാരി പറഞ്ഞു.
സംഭാവനകളെക്കുറിച്ചുള്ള വിവരങ്ങൾ തെരഞ്ഞെടുപ്പു കമ്മീഷന്റെ പക്കലില്ല. അതു രാഷ്ട്രീയ പാർട്ടികളുമായി നേരിട്ടു ബന്ധപ്പെട്ട വിഷയമാണ്. പാർട്ടികൾ വിവരാവകാശ നിയമത്തിന്റെ പരിധിക്കു പുറത്താണെന്നുമാണ് തെരഞ്ഞെടുപ്പു കമ്മീഷൻ പറഞ്ഞത്. തെരഞ്ഞെടുപ്പു ബോണ്ടുകൾ വഴി സമാഹരിച്ച സംഭാവന സംബന്ധിച്ച വിവരങ്ങൾ രാഷ്ട്രീയ കക്ഷികൽ ഈ വർഷം സെപ്റ്റംബർ 30ന് മുൻപായി തെരഞ്ഞെടുപ്പു കമ്മീഷനിൽ സമർപ്പിക്കേണ്ട താണെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ വ്യക്തമാക്കി.
പൂനെയിൽ നിന്നുള്ള വിവരാവകാശ പ്രവർത്തകനായ വിഹാർ ധുർവേ ആണ് ബിജെപി, കോണ്ഗ്രസ്, എൻസിപി, സിപിഐ, സിപിഎം സമാജ് വാദി, ബിഎസ്പി തുടങ്ങിയ രാഷ്ട്രീയ പാർട്ടികൾക്കു ലഭിച്ച സംഭാവനകൾ സംബന്ധിച്ച വിവരങ്ങൾ ആവശ്യപ്പെട്ടത്.
രാജ്യത്ത് ആറു ദേശീയ കക്ഷികളും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് 2013 ജൂണ് മൂന്നിന് തെരഞ്ഞെടുപ്പു കമ്മീഷനും നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. ഇതിനെ ചോദ്യം ചെയ്ത് ആരും ഉയർന്ന കോടതികളിൽ പോയിരുന്നില്ല. എന്നാൽ, രാഷ്ട്രീയ കക്ഷികളാരും തന്നെ വിവരാവകാശ പ്രകാരമുള്ള അന്വേഷണങ്ങൾക്കു നേരിട്ടു മറുപടി നൽകിയിരുന്നുമില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ചില വിവരാവകാശ പ്രവർത്തകർ സുപ്രീംകോടതിയെ സമീപിച്ചു എങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല.ആറു ദേശീയ പാർട്ടികളെയും പബ്ലിക് അഥോറിറ്റി ആയി കേന്ദ്ര വിവരാകാശ കമ്മീഷൻ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇതിനു വിരുദ്ധമായി തെരഞ്ഞെടുപ്പു കമ്മീഷനു പ്രവർത്തിക്കാൻ സാധ്യതയില്ല. ഇതു സംബന്ധിച്ച വിവരാവകാശ കമ്മീഷന്റെ ഉത്തരവ് സുപ്രീംകോടതിയോ ഹൈക്കോടതിയോ റദ്ദാക്കുന്നത് വരെ ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ തെരഞ്ഞെടുപ്പു കമ്മീഷനു തീരുമാനമെടുക്കാൻ കഴിയില്ലെന്നും ചീഫ് ഇൻഫർമേഷൻ കമ്മീഷണർ എ.എൻ തിവാരി പറഞ്ഞു.