ലക്നോ: ഉത്തർപ്രദേശിൽ 22 എംഎൽഎമാർക്കു വാട്ട്സ്ആപ്പിലൂടെ ഭീഷണി സന്ദേശമെത്തിയതിനു പിന്നാലെ സംസ്ഥാനത്ത് എട്ടു ലക്ഷം രൂപയുടെ ബിറ്റ് കോയിൻ ഇടപാടുകൾ കണ്ടെത്തിയതായി അന്വേഷണ ഏജൻസി പറഞ്ഞു. പത്തു ലക്ഷം രൂപയുടെ ബിറ്റ് കോയിൻ ഇടപാട് നടത്തിയില്ലെങ്കിൽ കുടുംബാംഗങ്ങളെ തട്ടിക്കൊണ്ടുപോകുമെന്നായിരുന്നു ഭീഷണി. ഒരു പ്രത്യേക അക്കൗണ്ടിലേക്ക് ഇന്റർനെറ്റ് ബാങ്കിംഗ് കന്പനികളിലെ ഇ-വാലറ്റുകൾ വഴി 1.60368338 ബിറ്റ് കോയിനുകളുടെ(8.16 ലക്ഷം രൂപ)ഇടപാടുകളാണു നടത്തിയത്.
പണം പിന്നീട് മറ്റൊരു അക്കൗണ്ടിലേക്കു മാറ്റിയതായും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. മേയ് രണ്ടിന് വൈകുന്നേരം 6.46നും മേയ് 18നു വെളുപ്പിനുമായിരുന്നു ഇടപാടുകൾ. മേയ് 23ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശപ്രകാരമാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. എന്നാൽ, ആളുകളിൽ ഭീതിയുണ്ടാക്കാൻ പ്രഫഷണലുകളായ ഹാക്കർമാരുടെ സൃഷ്ടിയാണോ ഭീഷണിസന്ദേശമെന്നും സൈബർസൈൽ അന്വേഷിച്ചുവരുന്നുണ്ടെന്നു ഡിഐജി പ്രവീൺ കുമാർ പറഞ്ഞു. സന്ദേശങ്ങളെല്ലാം അലി ബുധേശ് ഭായി-ദുബായ് എന്ന വിലാസത്തിലാണ്. ദാവൂദ് ഇബ്രാഹിന്റെ കൂട്ടാളിയായിരുന്ന അലി പിന്നീട് ദാവൂദുമായി പിരിഞ്ഞ് പാക്കിസ്ഥാനിൽ സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്ത ആളാണ്.
പണം പിന്നീട് മറ്റൊരു അക്കൗണ്ടിലേക്കു മാറ്റിയതായും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. മേയ് രണ്ടിന് വൈകുന്നേരം 6.46നും മേയ് 18നു വെളുപ്പിനുമായിരുന്നു ഇടപാടുകൾ. മേയ് 23ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശപ്രകാരമാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. എന്നാൽ, ആളുകളിൽ ഭീതിയുണ്ടാക്കാൻ പ്രഫഷണലുകളായ ഹാക്കർമാരുടെ സൃഷ്ടിയാണോ ഭീഷണിസന്ദേശമെന്നും സൈബർസൈൽ അന്വേഷിച്ചുവരുന്നുണ്ടെന്നു ഡിഐജി പ്രവീൺ കുമാർ പറഞ്ഞു. സന്ദേശങ്ങളെല്ലാം അലി ബുധേശ് ഭായി-ദുബായ് എന്ന വിലാസത്തിലാണ്. ദാവൂദ് ഇബ്രാഹിന്റെ കൂട്ടാളിയായിരുന്ന അലി പിന്നീട് ദാവൂദുമായി പിരിഞ്ഞ് പാക്കിസ്ഥാനിൽ സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്ത ആളാണ്.