ഭുവനേശ്വർ: ഇടിമിന്നലിൽനിന്നു രക്ഷനേടാൻ ഒഡീഷയിൽ പന കൃഷി വ്യാപകമാക്കാൻ സർക്കാർ തീരുമാനം. റോഡരികിലും കൃഷിയിടങ്ങളുടെയും വനത്തിന്റെയും അതിർത്തികളിലും പന വച്ചുപിടിപ്പിക്കാൻ സർക്കാർ നിർദേശം നല്കി.
മിന്നൽ തടയാൻ പന പ്രയോജനപ്പെടുമെന്നു വനം വകുപ്പ് ഓഫീസർമാർക്ക് അയച്ച കത്തിൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി. സ്വയിൻ പറയുന്നു. സംസ്ഥാനത്തൊട്ടാകെ പനകൃഷി വ്യാപകമാക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് സ്വയിൻ നിർദേശം നല്കി.
ഒഡീഷയിൽ വർഷംതോറും നാനൂറിലധികം പേരാണു മിന്നലേറ്റു മരിക്കുന്നത്. മേയ് മുതൽ സെപ്റ്റംബർ വരെയാണു മിന്നലേറ്റുള്ള മരണം കൂടുതലായി ഉണ്ടാകുന്നത്. മൂന്നു വർഷത്തിനിടെ 1256 പേരാണ് ഒഡീഷയിൽ മിന്നലേറ്റു മരിച്ചത്. മയുർഭഞ്ച്, ബാലസോർ, ഗഞ്ചാം ജില്ലകളിലാണു മിന്നലേറ്റ് മരണം കൂടുതലുള്ളത്.
ജനപ്പെരുപ്പവും നഗരവത്കരണവും മൂലം ഒഡീഷയിൽ പനകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. പനയ്ക്ക് മറ്റ് പ്രയോജനങ്ങളുമുണ്ട്. പനയുടെ തടി, ഓല, പഴം, എന്നിവ ഉപയോഗിക്കാവുന്നതാണ്. എന്നാൽ ആദ്യ ലക്ഷ്യം മിന്നലിൽനിന്നുള്ള രക്ഷയാണെന്നു സ്വയിൻ പറഞ്ഞു. തീരമേഖലകളിൽ മണ്ണൊലിപ്പു തടയാനും കാറ്റിൽനിന്നു സംരക്ഷണത്തിനും പന പ്രയോജനപ്പെടുന്നുണ്ട്.
മിന്നൽ തടയാൻ പന പ്രയോജനപ്പെടുമെന്നു വനം വകുപ്പ് ഓഫീസർമാർക്ക് അയച്ച കത്തിൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി. സ്വയിൻ പറയുന്നു. സംസ്ഥാനത്തൊട്ടാകെ പനകൃഷി വ്യാപകമാക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് സ്വയിൻ നിർദേശം നല്കി.
ഒഡീഷയിൽ വർഷംതോറും നാനൂറിലധികം പേരാണു മിന്നലേറ്റു മരിക്കുന്നത്. മേയ് മുതൽ സെപ്റ്റംബർ വരെയാണു മിന്നലേറ്റുള്ള മരണം കൂടുതലായി ഉണ്ടാകുന്നത്. മൂന്നു വർഷത്തിനിടെ 1256 പേരാണ് ഒഡീഷയിൽ മിന്നലേറ്റു മരിച്ചത്. മയുർഭഞ്ച്, ബാലസോർ, ഗഞ്ചാം ജില്ലകളിലാണു മിന്നലേറ്റ് മരണം കൂടുതലുള്ളത്.
ജനപ്പെരുപ്പവും നഗരവത്കരണവും മൂലം ഒഡീഷയിൽ പനകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. പനയ്ക്ക് മറ്റ് പ്രയോജനങ്ങളുമുണ്ട്. പനയുടെ തടി, ഓല, പഴം, എന്നിവ ഉപയോഗിക്കാവുന്നതാണ്. എന്നാൽ ആദ്യ ലക്ഷ്യം മിന്നലിൽനിന്നുള്ള രക്ഷയാണെന്നു സ്വയിൻ പറഞ്ഞു. തീരമേഖലകളിൽ മണ്ണൊലിപ്പു തടയാനും കാറ്റിൽനിന്നു സംരക്ഷണത്തിനും പന പ്രയോജനപ്പെടുന്നുണ്ട്.