സിയൂൾ: ജൂൺ 12ന് സിംഗപ്പൂരിൽ കിം- ട്രംപ് ഉച്ചകോടി നടക്കാനുള്ള സാധ്യത വർധിച്ചു. ഉച്ചകോടി നടത്തണമെന്ന ഉറച്ച നിലപാടിലാണ് ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ. കൊറിയൻ മേഖലയിൽ ആണവനിരായുധീകരണം നടപ്പാക്കുന്നതിനും പ്രസിഡന്റ് ട്രംപുമായി ചർച്ച നടത്തുന്നതിനും കിം പ്രതിജ്ഞാബദ്ധമാണെന്ന് ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇൻ വ്യക്തമാക്കി. പാൻമുൻജോം സമാധാനഗ്രാമത്തിൽ ശനിയാഴ്ച കിമ്മും മൂണും നടത്തിയ കൂടിക്കാഴ്ചയിലാണ് കിം നിലപാടു വ്യക്തമാക്കിയതെന്ന് ചർച്ചയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ മൂൺ അറിയിച്ചു. ജൂൺ 12ലെ നിർദിഷ്ട ട്രംപ്-കിം ഉച്ചകോടി നടക്കുമെന്നാണു പ്രതീക്ഷയെന്നും മൂൺ പറഞ്ഞു.
ഉച്ചകോടി നടത്താനായേക്കുമെന്നു ട്രംപും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുള്ള ഒരുക്കങ്ങൾ ഭംഗിയായി മുന്നോട്ടുപോകുന്നുവെന്ന് ഇന്നലെ വൈറ്റ്ഹൗസിൽ ഒരു ചടങ്ങിൽ ട്രംപ് പറഞ്ഞു.
ഉച്ചകോടി സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ഒരു സംഘം യുഎസ് ഉദ്യോഗസ്ഥർ ഇന്നലെ ഉത്തരകൊറിയയിൽ എത്തിയെന്നു വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ടു ചെയ്തു. ദക്ഷിണകൊറിയയിലെ മുൻ യുഎസ് സ്ഥാനപതി സുങ് കിമ്മാണു സംഘത്തിനു നേതൃത്വം നൽകുന്നത്. മറ്റൊരു സംഘം ഉദ്യോഗസ്ഥർ ഉടൻ സിംഗപ്പൂരിനു തിരിക്കുമെന്നു കഴിഞ്ഞദിവസം വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറിയും അറിയിച്ചിരുന്നു.
ഉത്തരകൊറിയ ശത്രുതാമനോഭാവം പ്രകടിപ്പിക്കുന്നുവെന്നു പറഞ്ഞ് വ്യാഴാഴ്ചയാണ് ഉച്ചകോടി റദ്ദാക്കുകയാണെന്നു ട്രംപ് പ്രഖ്യാപിച്ചത്. എന്നാൽ ഉത്തരകൊറിയയുടെ പ്രതികരണം സംയമനത്തോടെയായിരുന്നു. യുഎസുമായി ചർച്ചയ്ക്കു തയാറാണെന്ന് അവർ വ്യക്തമാക്കി. ശനിയാഴ്ച മൂണും കിമ്മും തമ്മിൽ പാൻമുൻജോമിൽ നടത്തിയ അപ്രതീക്ഷിത കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം ഉച്ചകോടി നടത്തുന്നതിനുള്ള സാധ്യത ആരായുകയായിരുന്നു.
ഉത്തരകൊറിയയുമായുള്ള ശത്രുത അവസാനിപ്പിക്കുന്നതിനും സാന്പത്തിക മേഖലയിൽ സഹകരിക്കുന്നതിനും ട്രംപ് ഭരണകൂടത്തിനുള്ള താത്പര്യം താൻ കിമ്മിനെ അറിയിച്ചെന്നു മൂൺ ജേ ഇൻ സിയൂളിൽ റിപ്പോർട്ടർമാരോടു പറഞ്ഞു. ആണവനിരായുധീകരണത്തിനു കിം തയാറായാലേ ഇതു നടപ്പാക്കാനാവൂ. അമേരിക്കയെ ഇക്കാര്യത്തിൽ എത്രമാത്രം വിശ്വസിക്കാമെന്നു കിം സംശയം പ്രകടിപ്പിച്ചെന്നു മൂൺ പറഞ്ഞു. ആണവ നിരായുധീകരണം നടപ്പാക്കിയാൽ ഉത്തരകൊറിയയുടെ സുരക്ഷിതത്വത്തിന് അമേരിക്ക ഉറപ്പുനൽകുമോ എന്നും കിം ആരാഞ്ഞു. സംഘർഷ ലഘൂകരണം ലക്ഷ്യമിട്ട് ഇരു കൊറിയകളുടെയും സൈനിക ജനറൽമാർ വൈകാതെ കൂടിക്കാഴ്ച നടത്തുമെന്ന് മൂൺ പറഞ്ഞു.
ഉച്ചകോടി നടത്താനായേക്കുമെന്നു ട്രംപും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുള്ള ഒരുക്കങ്ങൾ ഭംഗിയായി മുന്നോട്ടുപോകുന്നുവെന്ന് ഇന്നലെ വൈറ്റ്ഹൗസിൽ ഒരു ചടങ്ങിൽ ട്രംപ് പറഞ്ഞു.
ഉച്ചകോടി സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ഒരു സംഘം യുഎസ് ഉദ്യോഗസ്ഥർ ഇന്നലെ ഉത്തരകൊറിയയിൽ എത്തിയെന്നു വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ടു ചെയ്തു. ദക്ഷിണകൊറിയയിലെ മുൻ യുഎസ് സ്ഥാനപതി സുങ് കിമ്മാണു സംഘത്തിനു നേതൃത്വം നൽകുന്നത്. മറ്റൊരു സംഘം ഉദ്യോഗസ്ഥർ ഉടൻ സിംഗപ്പൂരിനു തിരിക്കുമെന്നു കഴിഞ്ഞദിവസം വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറിയും അറിയിച്ചിരുന്നു.
ഉത്തരകൊറിയ ശത്രുതാമനോഭാവം പ്രകടിപ്പിക്കുന്നുവെന്നു പറഞ്ഞ് വ്യാഴാഴ്ചയാണ് ഉച്ചകോടി റദ്ദാക്കുകയാണെന്നു ട്രംപ് പ്രഖ്യാപിച്ചത്. എന്നാൽ ഉത്തരകൊറിയയുടെ പ്രതികരണം സംയമനത്തോടെയായിരുന്നു. യുഎസുമായി ചർച്ചയ്ക്കു തയാറാണെന്ന് അവർ വ്യക്തമാക്കി. ശനിയാഴ്ച മൂണും കിമ്മും തമ്മിൽ പാൻമുൻജോമിൽ നടത്തിയ അപ്രതീക്ഷിത കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം ഉച്ചകോടി നടത്തുന്നതിനുള്ള സാധ്യത ആരായുകയായിരുന്നു.
ഉത്തരകൊറിയയുമായുള്ള ശത്രുത അവസാനിപ്പിക്കുന്നതിനും സാന്പത്തിക മേഖലയിൽ സഹകരിക്കുന്നതിനും ട്രംപ് ഭരണകൂടത്തിനുള്ള താത്പര്യം താൻ കിമ്മിനെ അറിയിച്ചെന്നു മൂൺ ജേ ഇൻ സിയൂളിൽ റിപ്പോർട്ടർമാരോടു പറഞ്ഞു. ആണവനിരായുധീകരണത്തിനു കിം തയാറായാലേ ഇതു നടപ്പാക്കാനാവൂ. അമേരിക്കയെ ഇക്കാര്യത്തിൽ എത്രമാത്രം വിശ്വസിക്കാമെന്നു കിം സംശയം പ്രകടിപ്പിച്ചെന്നു മൂൺ പറഞ്ഞു. ആണവ നിരായുധീകരണം നടപ്പാക്കിയാൽ ഉത്തരകൊറിയയുടെ സുരക്ഷിതത്വത്തിന് അമേരിക്ക ഉറപ്പുനൽകുമോ എന്നും കിം ആരാഞ്ഞു. സംഘർഷ ലഘൂകരണം ലക്ഷ്യമിട്ട് ഇരു കൊറിയകളുടെയും സൈനിക ജനറൽമാർ വൈകാതെ കൂടിക്കാഴ്ച നടത്തുമെന്ന് മൂൺ പറഞ്ഞു.