ബംഗളൂരു: മന്ത്രിമാരുടെ വകുപ്പുകൾ പങ്കിടുന്നതു സംബന്ധിച്ച് സഖ്യകക്ഷിയായ കോൺഗ്രസുമായി ചില പ്രശ്നങ്ങളുണ്ടെന്നു കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി.
കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം വന്നശേഷം മന്ത്രിമാരുടെ വകുപ്പുകളിൽ ധാരണയായേക്കും. ഇതിനായി കേന്ദ്രനേതൃത്വവുമായി സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം കൂടിക്കാഴ്ച നടത്തും. പ്രശ്നപരിഹാരം ഉടനുണ്ടായില്ലെങ്കിൽ മുഖ്യമന്ത്രിപദത്തിൽ തുടരില്ലെന്നും കുമാരസ്വാമി പറഞ്ഞു.
ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്താൻ സംസ്ഥാന കോൺഗ്രസ് നേതൃത്വം ന്യൂഡൽഹിയിലെത്തിയിട്ടുണ്ട്. ഡൽഹിക്കു പുറപ്പെടും മുന്പ് കോൺഗ്രസ് നിയസഭാകക്ഷി നേതാവ് സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി പരമേശ്വര, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർ കുമാരസ്വാമിയുമായി ചർച്ച നടത്തി. ഡൽഹിയിലെത്തി കോ ൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തില്ലെന്നും കുമാരസ്വാമി പറഞ്ഞു.
സർക്കാരിൽ കോൺഗ്രസിന് 22 ഉം ജെഡി-എസിന് 12 ഉം മന്ത്രിമാർ എന്നാണു ധാരണ.
ഇതിനിടെ, പുതിയ സർക്കാർ കാർഷിക കടങ്ങൾ എഴുതിത്തള്ളാത്തതിനാൽ ബിജെപി തിങ്കളാഴ്ച കർണാടകയിൽ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്.
കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം വന്നശേഷം മന്ത്രിമാരുടെ വകുപ്പുകളിൽ ധാരണയായേക്കും. ഇതിനായി കേന്ദ്രനേതൃത്വവുമായി സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം കൂടിക്കാഴ്ച നടത്തും. പ്രശ്നപരിഹാരം ഉടനുണ്ടായില്ലെങ്കിൽ മുഖ്യമന്ത്രിപദത്തിൽ തുടരില്ലെന്നും കുമാരസ്വാമി പറഞ്ഞു.
ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്താൻ സംസ്ഥാന കോൺഗ്രസ് നേതൃത്വം ന്യൂഡൽഹിയിലെത്തിയിട്ടുണ്ട്. ഡൽഹിക്കു പുറപ്പെടും മുന്പ് കോൺഗ്രസ് നിയസഭാകക്ഷി നേതാവ് സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി പരമേശ്വര, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർ കുമാരസ്വാമിയുമായി ചർച്ച നടത്തി. ഡൽഹിയിലെത്തി കോ ൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തില്ലെന്നും കുമാരസ്വാമി പറഞ്ഞു.
സർക്കാരിൽ കോൺഗ്രസിന് 22 ഉം ജെഡി-എസിന് 12 ഉം മന്ത്രിമാർ എന്നാണു ധാരണ.
ഇതിനിടെ, പുതിയ സർക്കാർ കാർഷിക കടങ്ങൾ എഴുതിത്തള്ളാത്തതിനാൽ ബിജെപി തിങ്കളാഴ്ച കർണാടകയിൽ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്.