ന്യൂഡൽഹി: നാലു വർഷത്തെ മോദിഭരണത്തിൽ രാജ്യത്ത് ആരും സുരക്ഷിതരല്ലെന്ന് കോണ്ഗ്രസ്. സമസ്ത മേഖലകളിലും പരാജയപ്പെട്ട നരേന്ദ്ര മോദി സർക്കാരിന് വഞ്ചന, കുടിലതന്ത്രം, പ്രതികാരം, നുണ എന്നിവയാണ് മുഖമുദ്രകളെന്ന് കോണ്ഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി.
ഇന്ത്യ വഞ്ചിക്കപ്പെട്ടു എന്ന പേരിൽ മോദി സർക്കാരിന്റെ പരാജയങ്ങൾ അക്കമിട്ടു നിരത്തുന്ന പുസ്തകം എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഗുലാം നബി ആസാദ്, അശോക് ഗേലോട്ട്, രണ്ദീപ് സിംഗ് സുർജേവാല തുടങ്ങിയ മുതിർന്ന നേതാക്കൾ പ്രകാശനം ചെയ്തു. നാലു വർഷം 40 ചോദ്യങ്ങൾ എന്ന പേരിൽ 40 ചോദ്യങ്ങളോടെയാണ് പുസ്തകം ഹിന്ദിയിലും ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചത്.
എൻഡിഎ സർക്കാരിന്റെ കാലത്ത് രാജ്യത്ത് വിദ്വേഷത്തിന്റെയും ഭയത്തിന്റെയും അന്തരീക്ഷമാണ് മോദി- അമിത് ഷാ കൂട്ടുകെട്ട് സൃഷ്ടിച്ചതെന്ന് ഗുലാം നബി ആരോപിച്ചു. ദളിതരും ന്യൂനപക്ഷങ്ങളും മാത്രമല്ല, രാജ്യത്ത് ആരും സുരക്ഷിതരല്ല. എല്ലാവർക്കും ഉറക്കമില്ലാത്ത രാവുകളാണ് സർക്കാർ സമ്മാനിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പിൽ മോദിയെ അധികാരത്തിൽ നിന്ന് ജനം വലിച്ചെറിയുമെന്നു നേതാക്കൾ പറഞ്ഞു.
എൻഡിഎ സർക്കാരിന്റെ വാർഷികം പ്രമാണിച്ച് രാജ്യമാകെ ഇന്നലെ കോണ്ഗ്രസ് പ്രവർത്തകർ വഞ്ചനാദിനം ആചരിച്ചു. ഡൽഹിയിലും സംസ്ഥാന തലസ്ഥാനങ്ങളിലും നടന്ന പ്രതിഷേധ പരിപാടികളിലെ ജനസാന്നിധ്യം മോദിസർക്കാരിനെതിരേയുള്ള വികാരമാണ് പ്രകടമാക്കിയതെന്ന് എഐസിസി മാധ്യമവിഭാഗം തലവൻ സുർജേവാല പറഞ്ഞു. ഇന്ധനവിലയിൽ രാജ്യത്തെ ജനങ്ങളെ കൊള്ളയടിച്ചു. പെട്രോളിന് 211.7 ശതമാനവും ഡീസലിന് 443.06 ശതമാനവുമാണ് കേന്ദ്ര എക്സൈസ് നികുതി കൂട്ടിയതെന്നും സുർജേവാല ചൂണ്ടിക്കാട്ടി.
കാർഷിക മേഖലയിലെ ഏറ്റവും കുറഞ്ഞ വളർച്ചാനിരക്കായ 1.9 ശതമാനമാണ് 2014 മുതലുള്ള നാലു വർഷം രാജ്യത്തുണ്ടായത്. യുപിഎ കാലത്ത് 4.2 ശതമാനമായിരുന്ന കാർഷിക വളർച്ച. ഉത്പാദനച്ചെലവിനു പുറമേ അതിന്റെ 50 ശതമാനം കൂടി ചേർത്ത് കാർഷികോത്പന്നങ്ങൾക്ക് ന്യായവില ലഭ്യമാക്കുമെന്ന വാഗ്ദാനം കടുത്ത വഞ്ചനയായി. ദിവസവും 35 കർഷകരാണ് രാജ്യത്ത് ആത്മഹത്യ ചെയ്തത്. വിലത്തകർച്ചയിൽ കർഷകർ ആത്മാഹൂതിയിലേക്കു തിരിഞ്ഞിട്ടും സർക്കാർ ഒന്നും പരിഹരിക്കാൻ തയാറായില്ലെന്ന് ഗുലാം നബിയും ഗെലോട്ടും സുർജേവാലയും പറഞ്ഞു.
വർഷം തോറും രണ്ടു കോടി പുതിയ തൊഴിൽ വാഗ്ദാനം ചെയ്തവർക്ക് വെറും 4.16 ലക്ഷം തൊഴിലാണ് ആകെ സൃഷ്ടിക്കാനായത്. നോട്ട് അസാധുവാക്കൽ മൂലം 15 ലക്ഷം തൊഴിൽ നഷ്ടമായി. ഇപ്പോഴും 3.1 കോടിയിലേറെ പേർ തൊഴിൽരഹിതരായുണ്ട്. വിദ്യാഭ്യാസ സെസ് ആയി നാലു വർഷം കൊണ്ട് 160786.85 കോടി രൂപ പിരിച്ചെടുത്ത സർക്കാർ ആ പണം പോലും വിദ്യാഭ്യാസ രംഗത്ത് നിക്ഷേപിച്ചില്ല. യുജിസിയുടെ ബജറ്റ് 67 ശതമാനമാണ് വെട്ടിക്കുറച്ചത്. ചോദ്യപേപ്പറുകൾ ചോർത്തിക്കൊടുത്ത് പരീക്ഷയുടെ വിശ്വാസ്യതയും തകർത്തു.
നൂറു ദിവസം കൊണ്ട് 80 ലക്ഷം കോടി രൂപയുടെ കള്ളപ്പണം തിരികെ പിടിക്കുമെന്നാണ് പ്രധാനമന്ത്രി മോദി പറഞ്ഞത്. ഓരോ പൗരനും 15 ലക്ഷം രൂപ വീതം ലഭിക്കുമെന്നും തട്ടിവിട്ടു. പക്ഷേ ഇതെല്ലാം പച്ചക്കള്ളമാണെന്ന് തെളിഞ്ഞു. ബാങ്കുകളെല്ലാം ചാർജുകൾ കൂട്ടി ജനത്തെ ദ്രോഹിച്ചു. എന്നിട്ടും 44,542 കോടി രൂപയാണ് ബാങ്കുകളുടെ നഷ്ടം. ബാങ്ക് വായ്പ കൊള്ളകളിലൂടെ 61036 കോടി രൂപയാണ് നഷ്ടമായത്. വിജയ് മല്യയും ലളിത് മോദിയും നീരവ് മോദിയും, ചോക്സിയും ജതിൻ മേത്തയുമെല്ലാം കോടികൾ തട്ടിയെടുത്ത് കടന്നു.റഫാൽ വിമാന ഇടപാടിൽ 42,205 കോടി രൂപയാണ് അധികമായി ചെലവാക്കിയത്. അമിത് ഷായുടെ മകൻ ജയ് ഷായുടെയും മന്ത്രി പീയൂഷ് ഗോയലിന്റെയും തട്ടിപ്പുകളിൽ മോദിക്ക് ഇപ്പോഴും മൗനമാണെന്നും കോണ്ഗ്രസ് ആരോപിച്ചു.
ജോർജ് കള്ളിവയലിൽ
ഇന്ത്യ വഞ്ചിക്കപ്പെട്ടു എന്ന പേരിൽ മോദി സർക്കാരിന്റെ പരാജയങ്ങൾ അക്കമിട്ടു നിരത്തുന്ന പുസ്തകം എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഗുലാം നബി ആസാദ്, അശോക് ഗേലോട്ട്, രണ്ദീപ് സിംഗ് സുർജേവാല തുടങ്ങിയ മുതിർന്ന നേതാക്കൾ പ്രകാശനം ചെയ്തു. നാലു വർഷം 40 ചോദ്യങ്ങൾ എന്ന പേരിൽ 40 ചോദ്യങ്ങളോടെയാണ് പുസ്തകം ഹിന്ദിയിലും ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചത്.
എൻഡിഎ സർക്കാരിന്റെ കാലത്ത് രാജ്യത്ത് വിദ്വേഷത്തിന്റെയും ഭയത്തിന്റെയും അന്തരീക്ഷമാണ് മോദി- അമിത് ഷാ കൂട്ടുകെട്ട് സൃഷ്ടിച്ചതെന്ന് ഗുലാം നബി ആരോപിച്ചു. ദളിതരും ന്യൂനപക്ഷങ്ങളും മാത്രമല്ല, രാജ്യത്ത് ആരും സുരക്ഷിതരല്ല. എല്ലാവർക്കും ഉറക്കമില്ലാത്ത രാവുകളാണ് സർക്കാർ സമ്മാനിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പിൽ മോദിയെ അധികാരത്തിൽ നിന്ന് ജനം വലിച്ചെറിയുമെന്നു നേതാക്കൾ പറഞ്ഞു.
എൻഡിഎ സർക്കാരിന്റെ വാർഷികം പ്രമാണിച്ച് രാജ്യമാകെ ഇന്നലെ കോണ്ഗ്രസ് പ്രവർത്തകർ വഞ്ചനാദിനം ആചരിച്ചു. ഡൽഹിയിലും സംസ്ഥാന തലസ്ഥാനങ്ങളിലും നടന്ന പ്രതിഷേധ പരിപാടികളിലെ ജനസാന്നിധ്യം മോദിസർക്കാരിനെതിരേയുള്ള വികാരമാണ് പ്രകടമാക്കിയതെന്ന് എഐസിസി മാധ്യമവിഭാഗം തലവൻ സുർജേവാല പറഞ്ഞു. ഇന്ധനവിലയിൽ രാജ്യത്തെ ജനങ്ങളെ കൊള്ളയടിച്ചു. പെട്രോളിന് 211.7 ശതമാനവും ഡീസലിന് 443.06 ശതമാനവുമാണ് കേന്ദ്ര എക്സൈസ് നികുതി കൂട്ടിയതെന്നും സുർജേവാല ചൂണ്ടിക്കാട്ടി.
കാർഷിക മേഖലയിലെ ഏറ്റവും കുറഞ്ഞ വളർച്ചാനിരക്കായ 1.9 ശതമാനമാണ് 2014 മുതലുള്ള നാലു വർഷം രാജ്യത്തുണ്ടായത്. യുപിഎ കാലത്ത് 4.2 ശതമാനമായിരുന്ന കാർഷിക വളർച്ച. ഉത്പാദനച്ചെലവിനു പുറമേ അതിന്റെ 50 ശതമാനം കൂടി ചേർത്ത് കാർഷികോത്പന്നങ്ങൾക്ക് ന്യായവില ലഭ്യമാക്കുമെന്ന വാഗ്ദാനം കടുത്ത വഞ്ചനയായി. ദിവസവും 35 കർഷകരാണ് രാജ്യത്ത് ആത്മഹത്യ ചെയ്തത്. വിലത്തകർച്ചയിൽ കർഷകർ ആത്മാഹൂതിയിലേക്കു തിരിഞ്ഞിട്ടും സർക്കാർ ഒന്നും പരിഹരിക്കാൻ തയാറായില്ലെന്ന് ഗുലാം നബിയും ഗെലോട്ടും സുർജേവാലയും പറഞ്ഞു.
വർഷം തോറും രണ്ടു കോടി പുതിയ തൊഴിൽ വാഗ്ദാനം ചെയ്തവർക്ക് വെറും 4.16 ലക്ഷം തൊഴിലാണ് ആകെ സൃഷ്ടിക്കാനായത്. നോട്ട് അസാധുവാക്കൽ മൂലം 15 ലക്ഷം തൊഴിൽ നഷ്ടമായി. ഇപ്പോഴും 3.1 കോടിയിലേറെ പേർ തൊഴിൽരഹിതരായുണ്ട്. വിദ്യാഭ്യാസ സെസ് ആയി നാലു വർഷം കൊണ്ട് 160786.85 കോടി രൂപ പിരിച്ചെടുത്ത സർക്കാർ ആ പണം പോലും വിദ്യാഭ്യാസ രംഗത്ത് നിക്ഷേപിച്ചില്ല. യുജിസിയുടെ ബജറ്റ് 67 ശതമാനമാണ് വെട്ടിക്കുറച്ചത്. ചോദ്യപേപ്പറുകൾ ചോർത്തിക്കൊടുത്ത് പരീക്ഷയുടെ വിശ്വാസ്യതയും തകർത്തു.
നൂറു ദിവസം കൊണ്ട് 80 ലക്ഷം കോടി രൂപയുടെ കള്ളപ്പണം തിരികെ പിടിക്കുമെന്നാണ് പ്രധാനമന്ത്രി മോദി പറഞ്ഞത്. ഓരോ പൗരനും 15 ലക്ഷം രൂപ വീതം ലഭിക്കുമെന്നും തട്ടിവിട്ടു. പക്ഷേ ഇതെല്ലാം പച്ചക്കള്ളമാണെന്ന് തെളിഞ്ഞു. ബാങ്കുകളെല്ലാം ചാർജുകൾ കൂട്ടി ജനത്തെ ദ്രോഹിച്ചു. എന്നിട്ടും 44,542 കോടി രൂപയാണ് ബാങ്കുകളുടെ നഷ്ടം. ബാങ്ക് വായ്പ കൊള്ളകളിലൂടെ 61036 കോടി രൂപയാണ് നഷ്ടമായത്. വിജയ് മല്യയും ലളിത് മോദിയും നീരവ് മോദിയും, ചോക്സിയും ജതിൻ മേത്തയുമെല്ലാം കോടികൾ തട്ടിയെടുത്ത് കടന്നു.റഫാൽ വിമാന ഇടപാടിൽ 42,205 കോടി രൂപയാണ് അധികമായി ചെലവാക്കിയത്. അമിത് ഷായുടെ മകൻ ജയ് ഷായുടെയും മന്ത്രി പീയൂഷ് ഗോയലിന്റെയും തട്ടിപ്പുകളിൽ മോദിക്ക് ഇപ്പോഴും മൗനമാണെന്നും കോണ്ഗ്രസ് ആരോപിച്ചു.
ജോർജ് കള്ളിവയലിൽ