ന്യൂഡൽഹി: സ്വയംപുകഴ്ത്തലിൽ ഒന്നാം സ്ഥാനം നേടിയ പ്രധാനമന്ത്രി എണ്ണവില, കൃഷി, തൊഴിൽ സൃഷ്ടിക്കൽ, വിദേശനയം എന്നിവയിൽ സന്പൂർണ പരാജയമാണെന്ന് കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കേന്ദ്രസർക്കാരിന്റെ നാലാം വാർഷികത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാർക്കിട്ട് രാഹുൽ റിപ്പോർട്ട് കാർഡ് പുറത്തിറക്കിയത്.
നാലു വർഷത്തെ റിപ്പോർട്ട് കാർഡ് എന്ന തലക്കെട്ടോടെ ട്വിറ്ററിലാണ് മോദി സർക്കാരിനെതിരേ രാഹുൽ തുറന്നടിച്ചത്. കാർഷിക മേഖലയിലും വിദേശനയത്തിലും ഇന്ധനവില നിയന്ത്രിക്കുന്നതിലും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും സർക്കാർ പരാജയപ്പെട്ടു. മുദ്രാവാക്യങ്ങൾ സൃഷ്ടിക്കുന്നതിലും സ്വയംപുകഴ്ത്തലിലും മാത്രം മോദിക്ക് എ പ്ലസ് മാർക്ക് നൽകാനും രാഹുൽ മടിച്ചില്ല. യോഗയോടുള്ള മോദിയുടെ അഭിനിവേശത്തെ കളിയാക്കാനും രാഹുൽ മടിച്ചില്ല. യോഗയുടെ കാര്യത്തിൽ ബി ഗ്രേഡ് ആണ് മോദിക്ക് രാഹുൽ നൽകിയത്.ആശയവിനിമയത്തിൽ അതീവമിടുക്കനായ മോദി സങ്കീർണമായ പ്രശ്നങ്ങളിൽ വെള്ളം കുടിക്കുകയും പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്യുന്ന വിദ്യാർഥിയെ പോലെയാണെന്ന്് രാഹുൽ കുറ്റപ്പെടുത്തി. ഹ്രസ്വകാലത്തേക്ക് ശ്രദ്ധ പിടിച്ചുപറ്റുന്ന തന്ത്രങ്ങളാണ് മോദിയുടേതെന്നും കോണ്ഗ്രസ് പ്രസിഡന്റ് പരിഹസിച്ചു.
നാലു വർഷത്തെ റിപ്പോർട്ട് കാർഡ് എന്ന തലക്കെട്ടോടെ ട്വിറ്ററിലാണ് മോദി സർക്കാരിനെതിരേ രാഹുൽ തുറന്നടിച്ചത്. കാർഷിക മേഖലയിലും വിദേശനയത്തിലും ഇന്ധനവില നിയന്ത്രിക്കുന്നതിലും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും സർക്കാർ പരാജയപ്പെട്ടു. മുദ്രാവാക്യങ്ങൾ സൃഷ്ടിക്കുന്നതിലും സ്വയംപുകഴ്ത്തലിലും മാത്രം മോദിക്ക് എ പ്ലസ് മാർക്ക് നൽകാനും രാഹുൽ മടിച്ചില്ല. യോഗയോടുള്ള മോദിയുടെ അഭിനിവേശത്തെ കളിയാക്കാനും രാഹുൽ മടിച്ചില്ല. യോഗയുടെ കാര്യത്തിൽ ബി ഗ്രേഡ് ആണ് മോദിക്ക് രാഹുൽ നൽകിയത്.ആശയവിനിമയത്തിൽ അതീവമിടുക്കനായ മോദി സങ്കീർണമായ പ്രശ്നങ്ങളിൽ വെള്ളം കുടിക്കുകയും പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്യുന്ന വിദ്യാർഥിയെ പോലെയാണെന്ന്് രാഹുൽ കുറ്റപ്പെടുത്തി. ഹ്രസ്വകാലത്തേക്ക് ശ്രദ്ധ പിടിച്ചുപറ്റുന്ന തന്ത്രങ്ങളാണ് മോദിയുടേതെന്നും കോണ്ഗ്രസ് പ്രസിഡന്റ് പരിഹസിച്ചു.