മുംബൈ: മഹാരാഷ്ട്രയിലെ പാൽഘർ ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ ജയിക്കാൻ എന്തുംചെയ്യണമെന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ബിജെപി പ്രവർത്തകരോട് ആഹ്വാനം ചെയ്യുന്ന ശബ്ദരേഖ രാഷ്ട്രീയവിവാദം സൃഷ്ടിക്കുന്നു.
കഴിഞ്ഞദിവസം പാൽഘറിൽ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ ശിവസേനാ മേധാവി ഉദ്ധവ് താക്കറെയാണു ശബ്ദരേഖ പരസ്യമാക്കിയത്. ആരോപണം ബിജെപി നേതൃത്വം നിഷേധിച്ചു.
ശശിവസേനയും ബി ജെപിയും പാൽഘറിൽ ഏറ്റുമുട്ടുകയാണ്.ശബ്ദരേഖയിൽ, നമ്മുടെ നിലനിൽപ്പിനെ തടയുന്നവരെ ഒരു പാഠം പഠിപ്പിക്കണം, നമ്മൾ ഇപ്പോൾ ശാന്തമായി ഇരിക്കരുത് എന്നിങ്ങനെയാണ് ഫഡ്നാവിസ് ആഹ്വാനം ചെയ്യുന്നത്. “വലിയ ആക്രമണങ്ങൾ നടത്തി ബിജെപി എന്താണെന്നു കാണിച്ചുകൊടുക്കണം. പണം, ശിക്ഷ, ഭിന്നിപ്പിക്കൽ എന്നിങ്ങനെ സാമ ദാന ഭേദ ദണ്ഡങ്ങളെല്ലാം ഉപയോഗിക്കണം. ഒരാളുടെയും ഭീഷണി വച്ചുപൊറുപ്പിക്കരുത്. എല്ലാറ്റിനും എന്റെ പിന്തുണ. മുന്നിൽ വലിയ വെല്ലുവിളികളാണുള്ളത്. ചിലർ നമ്മുടെ നിലനിൽപ്പിനെ ചോദ്യംചെയ്യുന്നു. സുഹൃത്തുക്കളെപ്പോലെ പെരുമാറുകയാണെങ്കിലും പിന്നിൽനിന്നു കുത്തുകയാണ് അവർ”- ഫഡ്നാവിസിന്റെ പ്രസംഗത്തിൽ പറയുന്നു.
കഴിഞ്ഞദിവസം പാൽഘറിൽ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ ശിവസേനാ മേധാവി ഉദ്ധവ് താക്കറെയാണു ശബ്ദരേഖ പരസ്യമാക്കിയത്. ആരോപണം ബിജെപി നേതൃത്വം നിഷേധിച്ചു.
ശശിവസേനയും ബി ജെപിയും പാൽഘറിൽ ഏറ്റുമുട്ടുകയാണ്.ശബ്ദരേഖയിൽ, നമ്മുടെ നിലനിൽപ്പിനെ തടയുന്നവരെ ഒരു പാഠം പഠിപ്പിക്കണം, നമ്മൾ ഇപ്പോൾ ശാന്തമായി ഇരിക്കരുത് എന്നിങ്ങനെയാണ് ഫഡ്നാവിസ് ആഹ്വാനം ചെയ്യുന്നത്. “വലിയ ആക്രമണങ്ങൾ നടത്തി ബിജെപി എന്താണെന്നു കാണിച്ചുകൊടുക്കണം. പണം, ശിക്ഷ, ഭിന്നിപ്പിക്കൽ എന്നിങ്ങനെ സാമ ദാന ഭേദ ദണ്ഡങ്ങളെല്ലാം ഉപയോഗിക്കണം. ഒരാളുടെയും ഭീഷണി വച്ചുപൊറുപ്പിക്കരുത്. എല്ലാറ്റിനും എന്റെ പിന്തുണ. മുന്നിൽ വലിയ വെല്ലുവിളികളാണുള്ളത്. ചിലർ നമ്മുടെ നിലനിൽപ്പിനെ ചോദ്യംചെയ്യുന്നു. സുഹൃത്തുക്കളെപ്പോലെ പെരുമാറുകയാണെങ്കിലും പിന്നിൽനിന്നു കുത്തുകയാണ് അവർ”- ഫഡ്നാവിസിന്റെ പ്രസംഗത്തിൽ പറയുന്നു.