ന്യൂഡൽഹി: യുപിഎ സർക്കാരിന്റെ മൂന്ന് വർഷങ്ങളിലുണ്ടായിരുന്ന വില തന്നെയാണ് പെട്രോളിനും ഡീസലിനും ഇപ്പോഴുള്ളതെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ഈ വില മൂന്നു ദിവസമായപ്പോഴേക്കും നിങ്ങൾക്ക് മടുത്തോയെന്നും അദ്ദേഹം ചോദിച്ചു.
നരേന്ദ്ര മോദി സർക്കാർ നാലു വർഷം തികയ്ക്കുന്നതിന്റെ ഭാഗമായി നേട്ടങ്ങൾ വിശദീകരിക്കാൻ വിളിച്ച പത്രസമ്മേളനത്തിലാണ് അമിത് ഷാ ഈ ന്യായീകരണം നടത്തിയത്.
അതേസമയം, പെട്രോൾ- ഡീസൽ വില വർധന പരിഹരിക്കുന്നതിനുള്ള ദീർഘകാല പദ്ധതികളേക്കുറിച്ച് കേന്ദ്രസർക്കാർ ആലോചിക്കുകയാണെന്നും ഉടൻ പരിഹാരം പ്രഖ്യാപിക്കുമെന്നും അദ്ദേഹം വിശദമാക്കി.
2019 തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ചാൽ എൻഡിഎയെ തകർക്കാൻ കഴിയില്ലെന്നു ബോധ്യമുള്ള പാർട്ടികൾ ചേർന്ന് സഖ്യം രൂപീകരിക്കുകയാണ്. ഓരോ സംസ്ഥാനങ്ങളിലും ശക്തിയുള്ള പാർട്ടികളെ ഒന്നിപ്പിച്ചാണ് സഖ്യമുണ്ടാക്കുന്നത്. എന്നാൽ, അതിനെ ബിജെപി പേടിക്കുന്നില്ല. അവർ ഒന്നിച്ചു നിന്നാലും ബിജെപിയെ തോൽപിക്കാനാവില്ല. ഉത്തർപ്രദേശിൽ ബിഎസ്പിയും എസ്പിയും തമ്മിലുള്ള സഖ്യം 2019ൽ ബിജെപിക്കു വെല്ലുവിളിയാകും. എന്നിരുന്നാലും കഴിഞ്ഞ തവണ ലഭിച്ച വിജയം നിലനിർത്താനാകുമെന്നാണ് പാർട്ടിയുടെ വിശ്വാസം. അതേസമയം, അമേത്തിയിലും റായ്ബറേലിയിലും കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷം നുണയുടെ രാഷ്ട്രീയമാണ് പ്രചരിപ്പിക്കുന്നത്. ബിജെപിയുടെ ലക്ഷ്യം അഴിമതിയും ദാരിദ്ര്യവും ഇല്ലാതാക്കുകയെന്നതും. അഴിമതിരഹിത ഭരണമാണ് മോദി സർക്കാർ ഉറപ്പു നൽകുന്നത്. ജനാധിപത്യപരമായാണ് ഇതു നിർവഹിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
നരേന്ദ്ര മോദി സർക്കാർ നാലു വർഷം തികയ്ക്കുന്നതിന്റെ ഭാഗമായി നേട്ടങ്ങൾ വിശദീകരിക്കാൻ വിളിച്ച പത്രസമ്മേളനത്തിലാണ് അമിത് ഷാ ഈ ന്യായീകരണം നടത്തിയത്.
അതേസമയം, പെട്രോൾ- ഡീസൽ വില വർധന പരിഹരിക്കുന്നതിനുള്ള ദീർഘകാല പദ്ധതികളേക്കുറിച്ച് കേന്ദ്രസർക്കാർ ആലോചിക്കുകയാണെന്നും ഉടൻ പരിഹാരം പ്രഖ്യാപിക്കുമെന്നും അദ്ദേഹം വിശദമാക്കി.
2019 തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ചാൽ എൻഡിഎയെ തകർക്കാൻ കഴിയില്ലെന്നു ബോധ്യമുള്ള പാർട്ടികൾ ചേർന്ന് സഖ്യം രൂപീകരിക്കുകയാണ്. ഓരോ സംസ്ഥാനങ്ങളിലും ശക്തിയുള്ള പാർട്ടികളെ ഒന്നിപ്പിച്ചാണ് സഖ്യമുണ്ടാക്കുന്നത്. എന്നാൽ, അതിനെ ബിജെപി പേടിക്കുന്നില്ല. അവർ ഒന്നിച്ചു നിന്നാലും ബിജെപിയെ തോൽപിക്കാനാവില്ല. ഉത്തർപ്രദേശിൽ ബിഎസ്പിയും എസ്പിയും തമ്മിലുള്ള സഖ്യം 2019ൽ ബിജെപിക്കു വെല്ലുവിളിയാകും. എന്നിരുന്നാലും കഴിഞ്ഞ തവണ ലഭിച്ച വിജയം നിലനിർത്താനാകുമെന്നാണ് പാർട്ടിയുടെ വിശ്വാസം. അതേസമയം, അമേത്തിയിലും റായ്ബറേലിയിലും കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷം നുണയുടെ രാഷ്ട്രീയമാണ് പ്രചരിപ്പിക്കുന്നത്. ബിജെപിയുടെ ലക്ഷ്യം അഴിമതിയും ദാരിദ്ര്യവും ഇല്ലാതാക്കുകയെന്നതും. അഴിമതിരഹിത ഭരണമാണ് മോദി സർക്കാർ ഉറപ്പു നൽകുന്നത്. ജനാധിപത്യപരമായാണ് ഇതു നിർവഹിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.