താനെ: യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കന്പനിക്കുവേണ്ടി തവളരക്തം ആവശ്യമുണ്ടെന്നും ഇതിനായി പണം നിക്ഷേപിച്ച് കോടികൾ സ്വന്തമാക്കാമെന്നു വാഗ്ദാനം ചെയ്ത് പണം തട്ടിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു.
അബ്ദുൾ കബീർ ഇബ്രാഹിം കുച്ചി(40)യെയാണ് നവി മുംബൈയ്ക്കു സമീപം പൻവേലിൽനിന്നു ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. നിനാദ് ടെൽഗോട്ടിന്റെ പരാതിയിലാണ് അറസ്റ്റ്. യുകെയിലെ ഒരു മരുന്നുകന്പനിക്കുവേണ്ടി തവളകളുടെ നീലരക്തം ആവശ്യമുണ്ടെന്നും ബിസിനസ് പങ്കാളിയാക്കാമെന്നും കുച്ചി ഇ- മെയിലിലൂടെ നിനാദിനു വാഗ്ദാനം നല്കിയിരുന്നു. താത്പര്യം അറിയിച്ച് ടെൽഗോട്ട്, കുച്ചി പറഞ്ഞ അക്കൗണ്ട് നന്പരിൽ 3.66 ലക്ഷം രൂപ നിക്ഷേപിച്ചു. എന്നാൽ, പിന്നീട് ഇ- മെയിലുകളിൽ കുച്ചി മറുപടി അയയ്ക്കാതെ വന്നതോടെ ടെൽഗോട്ടിന് തട്ടിപ്പ് ബോധ്യപ്പെടുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.
അബ്ദുൾ കബീർ ഇബ്രാഹിം കുച്ചി(40)യെയാണ് നവി മുംബൈയ്ക്കു സമീപം പൻവേലിൽനിന്നു ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. നിനാദ് ടെൽഗോട്ടിന്റെ പരാതിയിലാണ് അറസ്റ്റ്. യുകെയിലെ ഒരു മരുന്നുകന്പനിക്കുവേണ്ടി തവളകളുടെ നീലരക്തം ആവശ്യമുണ്ടെന്നും ബിസിനസ് പങ്കാളിയാക്കാമെന്നും കുച്ചി ഇ- മെയിലിലൂടെ നിനാദിനു വാഗ്ദാനം നല്കിയിരുന്നു. താത്പര്യം അറിയിച്ച് ടെൽഗോട്ട്, കുച്ചി പറഞ്ഞ അക്കൗണ്ട് നന്പരിൽ 3.66 ലക്ഷം രൂപ നിക്ഷേപിച്ചു. എന്നാൽ, പിന്നീട് ഇ- മെയിലുകളിൽ കുച്ചി മറുപടി അയയ്ക്കാതെ വന്നതോടെ ടെൽഗോട്ടിന് തട്ടിപ്പ് ബോധ്യപ്പെടുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.