ഇസ്ലാമാബാദ്: മുൻ റോ മേധാവി എ.എസ്. ദുലാത്തുമായി ചേർന്ന് പുസ്തകമെഴുതിയ മുൻ ഐഎസ്ഐ മേധാവി അസാദ് ദുറാനിയോട് വിശദീകരണം തേടി പാക് പട്ടാളം സമൻസ് അയച്ചു. പട്ടാളത്തിന്റെ പെരുമാറ്റച്ചട്ടം ദുറാനി ലംഘിച്ചുവെന്നാണ് ആരോപണം. 28ന് ജനറൽ ഹെഡ്ക്വാർട്ടേഴ്സിൽ ഹാജരായി വിശദീരണം നല്കണം.
റിട്ട. ലഫ് ജനറലായ ദുറാനി 1990 ഓഗസ്റ്റ് മുതൽ 92 മാർച്ച് വരെ പാക് ചാരസംഘടനയായ ഐഎസ്ഐയുടെ മേധാവിയായിരുന്നു. ഇന്ത്യയുടെ വിദേശ ചാരസംഘടനയായ റോയുടെ മുൻ മേധാവി ദുലാത്തുമായി ചേർന്ന് എഴുതിയ ‘ദ സ്പൈ ക്രോണിക്കിൾസ്- റോ, ഐഎസ്ഐ ആൻഡ് ദ ഇലൂഷൻ ഓഫ് പീസ്’ എന്ന പുസ്തകം ബുധനാഴ്ചയാണ് പുറത്തിറങ്ങിയത്.
ബിൻ ലാദൻ കൊല്ലപ്പെട്ട യുഎസ് കമാൻഡോ ഓപ്പറേഷനെക്കുറിച്ച് അന്നത്തെ പ്രസിഡന്റ് യൂസഫ് റാസ ഗീലാനിക്ക് അറിവുണ്ടായിരുന്നുവെന്ന് പുസ്തകത്തിൽ പറയുന്നു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഇന്ത്യൻ ചാരൻ കുൽഭൂഷൺ ജാദവിന്റെ കേസ് പാക്കിസ്ഥാൻ ശരിയായ രീതിയിൽ കൈകാര്യം ചെയ്തില്ലെന്നും ആരോപിക്കുന്നു.
പുസ്തകത്തിലെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ദേശീയസുരക്ഷാ കമ്മിറ്റി ഉടൻ യോഗം ചേരണമെന്ന് മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ് ആവശ്യപ്പെട്ടിരുന്നു.
റിട്ട. ലഫ് ജനറലായ ദുറാനി 1990 ഓഗസ്റ്റ് മുതൽ 92 മാർച്ച് വരെ പാക് ചാരസംഘടനയായ ഐഎസ്ഐയുടെ മേധാവിയായിരുന്നു. ഇന്ത്യയുടെ വിദേശ ചാരസംഘടനയായ റോയുടെ മുൻ മേധാവി ദുലാത്തുമായി ചേർന്ന് എഴുതിയ ‘ദ സ്പൈ ക്രോണിക്കിൾസ്- റോ, ഐഎസ്ഐ ആൻഡ് ദ ഇലൂഷൻ ഓഫ് പീസ്’ എന്ന പുസ്തകം ബുധനാഴ്ചയാണ് പുറത്തിറങ്ങിയത്.
ബിൻ ലാദൻ കൊല്ലപ്പെട്ട യുഎസ് കമാൻഡോ ഓപ്പറേഷനെക്കുറിച്ച് അന്നത്തെ പ്രസിഡന്റ് യൂസഫ് റാസ ഗീലാനിക്ക് അറിവുണ്ടായിരുന്നുവെന്ന് പുസ്തകത്തിൽ പറയുന്നു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഇന്ത്യൻ ചാരൻ കുൽഭൂഷൺ ജാദവിന്റെ കേസ് പാക്കിസ്ഥാൻ ശരിയായ രീതിയിൽ കൈകാര്യം ചെയ്തില്ലെന്നും ആരോപിക്കുന്നു.
പുസ്തകത്തിലെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ദേശീയസുരക്ഷാ കമ്മിറ്റി ഉടൻ യോഗം ചേരണമെന്ന് മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ് ആവശ്യപ്പെട്ടിരുന്നു.