ദുബായ്: പിച്ച് നിർമാണത്തിൽ ആതിഥേയർക്കനുകൂലമായ രീതിയിൽ തിരിമറി നടക്കുന്നതായുള്ള ആരോപണത്തെത്തുടർന്ന് ഐസിസി അന്വേഷണം ആരംഭിച്ചു. ശ്രീലങ്കയിൽനടന്ന മത്സരങ്ങളിലാണ് പിച്ചിൽ കൃത്രിമം കാണിച്ചതായുള്ള ആരോപണം ഉയർന്നിരിക്കുന്നത്. ഇന്ത്യയും ഓസ്ട്രേലിയയും ഇംഗ്ലണ്ടും ലങ്കയിൽ പര്യടനം നടത്തിയപ്പോഴത്തെ പിച്ച് നിർമാണമാണ് ഐസിസി അന്വേഷിക്കുന്നത്.
അൽജസീറ പുറത്തിറക്കിയ ഡോക്യുമെന്ററിയെത്തുടർന്നാണ് ഐസിസി നടപടി. 2016ൽ ഓസ്ട്രേലിയ ഗാലെയിൽ കളിച്ച മത്സരത്തിലെ പിച്ചിനെതിരേ ഓസീസ് മാധ്യമങ്ങൾ രംഗത്തുവന്നു. അന്ന് മൂന്ന് ദിവസത്തിനുള്ളിൽ മത്സരം അവസാനിക്കുകയും ഓസ്ട്രേലിയ 299 റണ്‍സിനു തോൽക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഗാലെയിൽ ഇന്ത്യയും ഇംഗ്ലണ്ടും കളിച്ചപ്പോഴും പിച്ചിൽ കൃത്രിമം നടന്നതായും ഓസീസ് മാധ്യമങ്ങൾ ആരോപിച്ചിട്ടുണ്ട്.
പിച്ച് അട്ടിമറി: ഐസിസി അന്വേഷണം ആരംഭിച്ചു
12:09 AM May 27, 2018 | Deepika.com