ന്യൂഡൽഹി: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ മിസോറം ഗവർണറായി നിയമിച്ചു. ഒഡീഷ ഗവർണറായി ഹരിയാനയിലെ മുൻ ബിജെപി പ്രസിഡന്റ് പ്രഫ. ഗണേശ് ലാലും നിയമിതനായി. രാഷ്ട്രപതി രാം നാഥ് കോവിന്ദ് നിയമന ഉത്തരവുകൾ ഇന്നലെ പുറപ്പെടുവിച്ചു.
അടുത്ത തിങ്കളാഴ്ച കാലാവധി പൂർത്തിയാക്കുന്ന റിട്ടയേഡ് ലഫ്. ജനറൽ നിർഭയ് ശർമയുടെ പിൻഗാമിയാകും കുമ്മനം. 2015 ലാണു കുമ്മനം ബിജെപിയുടെ സംസ്ഥാന പ്രസിഡന്റാകുന്നത്.
ഭാരതീയ വിദ്യാഭവനിൽനിന്നു ജേർണലിസം പഠിച്ചശേഷം 1970 കളിൽ ദീപിക പത്രാധിപസമിതിയംഗമായി കുറേക്കാലം പ്രവർത്തിച്ച കുമ്മനം പിന്നീടു കേന്ദ്ര ഗവൺമെന്റ് സ്ഥാപനമായ എഫ്സിഐയിൽ ജോലി നോക്കി. ആ ജോലി രാജിവച്ച് രാഷ്ട്രീയ സ്വയം സേവക് സംഘി (ആർഎസ്എസ്) ൽ മുഴുസമയ പ്രവർത്തകനായി.
നാഗാലാൻഡിൽനിന്നുള്ള എസ്.സി.ജാമിർ വിരമിച്ച ഒഴിവിലാണു പ്രഫ. ഗണേശ് ലാൽ ഒഡീഷ ഗവർണറാകുന്നത്. ഗവര്‍ണര്‍ സ്ഥാനം ലഭിച്ചതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന് ചെങ്ങന്നൂരിൽ പറഞ്ഞു. താന്‍ ഇതൊന്നും ആഗ്രഹിച്ചിരുന്നില്ലെന്നും ഇത്തരത്തില്‍ ഒന്നും ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രപതി ഭവനില്‍ നിന്നുള്ള അറിയിപ്പ് ഇതുവരെയും ലഭിച്ചിട്ടില്ലെന്നും കുമ്മനം പറഞ്ഞു.
അടുത്ത തിങ്കളാഴ്ച കാലാവധി പൂർത്തിയാക്കുന്ന റിട്ടയേഡ് ലഫ്. ജനറൽ നിർഭയ് ശർമയുടെ പിൻഗാമിയാകും കുമ്മനം. 2015 ലാണു കുമ്മനം ബിജെപിയുടെ സംസ്ഥാന പ്രസിഡന്റാകുന്നത്.
ഭാരതീയ വിദ്യാഭവനിൽനിന്നു ജേർണലിസം പഠിച്ചശേഷം 1970 കളിൽ ദീപിക പത്രാധിപസമിതിയംഗമായി കുറേക്കാലം പ്രവർത്തിച്ച കുമ്മനം പിന്നീടു കേന്ദ്ര ഗവൺമെന്റ് സ്ഥാപനമായ എഫ്സിഐയിൽ ജോലി നോക്കി. ആ ജോലി രാജിവച്ച് രാഷ്ട്രീയ സ്വയം സേവക് സംഘി (ആർഎസ്എസ്) ൽ മുഴുസമയ പ്രവർത്തകനായി.
നാഗാലാൻഡിൽനിന്നുള്ള എസ്.സി.ജാമിർ വിരമിച്ച ഒഴിവിലാണു പ്രഫ. ഗണേശ് ലാൽ ഒഡീഷ ഗവർണറാകുന്നത്. ഗവര്‍ണര്‍ സ്ഥാനം ലഭിച്ചതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന് ചെങ്ങന്നൂരിൽ പറഞ്ഞു. താന്‍ ഇതൊന്നും ആഗ്രഹിച്ചിരുന്നില്ലെന്നും ഇത്തരത്തില്‍ ഒന്നും ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രപതി ഭവനില്‍ നിന്നുള്ള അറിയിപ്പ് ഇതുവരെയും ലഭിച്ചിട്ടില്ലെന്നും കുമ്മനം പറഞ്ഞു.