ബംഗളൂരു: കർണാടകത്തിൽ എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള, സെക്കുലർ ജനതാദൾ-കോൺഗ്രസ് സഖ്യസർക്കാർ നിയമസഭയിൽ വിശ്വാസവോട്ട് നേടി. മൂന്നുദിവസം പ്രായമുള്ള സർക്കാരിന്റെ വിശ്വാസവോട്ടെടുപ്പുവേളയിൽ ബിജെപി അംഗങ്ങൾ ഇറങ്ങിപ്പോയി.
സർക്കാരിൽ വിശ്വാസം തേടുന്നുവെന്ന പ്രമേയം ശബ്ദവോട്ടോടെയാണു നിയമസഭ പാസാക്കിയത്. അവസരവാദ കൂട്ടുകെട്ടിലൂടെ രൂപംകൊണ്ട സർക്കാാരാണിതെന്ന് ഇറങ്ങിപ്പോക്കിനു മുന്പു നടത്തിയ പ്രസംഗത്തിൽ പ്രതിപക്ഷനേതാവ് യെദിയൂരപ്പ കുറ്റപ്പെടുത്തി.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പരിഗണനയ്ക്കെടുത്തു മുന്നോട്ടുപോകുമെന്നായിരുന്നു മുഖ്യമന്ത്രി കുമാരസ്വാമിയുടെ വാഗ്ദാനം. പ്രതിപക്ഷനിർദേശങ്ങളും പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിൽ വിശ്വാസം തേടുന്നുവെന്ന പ്രമേയം ശബ്ദവോട്ടോടെയാണു നിയമസഭ പാസാക്കിയത്. അവസരവാദ കൂട്ടുകെട്ടിലൂടെ രൂപംകൊണ്ട സർക്കാാരാണിതെന്ന് ഇറങ്ങിപ്പോക്കിനു മുന്പു നടത്തിയ പ്രസംഗത്തിൽ പ്രതിപക്ഷനേതാവ് യെദിയൂരപ്പ കുറ്റപ്പെടുത്തി.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പരിഗണനയ്ക്കെടുത്തു മുന്നോട്ടുപോകുമെന്നായിരുന്നു മുഖ്യമന്ത്രി കുമാരസ്വാമിയുടെ വാഗ്ദാനം. പ്രതിപക്ഷനിർദേശങ്ങളും പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.