ചെന്നൈ: 13 പേർ കൊല്ലപ്പെട്ട തൂത്തുക്കുടി പോലീസ് വെടിവയ് പിൽ പ്രതിഷേധിച്ച് തമിഴ്നാട്ടിൽ പ്രതിപക്ഷകക്ഷികളുടെ ആഭിമുഖ്യത്തിൽ നടന്ന ബന്ദിനു സമ്മിശ്ര പ്രതികരണം. തെക്കൻ തമിഴ്നാട്ടിൽ ബന്ദ് പൂർണമായിരുന്നു. അതേസമയം, വടക്കൻ ഭാഗങ്ങളിൽ ബന്ദ് ഭാഗികമായിരുന്നു. ഡിഎംകെ, കോൺഗ്രസ്, മുസ്ലിം ലീഗ്, സിപിഎം, സിപിഐ തുടങ്ങിയ കക്ഷികളായിരുന്നു ബന്ദിന് ആഹ്വാനം ചെയ്തത്.
കന്യാകുമാരി, തിരുനെൽവേലി, തൂത്തൂക്കുടി, കോയന്പത്തൂർ, തിരുപ്പൂർ, തിരുവാരൂർ ജില്ലകളിലും പുതുച്ചേരിയിലും ബന്ദ് പൂർണമായിരുന്നു. കടകന്പോളങ്ങൾ അടഞ്ഞുകിടന്നു.
ഡിഎംകെ വർക്കിംഗ് പ്രസിഡന്റ് എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ ധർണയും റോഡ് ഉപരോധവും നടത്തി.
കന്യാകുമാരി, തിരുനെൽവേലി, തൂത്തൂക്കുടി, കോയന്പത്തൂർ, തിരുപ്പൂർ, തിരുവാരൂർ ജില്ലകളിലും പുതുച്ചേരിയിലും ബന്ദ് പൂർണമായിരുന്നു. കടകന്പോളങ്ങൾ അടഞ്ഞുകിടന്നു.
ഡിഎംകെ വർക്കിംഗ് പ്രസിഡന്റ് എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ ധർണയും റോഡ് ഉപരോധവും നടത്തി.