ബംഗളൂരു: കർണാടകയിൽ 53,000 കോടി രൂപയുടെ കാർഷികകടം ഉടൻ എഴുതിത്തള്ളിയില്ലെങ്കിൽ തിങ്കളാഴ്ച സംസ്ഥാനത്ത് ബിജെപി ബന്ദ് ആചരിക്കുമെന്നു നിയമസഭ പ്രതിപക്ഷ നേതാവ് ബി.എസ്. യെദിയൂരപ്പയുടെ ഭീഷണി. സംസ്ഥാനത്ത് അവിശുദ്ധ സഖ്യമാണ് അധികാരത്തിലെത്തിയിരിക്കുന്നതെന്നു യെദിയൂരപ്പ കുറ്റപ്പെടുത്തി.
എച്ച്.ഡി. കുമാരിസ്വാമിക്കും പിതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡയ്ക്കും എതിരേയാണു യെദിയൂരപ്പ രൂക്ഷ ആക്രമണം നടത്തിയത്. അച്ഛനും മകനും ചേർന്ന് കോൺഗ്രസിനെ ഇല്ലാതാക്കും. 121 സീറ്റുകളിൽ ജെഡിഎസ് സ്ഥാനാർഥികൾക്കു കെട്ടിവച്ച പണം നഷ്ടമായി. 16 ജില്ലകളിൽ മുഖ്യമന്ത്രിയുടെ പാർട്ടിക്ക് എംഎൽഎമാരില്ല. കോൺഗ്രസ്-ജെഡിഎസ് സഖ്യം കർണാടകയെ നശിപ്പിക്കും-യെദിയൂരപ്പ കൂട്ടിച്ചേർത്തു.
എച്ച്.ഡി. കുമാരിസ്വാമിക്കും പിതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡയ്ക്കും എതിരേയാണു യെദിയൂരപ്പ രൂക്ഷ ആക്രമണം നടത്തിയത്. അച്ഛനും മകനും ചേർന്ന് കോൺഗ്രസിനെ ഇല്ലാതാക്കും. 121 സീറ്റുകളിൽ ജെഡിഎസ് സ്ഥാനാർഥികൾക്കു കെട്ടിവച്ച പണം നഷ്ടമായി. 16 ജില്ലകളിൽ മുഖ്യമന്ത്രിയുടെ പാർട്ടിക്ക് എംഎൽഎമാരില്ല. കോൺഗ്രസ്-ജെഡിഎസ് സഖ്യം കർണാടകയെ നശിപ്പിക്കും-യെദിയൂരപ്പ കൂട്ടിച്ചേർത്തു.