വാഷിംഗ്ടൺ് ഡിസി: ഉത്തരകൊറിയൻ നേതൃത്വവുമായി തന്റെ ഭരണകൂടം സന്പർക്കം പുലർത്തുന്നുണ്ടെന്നും ജൂൺ 12നുതന്നെ ഉച്ചകോടി നടത്താനുള്ള സാധ്യത തീർത്തും തള്ളുന്നില്ലെന്നും യുഎസ് പ്രസിഡന്റ് ട്രംപ്. ജൂൺ 12ലെ സിംഗപ്പൂർ ഉച്ചകോടിയിൽ നിന്നു പിന്മാറുകയാണെന്നു പ്രഖ്യാപിച്ച് 24 മണിക്കൂറിനകമാണു ട്രംപ് വീണ്ടും നയതന്ത്ര വാതിൽ തുറന്നിട്ടത്. ഉച്ചകോടിയിൽനിന്നു പിന്മാറുകയാണെന്ന യുഎസിന്റെ പ്രഖ്യാപനത്തോട് നയതന്ത്രമര്യാദ പുലർത്തി
പ്യോംഗ്യാംഗ് നടത്തിയ പ്രതികരണം സ്വാഗതാർഹമാണെന്നു ട്രംപ് പറഞ്ഞു.
യുഎസുമായി ഏതു സമയത്തും ഏതു രീതിയിലും ചർച്ചയ്ക്കു തയാറാണെന്നായിരുന്നു ഉത്തരകൊറിയൻ ഉപ വിദേശമന്ത്രി കിം ക്വേയുഹ്വാന്റെ പ്രസ്താവന. ഇതിനുമുന്പൊക്കെ മൂർച്ചയേറിയ ഭാഷയിൽ പ്രതികരിച്ചിരുന്ന പ്യോംഗ്യാംഗിന്റെ ഇപ്പോഴത്തെ സമീപനം നിരീക്ഷകരെ അദ്ഭുതപ്പെടുത്തി.
"അവർക്ക് ചർച്ച നടത്താൻ ആഗ്രഹമുണ്ട്. നമുക്കും. എന്തു സംഭവിക്കുമെന്നു കാത്തിരുന്നു കാണാം'- മേരിലാൻഡിൽ നാവികസേനയുടെ ചടങ്ങിൽ പങ്കെടുക്കുന്നതിനു തിരിക്കും മുന്പ് ട്രംപ് റിപ്പോർട്ടർമാരോടു പറഞ്ഞു. ഉത്തരകൊറിയൻ നേതൃത്വവുമായി സന്പർക്കം പുലർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. റദ്ദാക്കിയ ജൂൺ 12ലെ സിംഗപ്പൂർ ഉച്ചകോടിയെക്കുറിച്ചുള്ള ചോദ്യത്തിന് അന്നേദിവസം തന്നെ ഉച്ചകോടി നടന്നുകൂടായ്കയില്ലെന്നായിരുന്നു മറുപടി. ഉത്തരകൊറിയ രാഷ്ട്രീയക്കളി നടത്തുകയാണോ എന്ന ചോദ്യത്തിന് താനും കളിക്കുകയാണെന്നു ട്രംപ് പറഞ്ഞു. എല്ലാവരും ഇത്തരം കളികൾ നടത്താറുണ്ട്. മറ്റാരേക്കാളും നന്നായി മാധ്യമ പ്രവർത്തകർക്ക് ഇതറിയാമല്ലോ എന്നും ട്രംപ് പറഞ്ഞു.
പ്യോംഗ്യാംഗിന്റെ ശത്രുതാ മനോഭാവമാണ് ഉച്ചകോടി റദ്ദാക്കാൻ കാരണമെന്നു വ്യാഴാഴ്ച കിം ജോംഗ് ഉന്നിനയച്ച കത്തിൽ ട്രംപ് വ്യക്തമാക്കിയിരുന്നു. വാഗ്ദാനങ്ങളിൽനിന്നു പ്യോംഗ്യാംഗ് പിന്നോട്ടു പോയതാണ് ഉച്ചകോടി റദ്ദാക്കുന്നതിലേക്കു നയിച്ചതെന്ന് ഇന്നലെ യുഎസ് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. ഉച്ചകോടിക്കുള്ള ഒരുക്കത്തിനായി യുഎസ് ഉദ്യോഗസ്ഥർ സിംഗപ്പൂരിലെത്തിയിരുന്നു. എന്നാൽ ഉത്തരകൊറിയക്കാർ വന്നില്ല. റദ്ദാക്കൽ തീരുമാനം പെട്ടെന്നായിരുന്നുവെന്നും കോൺഗ്രസ് നേതാക്കൾക്കോ വിദേശത്തെ സഖ്യകക്ഷികൾക്കോ മുന്നറിയിപ്പു നൽകാൻ പോലും സാധിച്ചില്ലെന്നും എൻബിസി റിപ്പോർട്ട് ചെയ്തു. ആണവ പരീക്ഷണ സൈറ്റ് ഉത്തരകൊറിയ തകർക്കുന്നതു റിപ്പോർട്ട് ചെയ്യാൻ പോയ അമേരിക്കൻ പത്രലേഖകർ അവിടെനിന്നു മടങ്ങുന്നതിനു മുന്പായിരുന്നു പ്രഖ്യാപനം.
ഇതിനിടെ ചൈനയുടെ ഇടപെടൽ മൂലമാണ് ഉത്തരകൊറിയ നേരത്തെയുള്ള അനുരഞ്ജന മനോഭാവം മാറ്റി നിലപാടു കടുപ്പിച്ചതെന്നും സൂചനയുണ്ട്. ഉച്ചകോടി റദ്ദാക്കിക്കൊണ്ടു ട്രംപ് നടത്തിയ പ്രഖ്യാപനംമൂലം ഏറെ വിഷമിച്ചത് ദക്ഷിണകൊറിയയാണ്. ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂണിന്റെ ഇടപെടലാണു പ്യോംഗ്യാംഗിനെ നയതന്ത്രത്തിനു പ്രേരിപ്പിച്ചത്. ഉച്ചകോടി റദ്ദാക്കിയെന്ന ട്രംപിന്റെ പ്രഖ്യാപനം സിയൂളിന് ഇരുട്ടടിയായി.
പ്യോംഗ്യാംഗ് നടത്തിയ പ്രതികരണം സ്വാഗതാർഹമാണെന്നു ട്രംപ് പറഞ്ഞു.
യുഎസുമായി ഏതു സമയത്തും ഏതു രീതിയിലും ചർച്ചയ്ക്കു തയാറാണെന്നായിരുന്നു ഉത്തരകൊറിയൻ ഉപ വിദേശമന്ത്രി കിം ക്വേയുഹ്വാന്റെ പ്രസ്താവന. ഇതിനുമുന്പൊക്കെ മൂർച്ചയേറിയ ഭാഷയിൽ പ്രതികരിച്ചിരുന്ന പ്യോംഗ്യാംഗിന്റെ ഇപ്പോഴത്തെ സമീപനം നിരീക്ഷകരെ അദ്ഭുതപ്പെടുത്തി.
"അവർക്ക് ചർച്ച നടത്താൻ ആഗ്രഹമുണ്ട്. നമുക്കും. എന്തു സംഭവിക്കുമെന്നു കാത്തിരുന്നു കാണാം'- മേരിലാൻഡിൽ നാവികസേനയുടെ ചടങ്ങിൽ പങ്കെടുക്കുന്നതിനു തിരിക്കും മുന്പ് ട്രംപ് റിപ്പോർട്ടർമാരോടു പറഞ്ഞു. ഉത്തരകൊറിയൻ നേതൃത്വവുമായി സന്പർക്കം പുലർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. റദ്ദാക്കിയ ജൂൺ 12ലെ സിംഗപ്പൂർ ഉച്ചകോടിയെക്കുറിച്ചുള്ള ചോദ്യത്തിന് അന്നേദിവസം തന്നെ ഉച്ചകോടി നടന്നുകൂടായ്കയില്ലെന്നായിരുന്നു മറുപടി. ഉത്തരകൊറിയ രാഷ്ട്രീയക്കളി നടത്തുകയാണോ എന്ന ചോദ്യത്തിന് താനും കളിക്കുകയാണെന്നു ട്രംപ് പറഞ്ഞു. എല്ലാവരും ഇത്തരം കളികൾ നടത്താറുണ്ട്. മറ്റാരേക്കാളും നന്നായി മാധ്യമ പ്രവർത്തകർക്ക് ഇതറിയാമല്ലോ എന്നും ട്രംപ് പറഞ്ഞു.
പ്യോംഗ്യാംഗിന്റെ ശത്രുതാ മനോഭാവമാണ് ഉച്ചകോടി റദ്ദാക്കാൻ കാരണമെന്നു വ്യാഴാഴ്ച കിം ജോംഗ് ഉന്നിനയച്ച കത്തിൽ ട്രംപ് വ്യക്തമാക്കിയിരുന്നു. വാഗ്ദാനങ്ങളിൽനിന്നു പ്യോംഗ്യാംഗ് പിന്നോട്ടു പോയതാണ് ഉച്ചകോടി റദ്ദാക്കുന്നതിലേക്കു നയിച്ചതെന്ന് ഇന്നലെ യുഎസ് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. ഉച്ചകോടിക്കുള്ള ഒരുക്കത്തിനായി യുഎസ് ഉദ്യോഗസ്ഥർ സിംഗപ്പൂരിലെത്തിയിരുന്നു. എന്നാൽ ഉത്തരകൊറിയക്കാർ വന്നില്ല. റദ്ദാക്കൽ തീരുമാനം പെട്ടെന്നായിരുന്നുവെന്നും കോൺഗ്രസ് നേതാക്കൾക്കോ വിദേശത്തെ സഖ്യകക്ഷികൾക്കോ മുന്നറിയിപ്പു നൽകാൻ പോലും സാധിച്ചില്ലെന്നും എൻബിസി റിപ്പോർട്ട് ചെയ്തു. ആണവ പരീക്ഷണ സൈറ്റ് ഉത്തരകൊറിയ തകർക്കുന്നതു റിപ്പോർട്ട് ചെയ്യാൻ പോയ അമേരിക്കൻ പത്രലേഖകർ അവിടെനിന്നു മടങ്ങുന്നതിനു മുന്പായിരുന്നു പ്രഖ്യാപനം.
ഇതിനിടെ ചൈനയുടെ ഇടപെടൽ മൂലമാണ് ഉത്തരകൊറിയ നേരത്തെയുള്ള അനുരഞ്ജന മനോഭാവം മാറ്റി നിലപാടു കടുപ്പിച്ചതെന്നും സൂചനയുണ്ട്. ഉച്ചകോടി റദ്ദാക്കിക്കൊണ്ടു ട്രംപ് നടത്തിയ പ്രഖ്യാപനംമൂലം ഏറെ വിഷമിച്ചത് ദക്ഷിണകൊറിയയാണ്. ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂണിന്റെ ഇടപെടലാണു പ്യോംഗ്യാംഗിനെ നയതന്ത്രത്തിനു പ്രേരിപ്പിച്ചത്. ഉച്ചകോടി റദ്ദാക്കിയെന്ന ട്രംപിന്റെ പ്രഖ്യാപനം സിയൂളിന് ഇരുട്ടടിയായി.