മസ്കറ്റ്: അറബിക്കടലില്‍ രൂപം കൊണ്ട മെകുനു ചുഴലിക്കാറ്റ് ഒമാനിലെ സലാലയില്‍ കരയോ
ടടുത്തു. ചുഴലിക്കാറ്റ് ഭീഷണിയുള്ള യെമൻ-ഒമാൻ അതിർത്തിയിൽ വ്യാഴാഴ്ച തന്നെ ആളുകളെ ഒഴിപ്പിച്ചിരുന്നു. യെമനിലെ സൊക്കോത്ര ദ്വീപില്‍ വീശിയടിച്ച കാറ്റില്‍ 40 പേരെ കാണാതായി. മഴയിലും വെള്ളപ്പൊക്കത്തിലും കനത്ത നാശനഷ്ടങ്ങളുണ്ടായി.
കാറ്റഗറി ഒന്ന് വിഭാഗത്തില്‍ പെടുന്ന ചുഴലിക്കാറ്റ് നാശംവിതച്ച ദ്വീപ് യെമനിൽനിന്നു 350 കിലോമീറ്റര്‍ അകലെ അറബിക്കടലിലാണ് സ്ഥിതി ചെയ്യുന്നത്. ഒമാന്റെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍നിന്നു വെള്ളിയാഴ്ച രാത്രി പുറപ്പെടുവിച്ച അഞ്ചാം നമ്പര്‍ മുന്നറിയിപ്പ് പ്രകാരം വൈകുന്നേരം നാലിനും രാത്രി 12നുമിടയില്‍ മെകുനു കരയിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. ചുഴലിക്കാറ്റിനു മുന്നോടിയായി എത്തിയ ശക്തമായ കാറ്റും കനത്ത മഴയും സലാല നിവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
ദോഫാര്‍, അല്‍വുസ്ത മേഖലകളില്‍ തിരമാലകള്‍ എട്ടു മുതല്‍ 12 മീറ്റര്‍ വരെയും, അല്‍ ഷര്‍ഖിയ മേഖലയില്‍ തിരമാലകള്‍ മൂന്നുമുതല്‍ നാലുമീറ്റര്‍ വരെയും ഉയരുമെന്നാണ് മുന്നറിയിപ്പ്. ഹാഫ, ദാരിസ്, അല്‍വാദി, സാദ, ഹംദാന്‍ തുടങ്ങിയ സ്ഥലങ്ങളിലും ഉള്‍പ്രദേശങ്ങളിലെ റോഡുകളിലും വെള്ളം കയറി. റൗണ്ട് എബൗട്ടുകളിലുള്പ്പെടെ വെള്ളം കയറിയതിനാൽ ഗതാഗതം പൂര്‍ണമായി തടസപ്പെട്ടിരിക്കുകയാണ്. ശക്തമായ കാറ്റും, മഴയും നിലനില്‍ക്കുന്നതിനാല്‍ ആളുകള്‍ താമസ സ്ഥലങ്ങളില്‍ തന്നെ കഴിയുകയാണ്. രക്ഷാപ്രവര്‍ത്തകര്‍ ഏതു സാഹചര്യത്തെയും നേരിടാന്‍ തയാറായി നില്ക്കുന്നു.
വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ അടച്ചിട്ടിരുന്ന സലാല അന്താരാഷ്ട്ര വിമാനത്താവളം 24 മണിക്കൂര്‍കൂടി അടച്ചിടാൻ വ്യോമയാന അഥോറിറ്റി അധികൃതര്‍ തീരുമാനിച്ചു.ഇതിനിടെ, മുംബയിൽനിന്ന് ഇന്ത്യന്‍ നാവികസേനയുടെ രണ്ടു കപ്പലുകള്‍ സലാലയിലേക്കു പുറപ്പെട്ടതായി ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം സ്ഥിരീകരിച്ചു. നാവികസേനയുടെ കപ്പലുകളായ ഐഎൻഎസ് ദീപക്കും കൊച്ചിയുമാണ് ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തകരുമായി സലാലയിലേക്കു തിരിച്ചത്. റോയല്‍ നേവിയെ ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ അറിയിച്ചതായി എംബസി വൃത്തങ്ങള്‍ പറഞ്ഞു.
പബ്ലിക് അഥോറിറ്റി ഓഫ് സിവില്‍ ഡിഫന്‍സും ഗതാഗത മന്ത്രാലയവും സംയുക്തമായി സലാലയിലെ എല്ലാ റോഡുകളും അടച്ചു. സലാല അക്ഷരാര്‍ഥത്തില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്.
സലാല ഉൾപ്പെടുന്ന ദോഫാർ ഗവർണറേറ്റിൽ 75,000 ഇന്ത്യക്കാരുണ്ട്.
സേവ്യർ കാവാലം
ടടുത്തു. ചുഴലിക്കാറ്റ് ഭീഷണിയുള്ള യെമൻ-ഒമാൻ അതിർത്തിയിൽ വ്യാഴാഴ്ച തന്നെ ആളുകളെ ഒഴിപ്പിച്ചിരുന്നു. യെമനിലെ സൊക്കോത്ര ദ്വീപില്‍ വീശിയടിച്ച കാറ്റില്‍ 40 പേരെ കാണാതായി. മഴയിലും വെള്ളപ്പൊക്കത്തിലും കനത്ത നാശനഷ്ടങ്ങളുണ്ടായി.
കാറ്റഗറി ഒന്ന് വിഭാഗത്തില്‍ പെടുന്ന ചുഴലിക്കാറ്റ് നാശംവിതച്ച ദ്വീപ് യെമനിൽനിന്നു 350 കിലോമീറ്റര്‍ അകലെ അറബിക്കടലിലാണ് സ്ഥിതി ചെയ്യുന്നത്. ഒമാന്റെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍നിന്നു വെള്ളിയാഴ്ച രാത്രി പുറപ്പെടുവിച്ച അഞ്ചാം നമ്പര്‍ മുന്നറിയിപ്പ് പ്രകാരം വൈകുന്നേരം നാലിനും രാത്രി 12നുമിടയില്‍ മെകുനു കരയിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. ചുഴലിക്കാറ്റിനു മുന്നോടിയായി എത്തിയ ശക്തമായ കാറ്റും കനത്ത മഴയും സലാല നിവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
ദോഫാര്‍, അല്‍വുസ്ത മേഖലകളില്‍ തിരമാലകള്‍ എട്ടു മുതല്‍ 12 മീറ്റര്‍ വരെയും, അല്‍ ഷര്‍ഖിയ മേഖലയില്‍ തിരമാലകള്‍ മൂന്നുമുതല്‍ നാലുമീറ്റര്‍ വരെയും ഉയരുമെന്നാണ് മുന്നറിയിപ്പ്. ഹാഫ, ദാരിസ്, അല്‍വാദി, സാദ, ഹംദാന്‍ തുടങ്ങിയ സ്ഥലങ്ങളിലും ഉള്‍പ്രദേശങ്ങളിലെ റോഡുകളിലും വെള്ളം കയറി. റൗണ്ട് എബൗട്ടുകളിലുള്പ്പെടെ വെള്ളം കയറിയതിനാൽ ഗതാഗതം പൂര്‍ണമായി തടസപ്പെട്ടിരിക്കുകയാണ്. ശക്തമായ കാറ്റും, മഴയും നിലനില്‍ക്കുന്നതിനാല്‍ ആളുകള്‍ താമസ സ്ഥലങ്ങളില്‍ തന്നെ കഴിയുകയാണ്. രക്ഷാപ്രവര്‍ത്തകര്‍ ഏതു സാഹചര്യത്തെയും നേരിടാന്‍ തയാറായി നില്ക്കുന്നു.
വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ അടച്ചിട്ടിരുന്ന സലാല അന്താരാഷ്ട്ര വിമാനത്താവളം 24 മണിക്കൂര്‍കൂടി അടച്ചിടാൻ വ്യോമയാന അഥോറിറ്റി അധികൃതര്‍ തീരുമാനിച്ചു.ഇതിനിടെ, മുംബയിൽനിന്ന് ഇന്ത്യന്‍ നാവികസേനയുടെ രണ്ടു കപ്പലുകള്‍ സലാലയിലേക്കു പുറപ്പെട്ടതായി ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം സ്ഥിരീകരിച്ചു. നാവികസേനയുടെ കപ്പലുകളായ ഐഎൻഎസ് ദീപക്കും കൊച്ചിയുമാണ് ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തകരുമായി സലാലയിലേക്കു തിരിച്ചത്. റോയല്‍ നേവിയെ ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ അറിയിച്ചതായി എംബസി വൃത്തങ്ങള്‍ പറഞ്ഞു.
പബ്ലിക് അഥോറിറ്റി ഓഫ് സിവില്‍ ഡിഫന്‍സും ഗതാഗത മന്ത്രാലയവും സംയുക്തമായി സലാലയിലെ എല്ലാ റോഡുകളും അടച്ചു. സലാല അക്ഷരാര്‍ഥത്തില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്.
സലാല ഉൾപ്പെടുന്ന ദോഫാർ ഗവർണറേറ്റിൽ 75,000 ഇന്ത്യക്കാരുണ്ട്.
സേവ്യർ കാവാലം