ടൊറന്റോ: കാനഡയിലെ ഇന്ത്യൻ റസ്റ്ററന്റിലുണ്ടായ സ്ഫോടനത്തിൽ 15 പേർക്കു പരിക്ക്. ഇതിൽ മൂന്നു പേരുടെ നില ഗുരുതരമാണ്. ഒന്റേറിയോ പ്രവിശ്യയിലെ മിസിസഗ്വ നഗരത്തിലുള്ള ബോംബെ ഭേൽ റസ്റ്ററന്റിലാണ് സ്ഫോടനമുണ്ടായത്. വ്യാഴാഴ്ച രാത്രി റസ്റ്ററന്റിലെത്തിയ മുഖംമൂടി ധരിച്ച രണ്ടുപേർ സ് സ്ഫോടകവസ്തു എറിഞ്ഞ ശേഷം കടന്നുകളയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതികളെന്നു സംശയിക്കുന്ന രണ്ടു പേരുടെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു.
റസ്റ്ററന്റിൽ ജന്മദിനാഘോഷം നടക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായതെന്ന് ദൃക്സാക്ഷികളിൽ ചിലർ പറഞ്ഞു. എന്നാൽ ഇതു ഭീകരാക്രമണമാണെന്നു സ്ഥിരീകരിക്കത്ത വിധത്തിലുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതേയുള്ളുവെന്നും പീൽ റീജണൽ പോലീസ് വക്താവ് അറിയിച്ചു. അതേസമയം, രക്ഷാപ്രവർത്തനത്തിനും മറ്റുമായി ഇന്ത്യൻ സംഘത്തെ സംഭവ സ്ഥലത്തു നിയോഗിച്ചിട്ടുണ്ടെന്നും കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറുമായി നിരന്തരം വിവരങ്ങൾ തിരക്കുന്നുണ്ടെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിൽ അറിയിച്ചു.
റസ്റ്ററന്റിൽ ജന്മദിനാഘോഷം നടക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായതെന്ന് ദൃക്സാക്ഷികളിൽ ചിലർ പറഞ്ഞു. എന്നാൽ ഇതു ഭീകരാക്രമണമാണെന്നു സ്ഥിരീകരിക്കത്ത വിധത്തിലുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതേയുള്ളുവെന്നും പീൽ റീജണൽ പോലീസ് വക്താവ് അറിയിച്ചു. അതേസമയം, രക്ഷാപ്രവർത്തനത്തിനും മറ്റുമായി ഇന്ത്യൻ സംഘത്തെ സംഭവ സ്ഥലത്തു നിയോഗിച്ചിട്ടുണ്ടെന്നും കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറുമായി നിരന്തരം വിവരങ്ങൾ തിരക്കുന്നുണ്ടെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിൽ അറിയിച്ചു.