പാരീസ്: കളിമണ്‍ കോർട്ടിലെ പുതിയ കിരീട അവകാശികളെ നിർണയിക്കാനുള്ള 2018 ഫ്രഞ്ച് ഓപ്പണ്‍ ഗ്രാൻസ്ലാം ടെന്നീസിന് നാളെ തുടക്കം. ഫ്രഞ്ച് ഓപ്പണിൽ പത്ത് തവണ വെന്നിക്കൊടി പാറിച്ച സ്പെയിനിന്റെ റാഫേൽ നദാലാണ് ഇത്തവണത്തെയും പുരുഷ സിംഗിൾസിലെ ശ്രദ്ധാകേന്ദ്രം. അമ്മയായശേഷം ടെന്നീസ് കോർട്ടിലേക്ക് തിരിച്ചെത്താനൊരുങ്ങുന്ന അമേരിക്കയുടെ സെറീന വില്യംസിനെയാണ് വനിതാ സിംഗിൾസിൽ ഏവരും ഉറ്റുനോക്കുന്നത്.
സെറീന സീഡ് ചെയ്യപ്പെടാതെയാണ് റോളംഗ് ഗാരോസിലെത്തുക. ഡബ്ല്യുടിഎ (വുമണ്‍സ് ടെന്നീസ് അസോസിയേഷൻ) റാങ്കിംഗിൽ പുതിയ നിയമംകൊണ്ടുവരാനുള്ള ഒരുക്കത്തിലാണ്. പ്രസവത്തിനുശേഷം തിരിച്ചെത്തുന്ന വനിതാ താരങ്ങൾക്ക് ഗുണകരമാകുന്ന പ്രൊട്ടക്ടഡ് സീഡിംഗും പ്രൊട്ടക്ടഡ് റാങ്കിംഗും ഏർപ്പെടുത്താനാണ് ശ്രമം.
ഫ്രഞ്ച് ഓപ്പണ്‍ നാളെ മുതൽ
01:10 AM May 26, 2018 | Deepika.com