ബംഗളൂരു: കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തിയതെന്നു സംശയിച്ച് രാജസ്ഥാൻ യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു. ചാമരാജപേട്ടയിൽ താമസിക്കുന്ന കലൂറാമാണു കൊല്ലപ്പെട്ടത്. ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് യുവാവ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു സ്ത്രീകൾ ഉൾപ്പെടെ ഒൻപതു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ക്രിക്കറ്റ് ബാറ്റുകളുപയോഗിച്ചാണു കലുറാമിനെ ഇവർ തല്ലിച്ചതച്ചത്.
സിസിടിവി ദൃശ്യങ്ങളിലൂടെയാണു പ്രതികളെ കണ്ടെത്തിയത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഒരാൾ പിടിയിലായെന്ന വാർത്ത വാട്ട്സ്ആപ്പുവഴി പരന്നതോടെ നിരവധിപേർ സംഭവസ്ഥലത്തെത്തിയിരുന്നു. വാട്സ്ആപ്പുവഴി തെറ്റായ സന്ദേശം പ്രചരിപ്പിച്ചവർക്കെതിരേയും നിയമനടപടി സ്വീകരിക്കുമെന്നു ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സി. രവി പറഞ്ഞു.
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന, ആന്ധ്രപ്രദേശിൽനിന്നുള്ള സംഘം ബംഗളൂരുവിലെത്തിയെത്തിയിട്ടുണ്ടെന്നും ഇവരിലൊരാൾ പിടിയിലായെന്നുമായിരുന്നു സന്ദേശം.
സിസിടിവി ദൃശ്യങ്ങളിലൂടെയാണു പ്രതികളെ കണ്ടെത്തിയത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഒരാൾ പിടിയിലായെന്ന വാർത്ത വാട്ട്സ്ആപ്പുവഴി പരന്നതോടെ നിരവധിപേർ സംഭവസ്ഥലത്തെത്തിയിരുന്നു. വാട്സ്ആപ്പുവഴി തെറ്റായ സന്ദേശം പ്രചരിപ്പിച്ചവർക്കെതിരേയും നിയമനടപടി സ്വീകരിക്കുമെന്നു ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സി. രവി പറഞ്ഞു.
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന, ആന്ധ്രപ്രദേശിൽനിന്നുള്ള സംഘം ബംഗളൂരുവിലെത്തിയെത്തിയിട്ടുണ്ടെന്നും ഇവരിലൊരാൾ പിടിയിലായെന്നുമായിരുന്നു സന്ദേശം.